വലയിൽ കുടുങ്ങി ബോട്ടുയാത്ര
എടത്വ∙ നദിയിലേക്കു വലിച്ചെറിയുന്ന പ്ലാസ്റ്റിക് വലകളും പടുതകളുടെ അവശിഷ്ടങ്ങളും വള്ളങ്ങളുടെയും ബോട്ടുകളുടെയും യാത്രയ്ക്കു തടസ്സമാകുന്നു. ഇന്നലെ എടത്വയിൽ നിന്നു പുറപ്പെട്ട യാത്രാബോട്ടിന്റെ പ്രൊപ്പല്ലറിൽ പ്ലാസ്റ്റിക് വലയും പടുതയും കുടുങ്ങി മണിക്കൂറുകളാണു യാത്ര തടസ്സപ്പെട്ടത്. ജീവനക്കാർ വെള്ളത്തിലിറങ്ങി
എടത്വ∙ നദിയിലേക്കു വലിച്ചെറിയുന്ന പ്ലാസ്റ്റിക് വലകളും പടുതകളുടെ അവശിഷ്ടങ്ങളും വള്ളങ്ങളുടെയും ബോട്ടുകളുടെയും യാത്രയ്ക്കു തടസ്സമാകുന്നു. ഇന്നലെ എടത്വയിൽ നിന്നു പുറപ്പെട്ട യാത്രാബോട്ടിന്റെ പ്രൊപ്പല്ലറിൽ പ്ലാസ്റ്റിക് വലയും പടുതയും കുടുങ്ങി മണിക്കൂറുകളാണു യാത്ര തടസ്സപ്പെട്ടത്. ജീവനക്കാർ വെള്ളത്തിലിറങ്ങി
എടത്വ∙ നദിയിലേക്കു വലിച്ചെറിയുന്ന പ്ലാസ്റ്റിക് വലകളും പടുതകളുടെ അവശിഷ്ടങ്ങളും വള്ളങ്ങളുടെയും ബോട്ടുകളുടെയും യാത്രയ്ക്കു തടസ്സമാകുന്നു. ഇന്നലെ എടത്വയിൽ നിന്നു പുറപ്പെട്ട യാത്രാബോട്ടിന്റെ പ്രൊപ്പല്ലറിൽ പ്ലാസ്റ്റിക് വലയും പടുതയും കുടുങ്ങി മണിക്കൂറുകളാണു യാത്ര തടസ്സപ്പെട്ടത്. ജീവനക്കാർ വെള്ളത്തിലിറങ്ങി
എടത്വ∙ നദിയിലേക്കു വലിച്ചെറിയുന്ന പ്ലാസ്റ്റിക് വലകളും പടുതകളുടെ അവശിഷ്ടങ്ങളും വള്ളങ്ങളുടെയും ബോട്ടുകളുടെയും യാത്രയ്ക്കു തടസ്സമാകുന്നു. ഇന്നലെ എടത്വയിൽ നിന്നു പുറപ്പെട്ട യാത്രാബോട്ടിന്റെ പ്രൊപ്പല്ലറിൽ പ്ലാസ്റ്റിക് വലയും പടുതയും കുടുങ്ങി മണിക്കൂറുകളാണു യാത്ര തടസ്സപ്പെട്ടത്. ജീവനക്കാർ വെള്ളത്തിലിറങ്ങി വല പൊട്ടിച്ചു മാറ്റിയ ശേഷമാണു യാത്ര തുടരാൻ കഴിഞ്ഞത്.
വെള്ളം കുറഞ്ഞതോടെ ബോട്ട് കൂടുതൽ അടിത്തട്ടിലേക്കു പോകുന്നതിനാൽ വെള്ളത്തിൽ താഴ്ന്നു കിടക്കുന്ന സാധനങ്ങൾ വരെ പ്രൊപ്പല്ലറിൽ കുരുങ്ങുന്നതു പതിവാണ്. വല കുടുങ്ങിയാൽ പ്രൊപ്പല്ലർ ഒടിയാൻ തന്നെ സാധ്യത ഏറെയാണെന്നു ജീവനക്കാർ പറയുന്നു. ജനങ്ങൾക്കു കരയിൽ നശിപ്പിക്കാൻ കഴിയുന്ന വാഴപ്പോളയും മറ്റു മാലിന്യങ്ങളും ഉൾപ്പെടെ വെള്ളത്തിലേക്കു വലിച്ചെറിയുന്നുണ്ട്.