ഡോക്ടർക്ക് ആദ്യം രോഗികൾ, പിന്നെ നൃത്തം
തൃപ്പൂണിത്തുറ ∙രോഗികളെ കണ്ടാൽ നർത്തകി അല്ല, ഡോക്ടർ മാത്രം. ചമയങ്ങൾ അഴിച്ചു വയ്ക്കാൻ പോലും സമയം കളയാതെയാണു കുമ്പളം ആയുർവേദ ആശുപത്രിയിലെ സീനിയർ മെഡിക്കൽ ഓഫിസർ ഷൈനി ബി. ഹരിലാൽ തന്റെ വീട്ടിൽ എത്തിയ രോഗികളെ പരിശോധിച്ചത്. കഴിഞ്ഞ ദിവസം എറണാകുളത്ത് നടന്ന ഡോക്ടർമാരുടെ സംസ്ഥാന പരിപാടിയിൽ മോഹിനിയാട്ടം
തൃപ്പൂണിത്തുറ ∙രോഗികളെ കണ്ടാൽ നർത്തകി അല്ല, ഡോക്ടർ മാത്രം. ചമയങ്ങൾ അഴിച്ചു വയ്ക്കാൻ പോലും സമയം കളയാതെയാണു കുമ്പളം ആയുർവേദ ആശുപത്രിയിലെ സീനിയർ മെഡിക്കൽ ഓഫിസർ ഷൈനി ബി. ഹരിലാൽ തന്റെ വീട്ടിൽ എത്തിയ രോഗികളെ പരിശോധിച്ചത്. കഴിഞ്ഞ ദിവസം എറണാകുളത്ത് നടന്ന ഡോക്ടർമാരുടെ സംസ്ഥാന പരിപാടിയിൽ മോഹിനിയാട്ടം
തൃപ്പൂണിത്തുറ ∙രോഗികളെ കണ്ടാൽ നർത്തകി അല്ല, ഡോക്ടർ മാത്രം. ചമയങ്ങൾ അഴിച്ചു വയ്ക്കാൻ പോലും സമയം കളയാതെയാണു കുമ്പളം ആയുർവേദ ആശുപത്രിയിലെ സീനിയർ മെഡിക്കൽ ഓഫിസർ ഷൈനി ബി. ഹരിലാൽ തന്റെ വീട്ടിൽ എത്തിയ രോഗികളെ പരിശോധിച്ചത്. കഴിഞ്ഞ ദിവസം എറണാകുളത്ത് നടന്ന ഡോക്ടർമാരുടെ സംസ്ഥാന പരിപാടിയിൽ മോഹിനിയാട്ടം
തൃപ്പൂണിത്തുറ ∙രോഗികളെ കണ്ടാൽ നർത്തകി അല്ല, ഡോക്ടർ മാത്രം. ചമയങ്ങൾ അഴിച്ചു വയ്ക്കാൻ പോലും സമയം കളയാതെയാണു കുമ്പളം ആയുർവേദ ആശുപത്രിയിലെ സീനിയർ മെഡിക്കൽ ഓഫിസർ ഷൈനി ബി. ഹരിലാൽ തന്റെ വീട്ടിൽ എത്തിയ രോഗികളെ പരിശോധിച്ചത്. കഴിഞ്ഞ ദിവസം എറണാകുളത്ത് നടന്ന ഡോക്ടർമാരുടെ സംസ്ഥാന പരിപാടിയിൽ മോഹിനിയാട്ടം അവതരിപ്പിച്ച് വീട്ടിലേക്കു വന്നപ്പോഴാണു രോഗികൾ വീട്ടിൽ കാത്തു നിൽക്കുന്നത് കണ്ടത്. വേഷം അഴിച്ചു വയ്ക്കാൻ ഒരു മണിക്കൂറെങ്കിലും സമയം പിടിക്കും എന്നുള്ളതു കൊണ്ടു മോഹിനിയാട്ട വേഷത്തിൽ തന്നെ രോഗികളെ ഷൈനി പരിശോധിച്ചു. ഇതു കണ്ട ജൂനിയർ ഡോക്ടർ 9 ക്യാമറയിൽ പകർത്തുകയായിരുന്നു. 12 വർഷമായി ഷൈനി മോഹിനിയാട്ടം അഭ്യസിക്കുന്നുണ്ട്. ഇപ്പോൾ ആർഎൽവി ജോളി മാത്യുവിന്റെ കീഴിലാണ് പഠനം. ബൈബിൾ കഥകളും ചങ്ങമ്പുഴയുടെ ‘വാഴക്കുല’ എന്ന കവിതയും മോഹിനിയാട്ട രൂപത്തിൽ വേദിയിൽ ഷൈനി അവതരിപ്പിച്ചിട്ടുണ്ട്.