ശിവലി ജംക്‌ഷനു സമീപം കട കത്തി നശിച്ചു
ഉൗരമന∙ ശിവലി ജംക്‌ഷനു സമീപം വെള്ളി രാത്രി ഉണ്ടായ തീപിടിത്തത്തിൽ കട കത്തി നശിച്ചു. താണുകുഴിയിൽ ജോർജിന്റെ കടയാണു കത്തിയത്. ചായയും പലഹാരങ്ങളും തയാറാക്കി വിൽക്കുന്ന കടയാണിത്. തീ ആളിയതോടെ കടയുടെ ഉള്ളിൽ സൂക്ഷിച്ചിരുന്ന പാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ചു. സമീപത്തു ട്രാൻസ്ഫോമർ ഉണ്ടെങ്കിലും ഇവിടേക്കു
ഉൗരമന∙ ശിവലി ജംക്‌ഷനു സമീപം വെള്ളി രാത്രി ഉണ്ടായ തീപിടിത്തത്തിൽ കട കത്തി നശിച്ചു. താണുകുഴിയിൽ ജോർജിന്റെ കടയാണു കത്തിയത്. ചായയും പലഹാരങ്ങളും തയാറാക്കി വിൽക്കുന്ന കടയാണിത്. തീ ആളിയതോടെ കടയുടെ ഉള്ളിൽ സൂക്ഷിച്ചിരുന്ന പാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ചു. സമീപത്തു ട്രാൻസ്ഫോമർ ഉണ്ടെങ്കിലും ഇവിടേക്കു
ഉൗരമന∙ ശിവലി ജംക്‌ഷനു സമീപം വെള്ളി രാത്രി ഉണ്ടായ തീപിടിത്തത്തിൽ കട കത്തി നശിച്ചു. താണുകുഴിയിൽ ജോർജിന്റെ കടയാണു കത്തിയത്. ചായയും പലഹാരങ്ങളും തയാറാക്കി വിൽക്കുന്ന കടയാണിത്. തീ ആളിയതോടെ കടയുടെ ഉള്ളിൽ സൂക്ഷിച്ചിരുന്ന പാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ചു. സമീപത്തു ട്രാൻസ്ഫോമർ ഉണ്ടെങ്കിലും ഇവിടേക്കു
ഉൗരമന∙ ശിവലി ജംക്‌ഷനു സമീപം വെള്ളി രാത്രി ഉണ്ടായ തീപിടിത്തത്തിൽ കട കത്തി നശിച്ചു. താണുകുഴിയിൽ ജോർജിന്റെ കടയാണു കത്തിയത്. ചായയും പലഹാരങ്ങളും തയാറാക്കി വിൽക്കുന്ന കടയാണിത്. തീ ആളിയതോടെ കടയുടെ ഉള്ളിൽ സൂക്ഷിച്ചിരുന്ന പാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ചു. സമീപത്തു ട്രാൻസ്ഫോമർ ഉണ്ടെങ്കിലും ഇവിടേക്കു പടർന്നില്ല. ഇതിനിടെ വൈദ്യുതി ബന്ധം വിഛേദിച്ചു. രാത്രി 9 മണിയോടെയാണു സംഭവം. ഇൗ സമയത്തു ജംക്‌ഷനിൽ തിരക്ക് ഇല്ലാത്തതും അപകടത്തിന്റെ വ്യാപ്തി കുറച്ചു. മേൽക്കൂര, മരം കൊണ്ടുള്ള ഭിത്തി, ബെഞ്ച്, ഡെസ്ക്, സ്റ്റേഷനറി വസ്തുക്കൾ എല്ലാം നശിച്ചു. പട്ടിമറ്റത്തു നിന്നു സ്റ്റേഷൻ ഓഫിസർ എൻ.എച്ച്. അനൈസാരുടെ നേതൃത്വത്തിൽ അഗ്നിരക്ഷാ സേനയും പൊലീസും എത്തിയിരുന്നു.