ഒരുചാക്ക് തിരിച്ചറിയൽ കാർഡുകൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ
കാക്കനാട്∙ കലക്ടറേറ്റിനു സമീപം അത്താണിയിലെ വീട്ടുവളപ്പിൽ ആയിരത്തോളം വോട്ടർ തിരിച്ചറിയൽ കാർഡുകൾ ചാക്കിൽ കെട്ടിവച്ച നിലയിൽ കണ്ടെത്തി. െവള്ളിയാഴ്ച രാത്രിയാണ് ചാക്കുകെട്ടു വീട്ടുടമയുടെ ശ്രദ്ധയിൽപ്പെട്ടത്. സമീപത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ ചാക്കുകെട്ട് വീടിന്റെ മുകൾ നിലയിൽ വാടകയ്ക്കു താമസിക്കുന്ന
കാക്കനാട്∙ കലക്ടറേറ്റിനു സമീപം അത്താണിയിലെ വീട്ടുവളപ്പിൽ ആയിരത്തോളം വോട്ടർ തിരിച്ചറിയൽ കാർഡുകൾ ചാക്കിൽ കെട്ടിവച്ച നിലയിൽ കണ്ടെത്തി. െവള്ളിയാഴ്ച രാത്രിയാണ് ചാക്കുകെട്ടു വീട്ടുടമയുടെ ശ്രദ്ധയിൽപ്പെട്ടത്. സമീപത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ ചാക്കുകെട്ട് വീടിന്റെ മുകൾ നിലയിൽ വാടകയ്ക്കു താമസിക്കുന്ന
കാക്കനാട്∙ കലക്ടറേറ്റിനു സമീപം അത്താണിയിലെ വീട്ടുവളപ്പിൽ ആയിരത്തോളം വോട്ടർ തിരിച്ചറിയൽ കാർഡുകൾ ചാക്കിൽ കെട്ടിവച്ച നിലയിൽ കണ്ടെത്തി. െവള്ളിയാഴ്ച രാത്രിയാണ് ചാക്കുകെട്ടു വീട്ടുടമയുടെ ശ്രദ്ധയിൽപ്പെട്ടത്. സമീപത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ ചാക്കുകെട്ട് വീടിന്റെ മുകൾ നിലയിൽ വാടകയ്ക്കു താമസിക്കുന്ന
കാക്കനാട്∙ കലക്ടറേറ്റിനു സമീപം അത്താണിയിലെ വീട്ടുവളപ്പിൽ ആയിരത്തോളം വോട്ടർ തിരിച്ചറിയൽ കാർഡുകൾ ചാക്കിൽ കെട്ടിവച്ച നിലയിൽ കണ്ടെത്തി. െവള്ളിയാഴ്ച രാത്രിയാണ് ചാക്കുകെട്ടു വീട്ടുടമയുടെ ശ്രദ്ധയിൽപ്പെട്ടത്. സമീപത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ ചാക്കുകെട്ട് വീടിന്റെ മുകൾ നിലയിൽ വാടകയ്ക്കു താമസിക്കുന്ന ബിഎൽഒയാണ് വീട്ടുവളപ്പിൽ കൊണ്ടുവന്നു വച്ചതെന്ന് വീട്ടുടമ പറയുന്നു.
ബിഎൽഒ തന്നെ റവന്യു ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തി ചാക്കു കൈമാറുകയും ചെയ്തു. ആലപ്പുഴ, ചേർത്തല സ്വദേശികളുടെ വിലാസത്തിലുള്ളതാണ് തിരിച്ചറിയൽ കാർഡുകളിൽ കൂടുതലുമെന്നാണ് സൂചന. വർഷങ്ങൾക്കു മുൻപ് ഉപയോഗശൂന്യമായതിനെ തുടർന്ന് ഉപേക്ഷിച്ചതാകാം കാർഡുകളെന്നു റവന്യു ഉദ്യോഗസ്ഥർ പറയുന്നു. പലതും ഉപയോഗിക്കാനാകാത്ത വിധം ജീർണിച്ചിട്ടുണ്ട്. വോട്ടർ തിരിച്ചറിയൽ കാർഡുകൾ ഉപയോഗശൂന്യമായാലും ആക്രിയായി പുറത്തേക്ക് നൽകാറില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. പിന്നെങ്ങനെ കൂട്ടത്തോടെ ഇവ പുറത്ത് ഉപേക്ഷിക്കപ്പെട്ടുവെന്നത് ദുരൂഹതയാണ്.