ബെംഗളൂരു ഇലക്ട്രോണിക് സിറ്റിയിലെ പുലി പിടിയിൽ
ബെംഗളൂരു ∙ വൻകിട ഐടി കമ്പനികൾ ഉൾപ്പെടെ പ്രവർത്തിക്കുന്ന ഇലക്ട്രോണിക് സിറ്റിയിലൂടെ കറങ്ങിനടന്ന പുലി ഒടുവിൽ പിടിയിലായി. 4 വയസ്സ് വരുന്ന ആൺപുലിയാണ് വനംവകുപ്പ് വച്ച കൂട്ടിൽ ചൊവ്വാഴ്ച രാത്രി അകപ്പെട്ടത്. പുലിയെ പിന്നീട് ബന്നാർഘട്ടെയിലെ വന്യജീവി സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. 17ന് രാത്രിയാണ്
ബെംഗളൂരു ∙ വൻകിട ഐടി കമ്പനികൾ ഉൾപ്പെടെ പ്രവർത്തിക്കുന്ന ഇലക്ട്രോണിക് സിറ്റിയിലൂടെ കറങ്ങിനടന്ന പുലി ഒടുവിൽ പിടിയിലായി. 4 വയസ്സ് വരുന്ന ആൺപുലിയാണ് വനംവകുപ്പ് വച്ച കൂട്ടിൽ ചൊവ്വാഴ്ച രാത്രി അകപ്പെട്ടത്. പുലിയെ പിന്നീട് ബന്നാർഘട്ടെയിലെ വന്യജീവി സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. 17ന് രാത്രിയാണ്
ബെംഗളൂരു ∙ വൻകിട ഐടി കമ്പനികൾ ഉൾപ്പെടെ പ്രവർത്തിക്കുന്ന ഇലക്ട്രോണിക് സിറ്റിയിലൂടെ കറങ്ങിനടന്ന പുലി ഒടുവിൽ പിടിയിലായി. 4 വയസ്സ് വരുന്ന ആൺപുലിയാണ് വനംവകുപ്പ് വച്ച കൂട്ടിൽ ചൊവ്വാഴ്ച രാത്രി അകപ്പെട്ടത്. പുലിയെ പിന്നീട് ബന്നാർഘട്ടെയിലെ വന്യജീവി സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. 17ന് രാത്രിയാണ്
ബെംഗളൂരു ∙ വൻകിട ഐടി കമ്പനികൾ ഉൾപ്പെടെ പ്രവർത്തിക്കുന്ന ഇലക്ട്രോണിക് സിറ്റിയിലൂടെ കറങ്ങിനടന്ന പുലി ഒടുവിൽ പിടിയിലായി. 4 വയസ്സ് വരുന്ന ആൺപുലിയാണ് വനംവകുപ്പ് വച്ച കൂട്ടിൽ ചൊവ്വാഴ്ച രാത്രി അകപ്പെട്ടത്. പുലിയെ പിന്നീട് ബന്നാർഘട്ടെയിലെ വന്യജീവി സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.
17ന് രാത്രിയാണ് ഇലക്ട്രോണിക് സിറ്റി ടോൾ ബൂത്തിന് സമീപം പുലി നടന്നുപോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചത്. ഭീതിയിലായ പ്രദേശവാസികൾ വനം വകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു. ബന്നാർഘട്ടെ വനമേഖലയിൽ നിന്ന് ഏറെ അകലെയല്ലെന്നതാണ് പ്രദേശത്ത് പുലിയിറങ്ങാൻ കാരണം. കഴിഞ്ഞ 10 വർഷത്തിനിടെ വനത്തോടു ചേർന്ന് കൂടുതൽ പാർപ്പിട മേഖലകൾ ഉയർന്നതോടെ ഭക്ഷണവും തീറ്റയും തേടിയും വന്യമൃഗങ്ങൾ ഇവിടേക്ക് എത്തുന്നുണ്ട്.