പള്ളത്തുനാട് മേഖലയിൽ തെരുവുനായ ശല്യം രൂക്ഷം
ആലങ്ങാട് ∙ ചിറയം പള്ളത്തുനാട് ഭാഗത്തു തെരുവുനായ ശല്യം അതിരൂക്ഷമെന്ന പരാതിയുമായി നാട്ടുകാർ.സ്കൂൾ വിട്ടു തിരികെ വരുന്ന വിദ്യാർഥികളെ ഉൾപ്പെടെ തെരുവുനായ്ക്കൾ ഓടിക്കുന്നതായാണു പരാതി. ഒരാഴ്ച മുൻപ് തെരുവുനായ്ക്കളെ കണ്ടു ഭയന്നു വേഗത്തിൽ സൈക്കിളിൽ പോയ വിദ്യാർഥി റോഡിൽ വീണു പരുക്കേറ്റു.റോഡിൽ കൂടി പോകുന്ന
ആലങ്ങാട് ∙ ചിറയം പള്ളത്തുനാട് ഭാഗത്തു തെരുവുനായ ശല്യം അതിരൂക്ഷമെന്ന പരാതിയുമായി നാട്ടുകാർ.സ്കൂൾ വിട്ടു തിരികെ വരുന്ന വിദ്യാർഥികളെ ഉൾപ്പെടെ തെരുവുനായ്ക്കൾ ഓടിക്കുന്നതായാണു പരാതി. ഒരാഴ്ച മുൻപ് തെരുവുനായ്ക്കളെ കണ്ടു ഭയന്നു വേഗത്തിൽ സൈക്കിളിൽ പോയ വിദ്യാർഥി റോഡിൽ വീണു പരുക്കേറ്റു.റോഡിൽ കൂടി പോകുന്ന
ആലങ്ങാട് ∙ ചിറയം പള്ളത്തുനാട് ഭാഗത്തു തെരുവുനായ ശല്യം അതിരൂക്ഷമെന്ന പരാതിയുമായി നാട്ടുകാർ.സ്കൂൾ വിട്ടു തിരികെ വരുന്ന വിദ്യാർഥികളെ ഉൾപ്പെടെ തെരുവുനായ്ക്കൾ ഓടിക്കുന്നതായാണു പരാതി. ഒരാഴ്ച മുൻപ് തെരുവുനായ്ക്കളെ കണ്ടു ഭയന്നു വേഗത്തിൽ സൈക്കിളിൽ പോയ വിദ്യാർഥി റോഡിൽ വീണു പരുക്കേറ്റു.റോഡിൽ കൂടി പോകുന്ന
ആലങ്ങാട് ∙ ചിറയം പള്ളത്തുനാട് ഭാഗത്തു തെരുവുനായ ശല്യം അതിരൂക്ഷമെന്ന പരാതിയുമായി നാട്ടുകാർ. സ്കൂൾ വിട്ടു തിരികെ വരുന്ന വിദ്യാർഥികളെ ഉൾപ്പെടെ തെരുവുനായ്ക്കൾ ഓടിക്കുന്നതായാണു പരാതി. ഒരാഴ്ച മുൻപ് തെരുവുനായ്ക്കളെ കണ്ടു ഭയന്നു വേഗത്തിൽ സൈക്കിളിൽ പോയ വിദ്യാർഥി റോഡിൽ വീണു പരുക്കേറ്റു. റോഡിൽ കൂടി പോകുന്ന ആളുകളെയെല്ലാം നായ്ക്കൾ ഓടിക്കുകയാണ്.
വീടുകളുടെ മുന്നിലും ഇവ കൂട്ടമായി കിടക്കുന്നതു മൂലം പുറത്തിറങ്ങാൻ പോലും കഴിയാത്ത സ്ഥിതിയാണെന്നും നാട്ടുകാർ പറയുന്നു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ആലങ്ങാട് പഞ്ചായത്തിലെ 7 പേരെയാണു തെരുവുനായ്ക്കൾ ആക്രമിച്ചത്.പഞ്ചായത്തിൽ പരാതി നൽകിയിട്ടും നടപടിയാകുന്നില്ലെന്ന ആക്ഷേപം ശക്തമാണ്.