ആടിനെയും അഹമ്മദിനെയും അജിയെയും രക്ഷിച്ചു, കിണറ്റിൽ നിന്ന്
പെരുമ്പാവൂർ ∙ കിണറ്റിന്റെ ആഴങ്ങളിൽ നിന്ന് അഹമ്മദിനെയും അജിയും അഗ്നിരക്ഷാസേനാ ജീവിതത്തിലേക്കു വലിച്ചു കയറ്റി. പോഞ്ഞാശേരി മിനി കവലയ്ക്കു സമീപം എലിഞ്ഞിക്കാട് വീട്ടിൽ അഹമ്മദ്, എലിഞ്ഞിക്കൽ അജി എന്നിവരെയാണ് രക്ഷപെടുത്തിയത്. അഹമ്മദിന്റെ 3 വയസ്സുള്ള ആട് കിണറ്റിൽ വീണു. ഉദ്ദേശം 20 അടി താഴ്ചയും ഒരാൾ
പെരുമ്പാവൂർ ∙ കിണറ്റിന്റെ ആഴങ്ങളിൽ നിന്ന് അഹമ്മദിനെയും അജിയും അഗ്നിരക്ഷാസേനാ ജീവിതത്തിലേക്കു വലിച്ചു കയറ്റി. പോഞ്ഞാശേരി മിനി കവലയ്ക്കു സമീപം എലിഞ്ഞിക്കാട് വീട്ടിൽ അഹമ്മദ്, എലിഞ്ഞിക്കൽ അജി എന്നിവരെയാണ് രക്ഷപെടുത്തിയത്. അഹമ്മദിന്റെ 3 വയസ്സുള്ള ആട് കിണറ്റിൽ വീണു. ഉദ്ദേശം 20 അടി താഴ്ചയും ഒരാൾ
പെരുമ്പാവൂർ ∙ കിണറ്റിന്റെ ആഴങ്ങളിൽ നിന്ന് അഹമ്മദിനെയും അജിയും അഗ്നിരക്ഷാസേനാ ജീവിതത്തിലേക്കു വലിച്ചു കയറ്റി. പോഞ്ഞാശേരി മിനി കവലയ്ക്കു സമീപം എലിഞ്ഞിക്കാട് വീട്ടിൽ അഹമ്മദ്, എലിഞ്ഞിക്കൽ അജി എന്നിവരെയാണ് രക്ഷപെടുത്തിയത്. അഹമ്മദിന്റെ 3 വയസ്സുള്ള ആട് കിണറ്റിൽ വീണു. ഉദ്ദേശം 20 അടി താഴ്ചയും ഒരാൾ
പെരുമ്പാവൂർ ∙ കിണറ്റിന്റെ ആഴങ്ങളിൽ നിന്ന് അഹമ്മദിനെയും അജിയും അഗ്നിരക്ഷാസേനാ ജീവിതത്തിലേക്കു വലിച്ചു കയറ്റി. പോഞ്ഞാശേരി മിനി കവലയ്ക്കു സമീപം എലിഞ്ഞിക്കാട് വീട്ടിൽ അഹമ്മദ്, എലിഞ്ഞിക്കൽ അജി എന്നിവരെയാണ് രക്ഷപെടുത്തിയത്. അഹമ്മദിന്റെ 3 വയസ്സുള്ള ആട് കിണറ്റിൽ വീണു. ഉദ്ദേശം 20 അടി താഴ്ചയും ഒരാൾ വെള്ളവുമുള്ള കിണറ്റിലാണ് ആട് വീണത്. ഇതിനെ രക്ഷപ്പെടുത്താൻ ഇറങ്ങിയ അഹമ്മദ് കിണറ്റിൽ കുടുങ്ങുകയായിരുന്നു.
ആടുമായി കിണറ്റിൽ നിന്നു കരയ്ക്ക് കയറാൻ അഹമ്മദിന് സാധിക്കാത്തതിനാൽ രക്ഷപ്പെടുത്താനായി അജിയും ഇറങ്ങി. എന്നാൽ രക്ഷാപ്രവർത്തനം വിജയിക്കാത്തതിനാൽ പട്ടിമറ്റം അഗ്നി രക്ഷാ നിലയത്തിന്റെ സഹായം തേടുകയായിരുന്നു. സ്റ്റേഷൻ ഓഫിസർ എൻ.എച്ച്.അസൈനാരുടെ നേതൃത്വത്തിൽ സേനാംഗങ്ങളായ വി.കെ.സുരേഷ്, കെ.യു.റെജുമോൻ, എസ്.വിഷ്ണു, ആർ.അരവിന്ദ് ക്യഷ്ണൻ, ആർ.വിജയ രാജ്, കെ.സുനിൽകുമാർ എന്നിവരും നാട്ടുകാരും ചേർന്ന് ഇരുവരെയും ആടിനെയും കിണറ്റിൽ നിന്നു രക്ഷിച്ചു.