ADVERTISEMENT

അ‍ഞ്ചൽ ∙ ഇടമുളയ്ക്കൽ പഞ്ചായത്തിലെ ഒൻപതാം വാർഡ് ആലക്കുന്നിൽ ബിനുവും കുടുംബവും തലചായ്ക്കാനിടമില്ലാതെ ആശങ്കയിലാണ്. ചോർന്നാലിക്കുന്ന ഷെഡിനുള്ളിൽ നല്ല ഒരു ശുചിമുറി  പോലുമില്ലാതെയാണ് ‌കൂലിപ്പണിക്കാരിയായ ബിനുവും രണ്ടു പെൺമക്കളും ജീവിക്കുന്നത്. മക്കളെ വിവാഹം കഴിച്ച്  അയച്ചെങ്കിലും ‌അമ്മയെ കാണാൻ എത്തുമ്പോൾ താമസിക്കുന്നത് ഇവിടെയാണ്. ഏഴ് സെന്റ് സ്ഥലം സ്വന്തമായുണ്ടെങ്കിലും അടച്ചുറപ്പുള്ള  വീടും ശുചിമുറിയുമില്ല. ‌നവകേരള സദസ്സിലും അപേക്ഷ നൽകിയെങ്കിലും ഫലമില്ല. 20 വർഷം മുൻപു സമീപത്തെ കന്യാസ്ത്രീ മഠത്തിലെ  സ്നേഹനിധികൾ ബിനുവിനു ‌ചെറിയ വീട് നിർമിച്ചു നൽകിയിരുന്നു. 15 വർഷം മുൻപു കനത്ത മഴയോടൊപ്പം ഉണ്ടായ ഇടിമിന്നലിൽ ആ വീട് തകർന്നു. താമസം  ഷെഡിലേക്കു മാറ്റേണ്ടി വന്നു.   ഇടമുളയ്ക്കൽ പഞ്ചായത്ത് ഭരണ സമിതി എങ്കിലും കണ്ണു തുറന്നെങ്കിൽ എന്നാണു ഇവരുടെ അപേക്ഷ.

English Summary:

This article highlights the plight of Bindu, a daily wage laborer in Kerala, who along with her two daughters, lives in a dilapidated shed. Despite owning land, they lack basic amenities like a proper house and toilet.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com