പൈപ്പിടാൻ റോഡ് പൊളിച്ചു; കുഴിയിൽ വീണ് നാട്ടുകാർ
നെടുമ്പാശേരി ∙ തുരുത്തിശേരി ചെങ്ങിച്ചേരിപ്പടി–കോരത്തോട്, സിംഹാസനപ്പള്ളി റോഡുകൾ തകർന്നു. കാൽനടയാത്രയ്ക്കു പോലും കഴിയാത്ത വിധത്തിൽ റോഡ് പൂർണമായും തകർന്നു കിടക്കുകയാണ്.റോഡ് നിറയെ വലിയ കുഴികളും ചെളിയും വെള്ളവും നിറഞ്ഞ് കിടക്കുകയാണ്. ഒട്ടേറെയാളുകൾ തിങ്ങിപ്പാർക്കുന്ന പ്രദേശമാണിത്. പള്ളി, വിദ്യാലയങ്ങൾ,
നെടുമ്പാശേരി ∙ തുരുത്തിശേരി ചെങ്ങിച്ചേരിപ്പടി–കോരത്തോട്, സിംഹാസനപ്പള്ളി റോഡുകൾ തകർന്നു. കാൽനടയാത്രയ്ക്കു പോലും കഴിയാത്ത വിധത്തിൽ റോഡ് പൂർണമായും തകർന്നു കിടക്കുകയാണ്.റോഡ് നിറയെ വലിയ കുഴികളും ചെളിയും വെള്ളവും നിറഞ്ഞ് കിടക്കുകയാണ്. ഒട്ടേറെയാളുകൾ തിങ്ങിപ്പാർക്കുന്ന പ്രദേശമാണിത്. പള്ളി, വിദ്യാലയങ്ങൾ,
നെടുമ്പാശേരി ∙ തുരുത്തിശേരി ചെങ്ങിച്ചേരിപ്പടി–കോരത്തോട്, സിംഹാസനപ്പള്ളി റോഡുകൾ തകർന്നു. കാൽനടയാത്രയ്ക്കു പോലും കഴിയാത്ത വിധത്തിൽ റോഡ് പൂർണമായും തകർന്നു കിടക്കുകയാണ്.റോഡ് നിറയെ വലിയ കുഴികളും ചെളിയും വെള്ളവും നിറഞ്ഞ് കിടക്കുകയാണ്. ഒട്ടേറെയാളുകൾ തിങ്ങിപ്പാർക്കുന്ന പ്രദേശമാണിത്. പള്ളി, വിദ്യാലയങ്ങൾ,
നെടുമ്പാശേരി ∙ തുരുത്തിശേരി ചെങ്ങിച്ചേരിപ്പടി–കോരത്തോട്, സിംഹാസനപ്പള്ളി റോഡുകൾ തകർന്നു. കാൽനടയാത്രയ്ക്കു പോലും കഴിയാത്ത വിധത്തിൽ റോഡ് പൂർണമായും തകർന്നു കിടക്കുകയാണ്.റോഡ് നിറയെ വലിയ കുഴികളും ചെളിയും വെള്ളവും നിറഞ്ഞ് കിടക്കുകയാണ്. ഒട്ടേറെയാളുകൾ തിങ്ങിപ്പാർക്കുന്ന പ്രദേശമാണിത്. പള്ളി, വിദ്യാലയങ്ങൾ, ആതുര സേവന കേന്ദ്രം തുടങ്ങിയവയുമുണ്ട്. ഇവിടങ്ങളിലേക്ക് എത്തേണ്ടവരും റോഡിലെ കുഴികൾ മൂലം ദുരിതത്തിലായി.
ജൽജീവൻ പദ്ധതി പ്രകാരം പൈപ്പുകൾ സ്ഥാപിക്കാൻ വേണ്ടി പൊളിച്ചതാണ് ഈ റോഡുകൾ. തുടർന്ന് അറ്റകുറ്റപ്പണികൾ നടത്താതിരുന്നതിനാൽ കുണ്ടും കുഴിയുമായി കിടന്ന റോഡുകൾ ഇപ്പോൾ പൂർണമായി തകർന്നു.ഇവിടെ പ്രവർത്തിക്കുന്ന പീസ് മിഷൻ സെന്ററിലേക്കുള്ള ആംബുലൻസുകൾക്ക് രോഗികളുമായി സഞ്ചരിക്കാൻ ബുദ്ധിമുട്ടായ അവസ്ഥയാണ്. റോഡുകളുടെ ശോചനീയാവസ്ഥ അടിയന്തിരമായി പരിഹരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.