പൈപ്പിടൽ തകൃതി; റോഡിൽ കുരുങ്ങി വാഹനങ്ങൾ
ആലുവ∙ ആലുവ–പെരുമ്പാവൂർ റോഡിൽ പൈപ്പിടൽ ജോലി നടക്കുമ്പോൾ പൊലീസോ ട്രാഫിക് വാർഡനോ ഇല്ലാത്തതു മൂലം ഗതാഗത തടസ്സം. ചാലയ്ക്കൽ പകലോമറ്റം ബസ് സ്റ്റോപ് മുതൽ മഹിളാലയം ജംക്‌ഷൻ വരെയാണ് റോഡിന്റെ ഇരുവശത്തും പൈപ്പിടൽ നടക്കുന്നത്. തിരക്കേറിയ റോഡിൽ പലപ്പോഴും വാഹനങ്ങൾ അര മണിക്കൂറോ അതിലേറെയോ കുരുങ്ങുന്ന
ആലുവ∙ ആലുവ–പെരുമ്പാവൂർ റോഡിൽ പൈപ്പിടൽ ജോലി നടക്കുമ്പോൾ പൊലീസോ ട്രാഫിക് വാർഡനോ ഇല്ലാത്തതു മൂലം ഗതാഗത തടസ്സം. ചാലയ്ക്കൽ പകലോമറ്റം ബസ് സ്റ്റോപ് മുതൽ മഹിളാലയം ജംക്‌ഷൻ വരെയാണ് റോഡിന്റെ ഇരുവശത്തും പൈപ്പിടൽ നടക്കുന്നത്. തിരക്കേറിയ റോഡിൽ പലപ്പോഴും വാഹനങ്ങൾ അര മണിക്കൂറോ അതിലേറെയോ കുരുങ്ങുന്ന
ആലുവ∙ ആലുവ–പെരുമ്പാവൂർ റോഡിൽ പൈപ്പിടൽ ജോലി നടക്കുമ്പോൾ പൊലീസോ ട്രാഫിക് വാർഡനോ ഇല്ലാത്തതു മൂലം ഗതാഗത തടസ്സം. ചാലയ്ക്കൽ പകലോമറ്റം ബസ് സ്റ്റോപ് മുതൽ മഹിളാലയം ജംക്‌ഷൻ വരെയാണ് റോഡിന്റെ ഇരുവശത്തും പൈപ്പിടൽ നടക്കുന്നത്. തിരക്കേറിയ റോഡിൽ പലപ്പോഴും വാഹനങ്ങൾ അര മണിക്കൂറോ അതിലേറെയോ കുരുങ്ങുന്ന
ആലുവ∙ ആലുവ–പെരുമ്പാവൂർ റോഡിൽ പൈപ്പിടൽ ജോലി നടക്കുമ്പോൾ പൊലീസോ ട്രാഫിക് വാർഡനോ ഇല്ലാത്തതു മൂലം ഗതാഗത തടസ്സം. ചാലയ്ക്കൽ പകലോമറ്റം ബസ് സ്റ്റോപ് മുതൽ മഹിളാലയം ജംക്‌ഷൻ വരെയാണ് റോഡിന്റെ ഇരുവശത്തും പൈപ്പിടൽ നടക്കുന്നത്. തിരക്കേറിയ റോഡിൽ പലപ്പോഴും വാഹനങ്ങൾ അര മണിക്കൂറോ അതിലേറെയോ കുരുങ്ങുന്ന സ്ഥിതിയുണ്ട്.
കഴിഞ്ഞ ദിവസങ്ങളിൽ മഴ പെയ്തതോടെ പൈപ്പിട്ടു മൂടിയ കുഴികളിൽ വാഹനങ്ങൾ താഴ്ന്ന് അപകടങ്ങളും സംഭവിച്ചു. മണ്ണുമാന്തി ഉപയോഗിച്ചാണ് കുഴിയെടുക്കുന്നതും മൂടുന്നതും. പല സ്ഥലത്തും മണ്ണ് ശരിയായ വിധത്തിൽ ഉറപ്പിക്കാത്തതാണ് വാഹനങ്ങൾ താഴാൻ കാരണം. റോഡിന്റെ ഇരുഭാഗത്തും ഒപ്പം പണിയുന്നതിനു പകരം ഒരിടത്തു പണി തീർന്ന ശേഷം മറുഭാഗത്തു പണിതാൽ ഗതാഗത തടസ്സം ഇത്രയും രൂക്ഷമാകില്ലെന്നു നാട്ടുകാർ പറയുന്നു.