പൂച്ചാക്കൽ തെക്കേക്കരയിൽ മിനിമാസ്റ്റ് ലൈറ്റ് തെളിയാതായിട്ട് മാസങ്ങൾ
പൂച്ചാക്കൽ ∙ പൂച്ചാക്കൽ തെക്കേക്കരയിൽ മിനിമാസ്റ്റ് ലൈറ്റ് തെളിയാതായിട്ട് മാസങ്ങൾ. അപകടങ്ങൾ പതിവായിട്ടും നന്നാക്കാൻ നടപടിയില്ല. പൂച്ചാക്കൽ പാലത്തിന്റെ തെക്കേ ഇറക്കത്തിലുള്ള മിനിമാസ്റ്റ് ലൈറ്റാണു തെളിയാത്തത്. വാഹനങ്ങളുടെയും കടകളുടെയും വെളിച്ചം മാത്രമാണ് ഇവിടെയുള്ളത്. കടകൾ അടച്ചാൽ ഇരുട്ട് കൂടും.
പൂച്ചാക്കൽ ∙ പൂച്ചാക്കൽ തെക്കേക്കരയിൽ മിനിമാസ്റ്റ് ലൈറ്റ് തെളിയാതായിട്ട് മാസങ്ങൾ. അപകടങ്ങൾ പതിവായിട്ടും നന്നാക്കാൻ നടപടിയില്ല. പൂച്ചാക്കൽ പാലത്തിന്റെ തെക്കേ ഇറക്കത്തിലുള്ള മിനിമാസ്റ്റ് ലൈറ്റാണു തെളിയാത്തത്. വാഹനങ്ങളുടെയും കടകളുടെയും വെളിച്ചം മാത്രമാണ് ഇവിടെയുള്ളത്. കടകൾ അടച്ചാൽ ഇരുട്ട് കൂടും.
പൂച്ചാക്കൽ ∙ പൂച്ചാക്കൽ തെക്കേക്കരയിൽ മിനിമാസ്റ്റ് ലൈറ്റ് തെളിയാതായിട്ട് മാസങ്ങൾ. അപകടങ്ങൾ പതിവായിട്ടും നന്നാക്കാൻ നടപടിയില്ല. പൂച്ചാക്കൽ പാലത്തിന്റെ തെക്കേ ഇറക്കത്തിലുള്ള മിനിമാസ്റ്റ് ലൈറ്റാണു തെളിയാത്തത്. വാഹനങ്ങളുടെയും കടകളുടെയും വെളിച്ചം മാത്രമാണ് ഇവിടെയുള്ളത്. കടകൾ അടച്ചാൽ ഇരുട്ട് കൂടും.
പൂച്ചാക്കൽ ∙ പൂച്ചാക്കൽ തെക്കേക്കരയിൽ മിനിമാസ്റ്റ് ലൈറ്റ് തെളിയാതായിട്ട് മാസങ്ങൾ. അപകടങ്ങൾ പതിവായിട്ടും നന്നാക്കാൻ നടപടിയില്ല. പൂച്ചാക്കൽ പാലത്തിന്റെ തെക്കേ ഇറക്കത്തിലുള്ള മിനിമാസ്റ്റ് ലൈറ്റാണു തെളിയാത്തത്. വാഹനങ്ങളുടെയും കടകളുടെയും വെളിച്ചം മാത്രമാണ് ഇവിടെയുള്ളത്. കടകൾ അടച്ചാൽ ഇരുട്ട് കൂടും. പാലത്തിന്റെ ഇറക്കത്തിൽ നാൽക്കവലയാണ്. വേഗത്തിൽ പാലം ഇറങ്ങി വരുന്ന വാഹന ഡ്രൈവർമാരും വശങ്ങളിലൂടെ വരുന്ന വാഹന ഡ്രൈവർമാരും ഒരേസമയം ശ്രദ്ധിച്ചില്ലെങ്കിൽ അപകടം ഉറപ്പാണ്. ഇത്തരം ഒട്ടേറെ അപകടങ്ങൾ ഇവിടെ ഉണ്ടായിട്ടുണ്ട്.
വളവുകളിലെ അനധികൃത പാർക്കിങ്ങും മരങ്ങൾ കാഴ്ച മറയ്ക്കുന്നതും അപകടസാധ്യത വർധിപ്പിക്കുന്നു. പൂച്ചാക്കൽ പാലത്തിന്റെ വശങ്ങളിൽ യാത്രക്കാരുടെ കാഴ്ച മറയ്ക്കും വിധമാണ് പുല്ല് വളർന്നിരിക്കുന്നത്. റോഡിലേക്കു കയറിയും ഡിവൈഡറുകൾ കടന്നും പുല്ല് വളർന്നിട്ടുണ്ട്. കാൽനട യാത്രികർ കടന്നുപോകുന്നത് വളരെ ബുദ്ധിമുട്ടിയാണ്. പാലത്തിന്റെ വശങ്ങളിലെ പുല്ല് നീക്കാനും മിനിമാസ്റ്റ് ലൈറ്റ് തെളിക്കാനും യാത്ര സുരക്ഷിതമാക്കാനും നടപടി വേണമെന്നാണ് യാത്രക്കാരുടെയും വ്യാപാരികളുടെയും ആവശ്യം.