തടാകത്തിൽ കുളിക്കാനിറങ്ങിയ 4 കുട്ടികൾ മുങ്ങിമരിച്ചു
ചെന്നൈ ∙ തിരുവണ്ണാമല ആരണിക്ക് സമീപം തടാകത്തിൽ കുളിക്കാനിറങ്ങിയ 4 കുട്ടികൾ മുങ്ങിമരിച്ചു. ആദ്യാപുലം അണ്ണാനഗർ സ്വദേശികളായ വിനായക്-സെൽവി ദമ്പതികളുടെ മക്കളായ ധനുഷ്ക (5), കാർത്തിക (10), കുപ്പൻ – അഞ്ജലി ദമ്പതികളുടെ മക്കളായ മോഹൻ (12), വർഷ (9) എന്നിവരാണ് മരിച്ചത്. കർഷകത്തൊഴിലാളികളായ മാതാപിതാക്കൾ ജോലിക്കു
ചെന്നൈ ∙ തിരുവണ്ണാമല ആരണിക്ക് സമീപം തടാകത്തിൽ കുളിക്കാനിറങ്ങിയ 4 കുട്ടികൾ മുങ്ങിമരിച്ചു. ആദ്യാപുലം അണ്ണാനഗർ സ്വദേശികളായ വിനായക്-സെൽവി ദമ്പതികളുടെ മക്കളായ ധനുഷ്ക (5), കാർത്തിക (10), കുപ്പൻ – അഞ്ജലി ദമ്പതികളുടെ മക്കളായ മോഹൻ (12), വർഷ (9) എന്നിവരാണ് മരിച്ചത്. കർഷകത്തൊഴിലാളികളായ മാതാപിതാക്കൾ ജോലിക്കു
ചെന്നൈ ∙ തിരുവണ്ണാമല ആരണിക്ക് സമീപം തടാകത്തിൽ കുളിക്കാനിറങ്ങിയ 4 കുട്ടികൾ മുങ്ങിമരിച്ചു. ആദ്യാപുലം അണ്ണാനഗർ സ്വദേശികളായ വിനായക്-സെൽവി ദമ്പതികളുടെ മക്കളായ ധനുഷ്ക (5), കാർത്തിക (10), കുപ്പൻ – അഞ്ജലി ദമ്പതികളുടെ മക്കളായ മോഹൻ (12), വർഷ (9) എന്നിവരാണ് മരിച്ചത്. കർഷകത്തൊഴിലാളികളായ മാതാപിതാക്കൾ ജോലിക്കു
ചെന്നൈ ∙ തിരുവണ്ണാമല ആരണിക്ക് സമീപം തടാകത്തിൽ കുളിക്കാനിറങ്ങിയ 4 കുട്ടികൾ മുങ്ങിമരിച്ചു. ആദ്യാപുലം അണ്ണാനഗർ സ്വദേശികളായ വിനായക്-സെൽവി ദമ്പതികളുടെ മക്കളായ ധനുഷ്ക (5), കാർത്തിക (10), കുപ്പൻ – അഞ്ജലി ദമ്പതികളുടെ മക്കളായ മോഹൻ (12), വർഷ (9) എന്നിവരാണ് മരിച്ചത്. കർഷകത്തൊഴിലാളികളായ മാതാപിതാക്കൾ ജോലിക്കു പോയപ്പോഴാണ് കുട്ടികൾ കുളിക്കാൻ തടാകത്തിലേക്കു പോയതെന്ന് പൊലീസ് പറഞ്ഞു. തടാകത്തിലെ ആഴമേറിയ ഭാഗത്തേക്കു പോയതാകാം അപകട കാരണമെന്നാണ് നിഗമനം. സമീപത്ത് ക്രിക്കറ്റ് കളിച്ചിരുന്ന യുവാക്കൾ കളി നിർത്തി മടങ്ങുന്നതിനിടെ തടാകത്തിനു സമീപം കുട്ടികളുടെ വസ്ത്രം കണ്ടതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.