കാർ കയറ്റി കൊലപാതകം: പ്രതികൾ ജുഡീഷ്യൽ കസ്റ്റഡിയിൽ
ശാസ്താംകോട്ട ∙ മദ്യലഹരിയിൽ കാർ കയറ്റിയിറക്കി വീട്ടമ്മയെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. മൈനാഗപ്പള്ളി ആനൂർക്കാവ് സ്വദേശി കുഞ്ഞുമോളെ(45) കൊലപ്പെടുത്തിയ കേസിൽ പിടിയിലായ കരുനാഗപ്പള്ളി ഇടക്കുളങ്ങര സ്വദേശി മുഹമ്മദ് അജ്മൽ (29), നെയ്യാറ്റിൻകര സ്വദേശി ഡോ.ശ്രീക്കുട്ടി (27)
ശാസ്താംകോട്ട ∙ മദ്യലഹരിയിൽ കാർ കയറ്റിയിറക്കി വീട്ടമ്മയെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. മൈനാഗപ്പള്ളി ആനൂർക്കാവ് സ്വദേശി കുഞ്ഞുമോളെ(45) കൊലപ്പെടുത്തിയ കേസിൽ പിടിയിലായ കരുനാഗപ്പള്ളി ഇടക്കുളങ്ങര സ്വദേശി മുഹമ്മദ് അജ്മൽ (29), നെയ്യാറ്റിൻകര സ്വദേശി ഡോ.ശ്രീക്കുട്ടി (27)
ശാസ്താംകോട്ട ∙ മദ്യലഹരിയിൽ കാർ കയറ്റിയിറക്കി വീട്ടമ്മയെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. മൈനാഗപ്പള്ളി ആനൂർക്കാവ് സ്വദേശി കുഞ്ഞുമോളെ(45) കൊലപ്പെടുത്തിയ കേസിൽ പിടിയിലായ കരുനാഗപ്പള്ളി ഇടക്കുളങ്ങര സ്വദേശി മുഹമ്മദ് അജ്മൽ (29), നെയ്യാറ്റിൻകര സ്വദേശി ഡോ.ശ്രീക്കുട്ടി (27)
ശാസ്താംകോട്ട ∙ മദ്യലഹരിയിൽ കാർ കയറ്റിയിറക്കി വീട്ടമ്മയെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. മൈനാഗപ്പള്ളി ആനൂർക്കാവ് സ്വദേശി കുഞ്ഞുമോളെ(45) കൊലപ്പെടുത്തിയ കേസിൽ പിടിയിലായ കരുനാഗപ്പള്ളി ഇടക്കുളങ്ങര സ്വദേശി മുഹമ്മദ് അജ്മൽ (29), നെയ്യാറ്റിൻകര സ്വദേശി ഡോ.ശ്രീക്കുട്ടി (27) എന്നിവരുടെ പൊലീസ് കസ്റ്റഡി അവസാനിച്ചതോടെ ഉച്ചയോടെ ശാസ്താംകോട്ട ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് ആർ.നവീന്റെ വസതിയിൽ ഹാജരാക്കി. അജ്മലിനെ ജില്ലാ ജയിലിലേക്കും ശ്രീക്കുട്ടിയെ അട്ടക്കുളങ്ങര വനിതാ ജയിലിലേക്കും മാറ്റി.
ശാസ്താംകോട്ട, കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷൻ പരിധിയിലെ വിവിധ സ്ഥലങ്ങളിൽ എത്തിച്ച് പ്രതികളുമായി തെളിവെടുപ്പ് പൂർത്തിയാക്കിയെന്നും പരമാവധി വിവരങ്ങൾ ശേഖരിച്ചെന്നും അന്വേഷണസംഘം പറഞ്ഞു. ഒന്നാം പ്രതി മുഹമ്മദ് അജ്മൽ നൽകിയ ജാമ്യാപേക്ഷ ഇന്ന് ശാസ്താംകോട്ട കോടതി പരിഗണിക്കും. ഡോ.ശ്രീക്കുട്ടിയുടെ ജാമ്യാപേക്ഷ കോടതി മുൻപു തള്ളിയിരുന്നു.