വെള്ളക്കെട്ടിൽ നിന്ന് കരകയറാതെ...
ചവറ സൗത്ത്∙ പതിറ്റാണ്ടുകളായി വെള്ളക്കെട്ടിൽ നിന്നു കരകയറാതെ അമ്പതോളം കുടുംബങ്ങൾ. തെക്കുംഭാഗം ഗ്രാമപ്പഞ്ചായത്ത് മൂന്നാം വാർഡിലെ ഊളന്തടം നിവാസികളാണ് വർഷങ്ങളായി ദുരിതത്തിൽ കഴിയുന്നത്. ശക്തമായ മഴ പെയ്താൽ വീടിനു പുറത്തിറങ്ങാൻ കഴിയാത്ത വിധം വെള്ളക്കെട്ടാകും. സമീപപ്രദേശങ്ങളിൽ നിന്നു വ്യത്യസ്തമായി
ചവറ സൗത്ത്∙ പതിറ്റാണ്ടുകളായി വെള്ളക്കെട്ടിൽ നിന്നു കരകയറാതെ അമ്പതോളം കുടുംബങ്ങൾ. തെക്കുംഭാഗം ഗ്രാമപ്പഞ്ചായത്ത് മൂന്നാം വാർഡിലെ ഊളന്തടം നിവാസികളാണ് വർഷങ്ങളായി ദുരിതത്തിൽ കഴിയുന്നത്. ശക്തമായ മഴ പെയ്താൽ വീടിനു പുറത്തിറങ്ങാൻ കഴിയാത്ത വിധം വെള്ളക്കെട്ടാകും. സമീപപ്രദേശങ്ങളിൽ നിന്നു വ്യത്യസ്തമായി
ചവറ സൗത്ത്∙ പതിറ്റാണ്ടുകളായി വെള്ളക്കെട്ടിൽ നിന്നു കരകയറാതെ അമ്പതോളം കുടുംബങ്ങൾ. തെക്കുംഭാഗം ഗ്രാമപ്പഞ്ചായത്ത് മൂന്നാം വാർഡിലെ ഊളന്തടം നിവാസികളാണ് വർഷങ്ങളായി ദുരിതത്തിൽ കഴിയുന്നത്. ശക്തമായ മഴ പെയ്താൽ വീടിനു പുറത്തിറങ്ങാൻ കഴിയാത്ത വിധം വെള്ളക്കെട്ടാകും. സമീപപ്രദേശങ്ങളിൽ നിന്നു വ്യത്യസ്തമായി
ചവറ സൗത്ത്∙ പതിറ്റാണ്ടുകളായി വെള്ളക്കെട്ടിൽ നിന്നു കരകയറാതെ അമ്പതോളം കുടുംബങ്ങൾ. തെക്കുംഭാഗം ഗ്രാമപ്പഞ്ചായത്ത് മൂന്നാം വാർഡിലെ ഊളന്തടം നിവാസികളാണ് വർഷങ്ങളായി ദുരിതത്തിൽ കഴിയുന്നത്. ശക്തമായ മഴ പെയ്താൽ വീടിനു പുറത്തിറങ്ങാൻ കഴിയാത്ത വിധം വെള്ളക്കെട്ടാകും. സമീപപ്രദേശങ്ങളിൽ നിന്നു വ്യത്യസ്തമായി താഴ്ചയിലാണ് വീടുകൾ.
വെള്ളം പുറത്തേക്ക് പോകാൻ നിലവിൽ ഒരു സംവിധാനവുമില്ല. മോട്ടർ ഉപയോഗിച്ച് പമ്പ് ചെയ്താണ് മഴ സമയത്ത് വെള്ളക്കെട്ട് ഒഴിവാക്കുന്നത്. സമീപത്ത് കൂടി കടന്നുപോകുന്ന ഓട ഉയർന്ന് നിൽക്കുന്നതിനാൽ ഇവിടേക്ക് വെള്ളം ഒഴുക്കി വിടാനും കഴിയില്ല. ഓട നിരപ്പിൽ ജലം ഉയരുമ്പോൾ മാത്രമാണ് വെള്ളം ഒഴുകി പോകുന്നത്.
എന്നാൽ ഈ ഓട വേട്ടുതറ–പടപ്പനാൽ റോഡിൽ ബോട്ട് ജെട്ടി ജംക്‌ഷനിൽ കൊണ്ടുവന്ന് നിർത്തിയിരിക്കുകയാണ്. ഇവിടെ എത്തുന്ന ജലം റോഡിലൂടെ ഒഴുകി കായലിൽ എത്തുകയാണ്. എന്നാൽ അടുത്ത സമയത്ത് സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലൂടെ ജലം ഒഴുകുന്നത് തടഞ്ഞതോടെ റോഡ് മുങ്ങി ഗതാഗതം തടസ്സപ്പെട്ടിരുന്നു.
ജനപ്രതിനിധികൾ ഇടപെട്ട് തൽക്കാലം ജലം ഒഴുക്കി വിടുകയായിരുന്നു. പാവുമ്പ തോട് വരെ ഓട നിർമിച്ച് പ്രശ്നം പരിഹരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഈ ഓട നിർമിച്ചാൽ ഊളന്തടത്തിലെ വെള്ളക്കെട്ടിനു ഭാഗികമായ പരിഹാരം ആകുമെന്ന പ്രതീക്ഷയിലാണ് താമസക്കാർ.
ഏതാനും ദിവസം മുൻപ് ഉണ്ടായ മഴയിൽ ഊളന്തടവും പരിസരവും വെള്ളത്തിനടിയിലായിരുന്നു. വീടുകളിൽ വെള്ളം കയറുകയും ചെയ്തു. ഈ ദുരിതത്തിൽ നിന്നും പ്രദേശം കരകയറി വരുന്നതേ ഉള്ളൂ. വീണ്ടും മഴ ശക്തമായാൽ ഇവരുടെ ദുരിതം ഇരട്ടിയാകും.