തിരുവനന്തപുരം∙ ആഭ്യന്തര വകുപ്പിനെതിരെ വിമർശനവുമായി ജയിൽ ഡിജിപി ആർ. ശ്രീലേഖ. ആഭ്യന്തര വകുപ്പിന് ജയിൽ വകുപ്പിനോട് ചിറ്റമ്മ നയമാണെന്നു ശ്രീലേഖ പറഞ്ഞു. പലതവണ പരാതി പറഞ്ഞ് പൊലീസ് മേധാവിക്ക് കത്തയച്ചിട്ടും നടപടിയില്ല. വിചാരണത്തടവുകാരെ അനിശ്ചിതമായി ജയിലിൽ പാർപ്പിക്കുന്നു. ജയിലിലെ സൗകര്യങ്ങൾ മെച്ചപ്പെടുത്താനും നടപടിയില്ല.
അന്തേവാസികളുടെ എണ്ണം കൂടി ജയിൽ നിറയാറായി. ഇതുമൂലം കൂടുതൽ തടവുകാരെ പരോളിൽ വിടുകയാണ്. ഇതൊഴിവാക്കുന്നതിനായി സൗകര്യങ്ങൾ മെച്ചപ്പെടുത്തണമെന്ന ആവശ്യവും പരിഗണിക്കുന്നില്ലെന്നും ശ്രീലേഖ പറഞ്ഞു. തൈക്കാട് ഗസ്റ്റ് ഹൗസിൽ ജയിൽ ജയിൽ വകുപ്പ് സംഘടിപ്പിച്ച സെമിനാറിലായിരുന്നു ശ്രീലേഖയുടെ പ്രതികരണം.