ഷോപ്രിക്സിലെ തീപിടിത്തത്തിൽ രണ്ട് കോടിയുടെ നാശനഷ്ടം
പയ്യന്നൂർ ∙ ഷോപ്രിക്സ് സൂപ്പർ മാർക്കറ്റിൽ ഉണ്ടായ തീപിടിത്തത്തിൽ രണ്ട് കോടിയിലധികം രൂപയുടെ നഷ്ടമുണ്ടായി. രണ്ടാം നിലയിലുണ്ടായിരുന്ന ഇലക്ട്രോണിക് ഗൃഹോപകരണങ്ങൾ പൂർണമായും കത്തിനശിച്ചു. പയ്യന്നൂർ, പെരിങ്ങോം, തളിപ്പറമ്പ്, കണ്ണൂർ, തൃക്കരിപ്പൂർ, കാഞ്ഞങ്ങാട് എന്നിവിടങ്ങളിലെ അഗ്നിരക്ഷാ സേനകൾ 5 മണിക്കൂറിലധികം
പയ്യന്നൂർ ∙ ഷോപ്രിക്സ് സൂപ്പർ മാർക്കറ്റിൽ ഉണ്ടായ തീപിടിത്തത്തിൽ രണ്ട് കോടിയിലധികം രൂപയുടെ നഷ്ടമുണ്ടായി. രണ്ടാം നിലയിലുണ്ടായിരുന്ന ഇലക്ട്രോണിക് ഗൃഹോപകരണങ്ങൾ പൂർണമായും കത്തിനശിച്ചു. പയ്യന്നൂർ, പെരിങ്ങോം, തളിപ്പറമ്പ്, കണ്ണൂർ, തൃക്കരിപ്പൂർ, കാഞ്ഞങ്ങാട് എന്നിവിടങ്ങളിലെ അഗ്നിരക്ഷാ സേനകൾ 5 മണിക്കൂറിലധികം
പയ്യന്നൂർ ∙ ഷോപ്രിക്സ് സൂപ്പർ മാർക്കറ്റിൽ ഉണ്ടായ തീപിടിത്തത്തിൽ രണ്ട് കോടിയിലധികം രൂപയുടെ നഷ്ടമുണ്ടായി. രണ്ടാം നിലയിലുണ്ടായിരുന്ന ഇലക്ട്രോണിക് ഗൃഹോപകരണങ്ങൾ പൂർണമായും കത്തിനശിച്ചു. പയ്യന്നൂർ, പെരിങ്ങോം, തളിപ്പറമ്പ്, കണ്ണൂർ, തൃക്കരിപ്പൂർ, കാഞ്ഞങ്ങാട് എന്നിവിടങ്ങളിലെ അഗ്നിരക്ഷാ സേനകൾ 5 മണിക്കൂറിലധികം
പയ്യന്നൂർ ∙ ഷോപ്രിക്സ് സൂപ്പർ മാർക്കറ്റിൽ ഉണ്ടായ തീപിടിത്തത്തിൽ രണ്ട് കോടിയിലധികം രൂപയുടെ നഷ്ടമുണ്ടായി. രണ്ടാം നിലയിലുണ്ടായിരുന്ന ഇലക്ട്രോണിക് ഗൃഹോപകരണങ്ങൾ പൂർണമായും കത്തിനശിച്ചു. പയ്യന്നൂർ, പെരിങ്ങോം, തളിപ്പറമ്പ്, കണ്ണൂർ, തൃക്കരിപ്പൂർ, കാഞ്ഞങ്ങാട് എന്നിവിടങ്ങളിലെ അഗ്നിരക്ഷാ സേനകൾ 5 മണിക്കൂറിലധികം പ്രയത്നിച്ചാണ് തീയണച്ചത്. ജില്ലാ ഫയർ ഓഫിസർ എസ്.കെ.ബിജു ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെടെ സ്ഥലത്തെത്തിയിരുന്നു.
വിശദമായ പരിശോധനയിലൂടെ മാത്രമേ തീപിടിത്ത കാരണം കണ്ടെത്താൻ കഴിയൂ എന്ന് അഗ്നിരക്ഷാ സേന അറിയിച്ചു. ടി.ഐ.മധുസൂദനൻ ഉൾപ്പെടെയുള്ള ജനപ്രതിനിധികളും വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് ദേവസ്യ മേച്ചേരി, ചേംബർ ഓഫ് കൊമേഴ്സ് വർക്കിങ് പ്രസിഡന്റ് വി.പി.സുമിത്രൻ ഉൾപ്പെടെയുള്ള വ്യാപാരി നേതാക്കളും സന്ദർശിച്ചു.