ഞാൻ മാട്ടൂൽ ജോസ്, ഞാനാണ് ഇവിടെ കട്ടത്; അടിയിൽ ഒരു ശരി ചിഹ്നവും!
കണ്ണപുരം∙ സ്കൂളിൽകയറി കോഴിമുട്ടയും പണവും കുട്ടികളുടെ സമ്പാദ്യക്കുടുക്കകളും കവർന്ന കള്ളൻ മേശപ്പുറത്തെ ഡയറിയിൽ ഇങ്ങനെ എഴുതി; ഞാൻ മാട്ടൂൽ ജോസ്, ഞാനാണ് ഇവിടെ കട്ടത്. അടിയിൽ ഒരു ശരി ചിഹ്നവും. ചെറുകുന്ന് പള്ളിക്കരയിലെ എഡി എൽപി സ്‌കൂളിലാണു കവർച്ച നടന്നത്. കുട്ടികൾക്ക് പാചകം ചെയ്തു നൽകാനായി കൊണ്ടുവന്ന 60
കണ്ണപുരം∙ സ്കൂളിൽകയറി കോഴിമുട്ടയും പണവും കുട്ടികളുടെ സമ്പാദ്യക്കുടുക്കകളും കവർന്ന കള്ളൻ മേശപ്പുറത്തെ ഡയറിയിൽ ഇങ്ങനെ എഴുതി; ഞാൻ മാട്ടൂൽ ജോസ്, ഞാനാണ് ഇവിടെ കട്ടത്. അടിയിൽ ഒരു ശരി ചിഹ്നവും. ചെറുകുന്ന് പള്ളിക്കരയിലെ എഡി എൽപി സ്‌കൂളിലാണു കവർച്ച നടന്നത്. കുട്ടികൾക്ക് പാചകം ചെയ്തു നൽകാനായി കൊണ്ടുവന്ന 60
കണ്ണപുരം∙ സ്കൂളിൽകയറി കോഴിമുട്ടയും പണവും കുട്ടികളുടെ സമ്പാദ്യക്കുടുക്കകളും കവർന്ന കള്ളൻ മേശപ്പുറത്തെ ഡയറിയിൽ ഇങ്ങനെ എഴുതി; ഞാൻ മാട്ടൂൽ ജോസ്, ഞാനാണ് ഇവിടെ കട്ടത്. അടിയിൽ ഒരു ശരി ചിഹ്നവും. ചെറുകുന്ന് പള്ളിക്കരയിലെ എഡി എൽപി സ്‌കൂളിലാണു കവർച്ച നടന്നത്. കുട്ടികൾക്ക് പാചകം ചെയ്തു നൽകാനായി കൊണ്ടുവന്ന 60
കണ്ണപുരം∙ സ്കൂളിൽ കയറി കോഴിമുട്ടയും പണവും കുട്ടികളുടെ സമ്പാദ്യക്കുടുക്കകളും കവർന്ന കള്ളൻ മേശപ്പുറത്തെ ഡയറിയിൽ ഇങ്ങനെ എഴുതി; ഞാൻ മാട്ടൂൽ ജോസ്, ഞാനാണ് ഇവിടെ കട്ടത്. അടിയിൽ ഒരു ശരി ചിഹ്നവും. ചെറുകുന്ന് പള്ളിക്കരയിലെ എഡി എൽപി സ്‌കൂളിലാണു കവർച്ച നടന്നത്. കുട്ടികൾക്ക് പാചകം ചെയ്തു നൽകാനായി കൊണ്ടുവന്ന 60 മുട്ടയിൽ നിന്നും 40 എണ്ണം, ഡയറിയിൽ സൂക്ഷിച്ച 1800 രൂപ, വിദ്യാർഥികളുടെ 2 സമ്പാദ്യക്കുടുക്ക എന്നിവയാണ് കള്ളൻ കൊണ്ടുപോയത്.
സാധനങ്ങൾ വാരിവലിച്ചിട്ട നിലയിലാണ്. മഴ അവധികൾ കഴിഞ്ഞ് 18ന് സ്കൂൾ തുറന്നപ്പോഴാണ് കവർച്ച ശ്രദ്ധയിൽപെട്ടത്. വാതിൽ കുത്തിത്തുറന്നാണ് മോഷ്ടാവ് അകത്തുകടന്നത്. പ്രധാനാധ്യാപിക പി.ജെ.രേഖ ജെയ്സിയുടെ പരാതിയിൽ കണ്ണപുരം പൊലീസ് കേസെടുത്തു.