ആലപ്പുഴ ∙ മൂന്നു വയസ്സുകാരിയായ മകളുമായി ആശുപത്രിയിലെത്തിയ യുവാവിനെ ബൈക്കിലെത്തിയ സംഘം കുത്തി പരുക്കേൽപിച്ചു. ഇരവുകാട് വിഷ്ണു എന്നറിയപ്പെടുന്ന ഇരവുകാട് കിഴക്കേ തൈപ്പറമ്പിൽ അനീഷിനാണ് (44) കുത്തേറ്റത്. വിഷ്ണുവിനെ ആക്രമിക്കുന്നത് തടയാൻ ശ്രമിച്ച 14 വയസ്സുകാരനായ സഹോദര പുത്രനും മർദനമേറ്റു. ഇന്നലെ രാവിലെ

ആലപ്പുഴ ∙ മൂന്നു വയസ്സുകാരിയായ മകളുമായി ആശുപത്രിയിലെത്തിയ യുവാവിനെ ബൈക്കിലെത്തിയ സംഘം കുത്തി പരുക്കേൽപിച്ചു. ഇരവുകാട് വിഷ്ണു എന്നറിയപ്പെടുന്ന ഇരവുകാട് കിഴക്കേ തൈപ്പറമ്പിൽ അനീഷിനാണ് (44) കുത്തേറ്റത്. വിഷ്ണുവിനെ ആക്രമിക്കുന്നത് തടയാൻ ശ്രമിച്ച 14 വയസ്സുകാരനായ സഹോദര പുത്രനും മർദനമേറ്റു. ഇന്നലെ രാവിലെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആലപ്പുഴ ∙ മൂന്നു വയസ്സുകാരിയായ മകളുമായി ആശുപത്രിയിലെത്തിയ യുവാവിനെ ബൈക്കിലെത്തിയ സംഘം കുത്തി പരുക്കേൽപിച്ചു. ഇരവുകാട് വിഷ്ണു എന്നറിയപ്പെടുന്ന ഇരവുകാട് കിഴക്കേ തൈപ്പറമ്പിൽ അനീഷിനാണ് (44) കുത്തേറ്റത്. വിഷ്ണുവിനെ ആക്രമിക്കുന്നത് തടയാൻ ശ്രമിച്ച 14 വയസ്സുകാരനായ സഹോദര പുത്രനും മർദനമേറ്റു. ഇന്നലെ രാവിലെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആലപ്പുഴ ∙ മൂന്നു വയസ്സുകാരിയായ മകളുമായി ആശുപത്രിയിലെത്തിയ യുവാവിനെ ബൈക്കിലെത്തിയ സംഘം കുത്തി പരുക്കേൽപിച്ചു. ഇരവുകാട് വിഷ്ണു എന്നറിയപ്പെടുന്ന ഇരവുകാട് കിഴക്കേ തൈപ്പറമ്പിൽ അനീഷിനാണ് (44) കുത്തേറ്റത്. വിഷ്ണുവിനെ ആക്രമിക്കുന്നത് തടയാൻ ശ്രമിച്ച 14 വയസ്സുകാരനായ സഹോദര പുത്രനും മർദനമേറ്റു. ഇന്നലെ രാവിലെ 11.40ന് ജനറൽ ആശുപത്രി വളപ്പിൽ കാരുണ്യ ഫാർമസിക്ക് മുന്നിലായിരുന്നു സംഭവം. പട്ടിയുടെ കടിയേറ്റ മകൾക്ക് കുത്തിവയ്പ്പെടുക്കാൻ എത്തിയപ്പോഴാണ് സംഭവം. കുത്തിവയ്പ് എടുത്ത ശേഷം വീട്ടിലേക്ക് മടങ്ങുന്നതിനായി സ്കൂട്ടർ വച്ചിരുന്ന ഭാഗത്തേക്ക് നടന്നു പോകുന്നതിനിടെ രണ്ടു ബൈക്കുകളിലായി എത്തിയ അഞ്ചംഗ സംഘം ആക്രമിക്കുകയായിരുന്നു. 

കത്തികൊണ്ടുള്ള ആക്രമണത്തിൽ കഴുത്തിനും നെഞ്ചിനും തോളിനും മുറിവേറ്റു. ബഹളം കേട്ട് ആശുപത്രി വളപ്പിലുണ്ടായിരുന്നവർ ഓടിക്കൂടിയതോടെ അക്രമി സംഘം ബൈക്കിൽ കയറി കടന്നുകളഞ്ഞു. പരുക്കേറ്റ വിഷ്ണുവിനെ ഉടൻ തന്നെ ജനറൽ ആശുപത്രി അത്യാഹിത വിഭാഗത്തിലെത്തിച്ച് പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഞ്ചാവ് കേസടക്കം ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയാണ് വിഷ്ണുവെന്നും മുൻവൈരാഗ്യമാണ് കത്തിക്കുത്തിൽ കലാശിച്ചതെന്നും സൗത്ത് പൊലീസ് പറഞ്ഞു. പ്രതികളെ പിടികൂടാൻ പൊലീസ് അന്വേഷണം ആരംഭിച്ചു.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT