ADVERTISEMENT

പെരുവന്താനം ∙ കണയങ്കവയൽ - കൊയിനാട് റോഡ് ടാറിങ് നടത്തി സഞ്ചാരയോഗ്യമാക്കി നൽകണമെന്ന് പൊതുമരാമത്ത് വകുപ്പിന് ഹൈക്കോടതിയുടെ നിർദേശം. മുൻ പെരുവന്താനം പഞ്ചായത്ത് പ്രസിഡന്റ് വി.സി.ജോസഫ് നൽകിയ ഹർജിയിലാണ് രണ്ട് മാസത്തിനകം ആവശ്യമായ നടപടികൾ സ്വീകരിക്കണം എന്ന കോടതിയുടെ ഉത്തരവ്. ഹർജിയിലെ എതിർകക്ഷികളായ ചീഫ് സെക്രട്ടറി, ചീഫ് എൻജിനീയർ എന്നിവരോട് റോഡ് ഗതാഗതയോഗ്യമാക്കാനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. കണയങ്കവയൽ - കൊയിനാട് റോഡ് 2008ന് ശേഷം ടാറിങ് നടത്തിയിട്ടില്ല. 

മുറിഞ്ഞപുഴ മുതൽ കണയങ്കവയൽ വരെ കഴിഞ്ഞ വർഷം ടാറിങ് നടത്തിയപ്പോഴും കൊയിനാടിനെ ഒഴിവാക്കി. ഇതു സംബന്ധിച്ചു പരാതി നൽകിയപ്പോൾ ഈ പറയുന്ന രണ്ടു കിലോമീറ്റർ ദൂരം പൊതുമരാമത്ത് വകുപ്പിന്റെ കൈവശത്തിലുള്ളതല്ല എന്നായിരുന്നു ഉദ്യോഗസ്ഥരുടെ നിലപാട്. തുടർന്ന് മന്ത്രിയെ കണ്ടെങ്കിലും ഒരുവിധ നടപടിയും ഉണ്ടായില്ല. പിന്നീട് ജോസഫ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

English Summary:

After remaining untarred since 2008, the Kanayankavayal - Koyinad road will finally be made motorable following a High Court order directing the Public Works Department to take action within two months. This comes as a relief to residents following a petition filed by former Panchayat President V.C. Joseph.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com