നടപ്പാലം ഒലിച്ചുപോയിട്ട് ഒരു മാസം; ബാക്കിയുള്ളത് 3 തൂണുകൾ
കുളപ്പാറച്ചാൽ∙ രാജകുമാരി–സേനാപതി പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിച്ചുകാെണ്ട് പന്നിയാർ പുഴയുടെ കുറുകെ തേവർകാട്ട് വിളയക്കാട്ടു ഭാഗത്തുണ്ടായിരുന്ന നടപ്പാലം ഒലിച്ചുപോയിട്ട് ഒരു മാസത്തോളമായി. കഴിഞ്ഞ 5ന് പ്രളയ സമാനമായ സാഹചര്യത്തിൽ മലവെള്ളം ഒഴുകിയെത്തിയാണ് പാലം തകർന്നത്. പാലത്തിന്റെ 3 തൂണുകൾ മാത്രമാണ്
കുളപ്പാറച്ചാൽ∙ രാജകുമാരി–സേനാപതി പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിച്ചുകാെണ്ട് പന്നിയാർ പുഴയുടെ കുറുകെ തേവർകാട്ട് വിളയക്കാട്ടു ഭാഗത്തുണ്ടായിരുന്ന നടപ്പാലം ഒലിച്ചുപോയിട്ട് ഒരു മാസത്തോളമായി. കഴിഞ്ഞ 5ന് പ്രളയ സമാനമായ സാഹചര്യത്തിൽ മലവെള്ളം ഒഴുകിയെത്തിയാണ് പാലം തകർന്നത്. പാലത്തിന്റെ 3 തൂണുകൾ മാത്രമാണ്
കുളപ്പാറച്ചാൽ∙ രാജകുമാരി–സേനാപതി പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിച്ചുകാെണ്ട് പന്നിയാർ പുഴയുടെ കുറുകെ തേവർകാട്ട് വിളയക്കാട്ടു ഭാഗത്തുണ്ടായിരുന്ന നടപ്പാലം ഒലിച്ചുപോയിട്ട് ഒരു മാസത്തോളമായി. കഴിഞ്ഞ 5ന് പ്രളയ സമാനമായ സാഹചര്യത്തിൽ മലവെള്ളം ഒഴുകിയെത്തിയാണ് പാലം തകർന്നത്. പാലത്തിന്റെ 3 തൂണുകൾ മാത്രമാണ്
കുളപ്പാറച്ചാൽ∙ രാജകുമാരി–സേനാപതി പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിച്ചുകാെണ്ട് പന്നിയാർ പുഴയുടെ കുറുകെ തേവർകാട്ട് വിളയക്കാട്ടു ഭാഗത്തുണ്ടായിരുന്ന നടപ്പാലം ഒലിച്ചുപോയിട്ട് ഒരു മാസത്തോളമായി. കഴിഞ്ഞ 5ന് പ്രളയ സമാനമായ സാഹചര്യത്തിൽ മലവെള്ളം ഒഴുകിയെത്തിയാണ് പാലം തകർന്നത്. പാലത്തിന്റെ 3 തൂണുകൾ മാത്രമാണ് ഇപ്പോൾ അവശേഷിക്കുന്നത്.
കുളപ്പാറച്ചാൽ ഭാഗത്തുനിന്നു സേനാപതിയിലെ സ്കൂളിലേക്കും തിരിച്ചും വിദ്യാർഥികൾ പോയിരുന്നത് ഇൗ പാലത്തിലൂടെയായിരുന്നു. ഇപ്പോൾ കിലോമീറ്ററുകൾ ചുറ്റിസഞ്ചരിച്ചു വേണം ഇരു ഭാഗത്തേക്കും പോകാൻ. ഒട്ടേറെ താെഴിലാളികളും ഇതുവഴിയാണ് ജോലിക്കായി പോയി വന്നിരുന്നത്. പാലം പുനർനിർമിക്കാൻ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.