കണയങ്കവയൽ - കൊയിനാട് റോഡ് ടാറിങ് നടത്താൻ ഹൈക്കോടതി നിർദേശം
പെരുവന്താനം ∙ കണയങ്കവയൽ - കൊയിനാട് റോഡ് ടാറിങ് നടത്തി സഞ്ചാരയോഗ്യമാക്കി നൽകണമെന്ന് പൊതുമരാമത്ത് വകുപ്പിന് ഹൈക്കോടതിയുടെ നിർദേശം.മുൻ പെരുവന്താനം പഞ്ചായത്ത് പ്രസിഡന്റ് വി.സി.ജോസഫ് നൽകിയ ഹർജിയിലാണ് രണ്ട് മാസത്തിനകം ആവശ്യമായ നടപടികൾ സ്വീകരിക്കണം എന്ന കോടതിയുടെ ഉത്തരവ്. ഹർജിയിലെ എതിർകക്ഷികളായ ചീഫ്
പെരുവന്താനം ∙ കണയങ്കവയൽ - കൊയിനാട് റോഡ് ടാറിങ് നടത്തി സഞ്ചാരയോഗ്യമാക്കി നൽകണമെന്ന് പൊതുമരാമത്ത് വകുപ്പിന് ഹൈക്കോടതിയുടെ നിർദേശം.മുൻ പെരുവന്താനം പഞ്ചായത്ത് പ്രസിഡന്റ് വി.സി.ജോസഫ് നൽകിയ ഹർജിയിലാണ് രണ്ട് മാസത്തിനകം ആവശ്യമായ നടപടികൾ സ്വീകരിക്കണം എന്ന കോടതിയുടെ ഉത്തരവ്. ഹർജിയിലെ എതിർകക്ഷികളായ ചീഫ്
പെരുവന്താനം ∙ കണയങ്കവയൽ - കൊയിനാട് റോഡ് ടാറിങ് നടത്തി സഞ്ചാരയോഗ്യമാക്കി നൽകണമെന്ന് പൊതുമരാമത്ത് വകുപ്പിന് ഹൈക്കോടതിയുടെ നിർദേശം.മുൻ പെരുവന്താനം പഞ്ചായത്ത് പ്രസിഡന്റ് വി.സി.ജോസഫ് നൽകിയ ഹർജിയിലാണ് രണ്ട് മാസത്തിനകം ആവശ്യമായ നടപടികൾ സ്വീകരിക്കണം എന്ന കോടതിയുടെ ഉത്തരവ്. ഹർജിയിലെ എതിർകക്ഷികളായ ചീഫ്
പെരുവന്താനം ∙ കണയങ്കവയൽ - കൊയിനാട് റോഡ് ടാറിങ് നടത്തി സഞ്ചാരയോഗ്യമാക്കി നൽകണമെന്ന് പൊതുമരാമത്ത് വകുപ്പിന് ഹൈക്കോടതിയുടെ നിർദേശം. മുൻ പെരുവന്താനം പഞ്ചായത്ത് പ്രസിഡന്റ് വി.സി.ജോസഫ് നൽകിയ ഹർജിയിലാണ് രണ്ട് മാസത്തിനകം ആവശ്യമായ നടപടികൾ സ്വീകരിക്കണം എന്ന കോടതിയുടെ ഉത്തരവ്. ഹർജിയിലെ എതിർകക്ഷികളായ ചീഫ് സെക്രട്ടറി, ചീഫ് എൻജിനീയർ എന്നിവരോട് റോഡ് ഗതാഗതയോഗ്യമാക്കാനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. കണയങ്കവയൽ - കൊയിനാട് റോഡ് 2008ന് ശേഷം ടാറിങ് നടത്തിയിട്ടില്ല.
മുറിഞ്ഞപുഴ മുതൽ കണയങ്കവയൽ വരെ കഴിഞ്ഞ വർഷം ടാറിങ് നടത്തിയപ്പോഴും കൊയിനാടിനെ ഒഴിവാക്കി. ഇതു സംബന്ധിച്ചു പരാതി നൽകിയപ്പോൾ ഈ പറയുന്ന രണ്ടു കിലോമീറ്റർ ദൂരം പൊതുമരാമത്ത് വകുപ്പിന്റെ കൈവശത്തിലുള്ളതല്ല എന്നായിരുന്നു ഉദ്യോഗസ്ഥരുടെ നിലപാട്. തുടർന്ന് മന്ത്രിയെ കണ്ടെങ്കിലും ഒരുവിധ നടപടിയും ഉണ്ടായില്ല. പിന്നീട് ജോസഫ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.