പെരുതടിയിലെ പുലിപ്പേടി; പ്രദേശത്ത് ക്യാമറ സ്ഥാപിച്ചു
പനത്തടി ∙ റാണിപുരം പെരുതടിയിൽ പുലിയിറങ്ങിയ സംഭവത്തിൽ വ്യക്തത വരുത്താൻ വനംവകുപ്പ് പ്രദേശത്ത് ക്യാമറ സ്ഥാപിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ പെരുതടിയിലെ ദിലീപിന്റെ വളർത്തു നായയെ കാണാതായിരുന്നു.തിരച്ചിലിൽ നായയെ വലിച്ചു കൊണ്ട് പോയതിന്റെയും അടയാളങ്ങളും പുലിയുടെ കാൽപാടുകളും കണ്ടതായി നാട്ടുകാർ വനംവകുപ്പിനെ
പനത്തടി ∙ റാണിപുരം പെരുതടിയിൽ പുലിയിറങ്ങിയ സംഭവത്തിൽ വ്യക്തത വരുത്താൻ വനംവകുപ്പ് പ്രദേശത്ത് ക്യാമറ സ്ഥാപിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ പെരുതടിയിലെ ദിലീപിന്റെ വളർത്തു നായയെ കാണാതായിരുന്നു.തിരച്ചിലിൽ നായയെ വലിച്ചു കൊണ്ട് പോയതിന്റെയും അടയാളങ്ങളും പുലിയുടെ കാൽപാടുകളും കണ്ടതായി നാട്ടുകാർ വനംവകുപ്പിനെ
പനത്തടി ∙ റാണിപുരം പെരുതടിയിൽ പുലിയിറങ്ങിയ സംഭവത്തിൽ വ്യക്തത വരുത്താൻ വനംവകുപ്പ് പ്രദേശത്ത് ക്യാമറ സ്ഥാപിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ പെരുതടിയിലെ ദിലീപിന്റെ വളർത്തു നായയെ കാണാതായിരുന്നു.തിരച്ചിലിൽ നായയെ വലിച്ചു കൊണ്ട് പോയതിന്റെയും അടയാളങ്ങളും പുലിയുടെ കാൽപാടുകളും കണ്ടതായി നാട്ടുകാർ വനംവകുപ്പിനെ
പനത്തടി ∙ റാണിപുരം പെരുതടിയിൽ പുലിയിറങ്ങിയ സംഭവത്തിൽ വ്യക്തത വരുത്താൻ വനംവകുപ്പ് പ്രദേശത്ത് ക്യാമറ സ്ഥാപിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ പെരുതടിയിലെ ദിലീപിന്റെ വളർത്തു നായയെ കാണാതായിരുന്നു. തിരച്ചിലിൽ നായയെ വലിച്ചു കൊണ്ട് പോയതിന്റെയും അടയാളങ്ങളും പുലിയുടെ കാൽപാടുകളും കണ്ടതായി നാട്ടുകാർ വനംവകുപ്പിനെ അറിയിച്ചിരുന്നു. വനംവകുപ്പ് ജീവനക്കാർ നടത്തിയ പരിശോധനയിൽ കാൽപാടുകൾ പുലിയുടെതിനു സമാനമാണെന്ന് സ്ഥിരീകരിച്ചിരുന്നു.
നാട്ടുകാര്‍ ഭീതിയിലായതോടെ വ്യാഴാഴ്ച രാത്രി തന്നെ ദിലീപിന്റെ വീടിന്റെ പരിസരത്ത് ക്യാമറ സ്ഥാപിച്ചു. ഇവിടെ കൂട് സ്ഥാപിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടിരുന്നു. വനംവകുപ്പ് പ്രദേശവാസികൾക്ക് ജാഗ്രത നിർദേശവും നൽകിയിരുന്നു. വ്യാഴാഴ്ച രാത്രി സ്ഥാപിച്ച ക്യാമറയിൽ പുലിയുടെ ചിത്രമുള്ളതായി സൂചനകൾ ലഭിച്ചിട്ടില്ലെന്ന് സെക്‌ഷൻ ഫോറസ്റ്റ് ഓഫിസർ ബി.സേസപ്പ പറഞ്ഞു. രണ്ട് മാസം മുൻപ് കല്ലപ്പള്ളിയിൽ പുലിയെ കണ്ടിരുന്നു. ഓട്ടമല, വട്ടക്കയം, കമ്മാടി ഭാഗങ്ങളിലും പുലിയുടെ സാന്നിധ്യമുണ്ടായിരുന്നു.