മെബൈൽ ഷോപ്പ് കുത്തിത്തുറന്ന് കവർച്ച; പ്രതി പിടിയിൽ
കൊച്ചി∙ മെബൈൽ ഷോപ്പ് കുത്തിത്തുറന്ന് ഫോണുകളും മറ്റു സാധനങ്ങളും മോഷ്ടിച്ചയാൾ പിടിയിൽ. വൈക്കം ഉദയനാപുരം സ്വദേശി ഷിജാസ് (37) ആണ് അറസ്റ്റിലായത്. ഓഗസ്റ്റ് 21 രാത്രിയാണ് സംഭവം. തൃക്കാക്കര പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള കങ്ങരപ്പടിയിലെ മെബൈൽ ഷോപ്പ് കുത്തിത്തുറന്ന് 17 മൊബൈൽ ഫോണുകളും ഹെഡ് സെറ്റുകളും ഉൾപ്പെടെ 1.5 ലക്ഷം രൂപ വില വരുന്ന സാധനങ്ങളാണ് കവർന്നത്. ശേഷം ഫോൺ ഉപയോഗം കുറച്ച് പലയിടങ്ങളിലായി ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ ശാസ്ത്രീയ അന്വേഷണത്തിനൊടുവില്‍ വൈക്കത്തുനിന്നാണ് അറസ്റ്റുചെയ്തത്.
കൊച്ചി∙ മെബൈൽ ഷോപ്പ് കുത്തിത്തുറന്ന് ഫോണുകളും മറ്റു സാധനങ്ങളും മോഷ്ടിച്ചയാൾ പിടിയിൽ. വൈക്കം ഉദയനാപുരം സ്വദേശി ഷിജാസ് (37) ആണ് അറസ്റ്റിലായത്. ഓഗസ്റ്റ് 21 രാത്രിയാണ് സംഭവം. തൃക്കാക്കര പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള കങ്ങരപ്പടിയിലെ മെബൈൽ ഷോപ്പ് കുത്തിത്തുറന്ന് 17 മൊബൈൽ ഫോണുകളും ഹെഡ് സെറ്റുകളും ഉൾപ്പെടെ 1.5 ലക്ഷം രൂപ വില വരുന്ന സാധനങ്ങളാണ് കവർന്നത്. ശേഷം ഫോൺ ഉപയോഗം കുറച്ച് പലയിടങ്ങളിലായി ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ ശാസ്ത്രീയ അന്വേഷണത്തിനൊടുവില്‍ വൈക്കത്തുനിന്നാണ് അറസ്റ്റുചെയ്തത്.
കൊച്ചി∙ മെബൈൽ ഷോപ്പ് കുത്തിത്തുറന്ന് ഫോണുകളും മറ്റു സാധനങ്ങളും മോഷ്ടിച്ചയാൾ പിടിയിൽ. വൈക്കം ഉദയനാപുരം സ്വദേശി ഷിജാസ് (37) ആണ് അറസ്റ്റിലായത്. ഓഗസ്റ്റ് 21 രാത്രിയാണ് സംഭവം. തൃക്കാക്കര പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള കങ്ങരപ്പടിയിലെ മെബൈൽ ഷോപ്പ് കുത്തിത്തുറന്ന് 17 മൊബൈൽ ഫോണുകളും ഹെഡ് സെറ്റുകളും ഉൾപ്പെടെ 1.5 ലക്ഷം രൂപ വില വരുന്ന സാധനങ്ങളാണ് കവർന്നത്. ശേഷം ഫോൺ ഉപയോഗം കുറച്ച് പലയിടങ്ങളിലായി ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ ശാസ്ത്രീയ അന്വേഷണത്തിനൊടുവില്‍ വൈക്കത്തുനിന്നാണ് അറസ്റ്റുചെയ്തത്.
കൊച്ചി∙ മെബൈൽ ഷോപ്പ് കുത്തിത്തുറന്ന് ഫോണുകളും മറ്റു സാധനങ്ങളും മോഷ്ടിച്ചയാൾ പിടിയിൽ. വൈക്കം ഉദയനാപുരം സ്വദേശി ഷിജാസ് (37) ആണ് അറസ്റ്റിലായത്. ഓഗസ്റ്റ് 21 രാത്രിയാണ് സംഭവം. തൃക്കാക്കര പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള കങ്ങരപ്പടിയിലെ മെബൈൽ ഷോപ്പ് കുത്തിത്തുറന്ന് 17 മൊബൈൽ ഫോണുകളും ഹെഡ് സെറ്റുകളും ഉൾപ്പെടെ 1.5 ലക്ഷം രൂപ വില വരുന്ന സാധനങ്ങളാണ് കവർന്നത്. ശേഷം ഫോൺ ഉപയോഗം കുറച്ച് പലയിടങ്ങളിലായി ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ ശാസ്ത്രീയ അന്വേഷണത്തിനൊടുവില്‍ വൈക്കത്തുനിന്നാണ് അറസ്റ്റുചെയ്തത്.
മോഷണ വസ്തുക്കൾ പ്രതിയുടെ വീട്ടിൽ നിന്നും കണ്ടെടുത്തു. പ്രതിക്കെതിരെ കോഴിക്കോട്, പാലക്കാട്, തൃശൂർ, എറണാകുളം, കോട്ടയം, പത്തനംതിട്ട, കൊല്ലം ജില്ലകളിലായി നിരവധി മോഷണക്കേസുകൾ നിലവിലുണ്ട്. കൊച്ചി സിറ്റി ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ കെ.എസ്.സുദർശന്റെ നിർദേശപ്രകാരം തൃക്കാക്കര അസിസ്റ്റന്റ് കമ്മിഷണർ പി.വി.ബേബിയുടെ മേൽനോട്ടത്തിൽ തൃക്കാക്കര പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എ.കെ.സുധീർ, സബ് ഇൻസ്പെക്ടർമാരായ വി.ബി.അനസ്, വി.ജി.ബൈജു, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ സിനോജ്, കെ.കെ.സുജിത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.