പാർട്ടി ഓഫിസിന്റെ വാടകക്കരാർ തീർന്നോയെന്ന് ചോദിച്ചയാൾക്ക് സിപിഎം പ്രവർത്തകന്റെ മർദനം
ചടയമംഗലം∙ സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫിസ് പ്രവർത്തിക്കുന്ന മുറിയുടെ വാടകക്കരാർ തീർന്നോയെന്നു ലോക്കൽ കമ്മിറ്റിയംഗത്തോട് ചോദിച്ചയാളെ സിപിഎം പ്രവർത്തകൻ മർദിച്ചു. പരാതിയിൽ പൊലീസ് കാര്യമായ അന്വേഷണം നടത്തിയില്ലെന്ന് ആരോപണം. ചടയമംഗലം വെട്ടുക്കുഴി ബംഗ്ലാവിൽ ജയചന്ദ്രൻ പിള്ളയ്ക്കാണ് (53) മർദനമേറ്റത്.
ചടയമംഗലം∙ സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫിസ് പ്രവർത്തിക്കുന്ന മുറിയുടെ വാടകക്കരാർ തീർന്നോയെന്നു ലോക്കൽ കമ്മിറ്റിയംഗത്തോട് ചോദിച്ചയാളെ സിപിഎം പ്രവർത്തകൻ മർദിച്ചു. പരാതിയിൽ പൊലീസ് കാര്യമായ അന്വേഷണം നടത്തിയില്ലെന്ന് ആരോപണം. ചടയമംഗലം വെട്ടുക്കുഴി ബംഗ്ലാവിൽ ജയചന്ദ്രൻ പിള്ളയ്ക്കാണ് (53) മർദനമേറ്റത്.
ചടയമംഗലം∙ സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫിസ് പ്രവർത്തിക്കുന്ന മുറിയുടെ വാടകക്കരാർ തീർന്നോയെന്നു ലോക്കൽ കമ്മിറ്റിയംഗത്തോട് ചോദിച്ചയാളെ സിപിഎം പ്രവർത്തകൻ മർദിച്ചു. പരാതിയിൽ പൊലീസ് കാര്യമായ അന്വേഷണം നടത്തിയില്ലെന്ന് ആരോപണം. ചടയമംഗലം വെട്ടുക്കുഴി ബംഗ്ലാവിൽ ജയചന്ദ്രൻ പിള്ളയ്ക്കാണ് (53) മർദനമേറ്റത്.
ചടയമംഗലം∙ സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫിസ് പ്രവർത്തിക്കുന്ന മുറിയുടെ വാടകക്കരാർ തീർന്നോയെന്നു ലോക്കൽ കമ്മിറ്റിയംഗത്തോട് ചോദിച്ചയാളെ സിപിഎം പ്രവർത്തകൻ മർദിച്ചു. പരാതിയിൽ പൊലീസ് കാര്യമായ അന്വേഷണം നടത്തിയില്ലെന്ന് ആരോപണം. ചടയമംഗലം വെട്ടുക്കുഴി ബംഗ്ലാവിൽ ജയചന്ദ്രൻ പിള്ളയ്ക്കാണ് (53) മർദനമേറ്റത്. സംഭവുമായി ബന്ധപ്പെട്ട് സിപിഎം പ്രവർത്തകൻ വെട്ടുവഴി അനിൽ വിലാസത്തിൽ ബിനുവിന്റെ (38) പേരിൽ പൊലീസ് കേസെടുത്തിരുന്നു. നിസ്സാര വകുപ്പ് ചുമത്തിയാണ് കേസ്.
കഴിഞ്ഞ 18ന് ചടയമംഗലം വെട്ടുവഴിയിൽ ആയിരുന്നു സംഭവം ജയചന്ദ്രൻ പിള്ളയെ അടിക്കുന്ന ദൃശ്യം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. അടിയേറ്റ് പരുക്കേറ്റ ജയചന്ദ്രൻ പിള്ള കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. അടിയേറ്റ് തളർന്ന ജയചന്ദ്രൻ പിള്ള കടത്തിണ്ണയിൽ ഇരുന്നപ്പോൾ വീണ്ടും മർദിക്കാനെതിത്തിയ ബിനുവിനെ ലോക്കൽ കമ്മിറ്റി അംഗം സുദേവൻ പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നതും വിഡിയോയിൽ കാണാം. സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫിസ് പ്രവർത്തിക്കുന്നത് ജയചന്ദ്രൻ പിള്ളയുടെ ജ്യേഷ്ഠന്റെ ഉടമസ്ഥതയിലുള്ള കട മുറിയിലാണ്. നേരത്തെ ജയചന്ദ്രൻ പിള്ള ഇവിടെ സിമന്റ് കട നടത്തിയിരുന്നു.