സംവിധായകൻ ജീൻ പോളിനെതിരെയുള്ള കേസ് ഒത്തുതീർപ്പിലേക്ക്. പരാതിയില്ലെന്ന് നടി ജില്ലാക്കോടതിയിൽ സത്യവാങ് മൂലം നൽകി. മധ്യസ്ഥ ചർച്ചയിലൂടെ പ്രശ്നം പരിഹരിച്ചെന്നും നടി വ്യക്തമാക്കി.
ഹണീ ബി ടു സിനിമയിൽ നടിയുടെ അനുവാദമില്ലാതെ ബോഡിഡബിൾ ഉപയോഗിച്ചുവെന്നായിരുന്നു നടി പരാതി നൽകിയിരുന്നത്. ജീൻ പോൾ ലാലിനും അച്ഛനായ ലാൽ പാർട്നറായ നിർമാണകമ്പനിക്കും എതിരായായിരുന്നു പരാതി.
ഹണീ ബീ ടുവിന്റെ സെറ്റില്‍ വച്ച് സംവിധായകന്‍ ജീന്‍ പോള്‍ ലാലും നടന്‍ ശ്രീനാഥ് ശ്രീനാഥ് ഭാസിയും ലൈംഗികച്ചുവയോടെ സംസാരിച്ചെന്നും പ്രതിഫലം നൽകിയില്ലെന്നും യുവനടിയുടെ പരാതിയിൽ പറഞ്ഞിരുന്നു.
എന്നാൽ നടിയുടെ പരാതി വ്യാജമാണെന്നും അപമര്യാദയായി പെരുമാറിയതുകൊണ്ടാണ് നടിയെ സിനിമയിൽ നിന്നും പറഞ്ഞുവിട്ടതെന്ന് സിനിമയുടെ നിർമാതാവായ ലാൽ നേരത്തെ വ്യക്തമാക്കിയിരുന്നു. നടിയ്ക്ക് പ്രതിഫലം നൽകേണ്ടെന്നു പറഞ്ഞതും താനാണെന്ന് അദ്ദേഹം വെളിപ്പെടുത്തുകയും ചെയ്തിരുന്നു.