ജാമുയി (ബിഹാർ)∙ മാവോയിസ്റ്റ് സാന്നിധ്യമുള്ള ജാമുയി ജില്ലയിൽ ബാങ്ക് അക്കൗണ്ടില്ലാത്ത നൂറുകണക്കിന് ഗ്രാമീണർക്ക് അവരുടെ വസതികളിൽ എങ്ങനെ എടിഎം കാർഡുകൾ ലഭിച്ചുവെന്ന് അന്വേഷിക്കാൻ പൊലീസ് പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു.
പഞ്ചാബ് നാഷനൽ ബാങ്കിന്റെ സിജൗരി ബ്രാഞ്ചിൽ നിന്നാണ് അചാംഭാവ് ഗ്രാമത്തിലുള്ള നൂറുകണക്കിനാളുകൾക്ക് തപാൽ മാർഗം എടിഎം കാർഡുകൾ എത്തിയത്. കാർഡു കിട്ടിയവർ അമ്പരന്നു.
നോട്ട് അസാധുവാക്കിയതിനെ തുടർന്ന് പണദൗർലഭ്യം അനുഭവിക്കുന്ന മാവോയിസ്റ്റുകൾക്ക് ഇതിൽ പങ്കുണ്ടോ എന്നാണ് അന്വേഷിക്കുന്നത്.