യുവതി വീട്ടിൽ പ്രസവിച്ചു; രക്ഷകരായി അയൽവാസിയും ആംബുലൻസ് ജീവനക്കാരും
കണ്ണൂർ ∙ വീട്ടിൽ പ്രസവിച്ച യുവതിക്കും കുഞ്ഞിനും രക്ഷകരായി അയൽവാസിയായ നഴ്‌സും കനിവ് 108 ആംബുലൻസ് ജീവനക്കാരും. ഒഡീഷ സ്വദേശിയും അഴീക്കോട് ഉപ്പായിച്ചാലിൽ താമസക്കാരനുമായ ഇർഫാന്റെ ഭാര്യ മസൂദ പർവീണാണു വീട്ടിൽ ആൺകുഞ്ഞിനു ജന്മം നൽകിയത്. ഇന്നലെ വൈകിട്ട് പ്രസവവേദന അനുഭവപ്പെട്ടതിനെത്തുടർന്ന് ഇർഫാനും മസൂദയും
കണ്ണൂർ ∙ വീട്ടിൽ പ്രസവിച്ച യുവതിക്കും കുഞ്ഞിനും രക്ഷകരായി അയൽവാസിയായ നഴ്‌സും കനിവ് 108 ആംബുലൻസ് ജീവനക്കാരും. ഒഡീഷ സ്വദേശിയും അഴീക്കോട് ഉപ്പായിച്ചാലിൽ താമസക്കാരനുമായ ഇർഫാന്റെ ഭാര്യ മസൂദ പർവീണാണു വീട്ടിൽ ആൺകുഞ്ഞിനു ജന്മം നൽകിയത്. ഇന്നലെ വൈകിട്ട് പ്രസവവേദന അനുഭവപ്പെട്ടതിനെത്തുടർന്ന് ഇർഫാനും മസൂദയും
കണ്ണൂർ ∙ വീട്ടിൽ പ്രസവിച്ച യുവതിക്കും കുഞ്ഞിനും രക്ഷകരായി അയൽവാസിയായ നഴ്‌സും കനിവ് 108 ആംബുലൻസ് ജീവനക്കാരും. ഒഡീഷ സ്വദേശിയും അഴീക്കോട് ഉപ്പായിച്ചാലിൽ താമസക്കാരനുമായ ഇർഫാന്റെ ഭാര്യ മസൂദ പർവീണാണു വീട്ടിൽ ആൺകുഞ്ഞിനു ജന്മം നൽകിയത്. ഇന്നലെ വൈകിട്ട് പ്രസവവേദന അനുഭവപ്പെട്ടതിനെത്തുടർന്ന് ഇർഫാനും മസൂദയും
കണ്ണൂർ ∙ വീട്ടിൽ പ്രസവിച്ച യുവതിക്കും കുഞ്ഞിനും രക്ഷകരായി അയൽവാസിയായ നഴ്‌സും കനിവ് 108 ആംബുലൻസ് ജീവനക്കാരും. ഒഡീഷ സ്വദേശിയും അഴീക്കോട് ഉപ്പായിച്ചാലിൽ താമസക്കാരനുമായ ഇർഫാന്റെ ഭാര്യ മസൂദ പർവീണാണു വീട്ടിൽ ആൺകുഞ്ഞിനു ജന്മം നൽകിയത്. ഇന്നലെ വൈകിട്ട് പ്രസവവേദന അനുഭവപ്പെട്ടതിനെ ത്തുടർന്ന് ഇർഫാനും മസൂദയും അയൽവാസിയുടെ വീട്ടിലെത്തി വിവരം അറിയിച്ചു. ഇവർ അയൽവാസിയും നഴ്സുമായ സുജാത മനോജിനെ വിവരം അറിയിച്ചു.
സുജാത എത്തുന്നതിനു മുൻപേ മസൂദ കുഞ്ഞിനു ജന്മം നൽകി. സുജാതയെത്തി അമ്മയും കുഞ്ഞുമായിയുള്ള പൊക്കിൾക്കൊടി ബന്ധം വേർപെടുത്തി കുഞ്ഞിനു വേണ്ട പരിചരണം നൽകി. ഇതിനിടെ നാട്ടുകാർ കനിവ് 108 ആംബുലൻസിന്റെ സേവനം തേടി. വളപട്ടണം കുടുംബാരോഗ്യ കേന്ദ്രത്തിലെ കനിവ് 108 ആംബുലൻസ് ഡ്രൈവർ ആർ.വിഷ്ണു, എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ എസ്.ഷെഫീന എന്നിവർ ഉടൻ സ്ഥലത്തെത്തി അമ്മയെയും കുഞ്ഞിനെയും ജില്ലാ ആശുപത്രിയിലേക്കു മാറ്റി.