അധികൃതരോടാണ്... ഒരു പകൽ ശുദ്ധജലമില്ലാതെ പിടിച്ചു നിൽക്കാമോ?
കൊല്ലം ∙ കുളിക്കാനും നനയ്ക്കാനും കുടിക്കാനും പൈപ്പിൽ ഒരുതുള്ളി വെള്ളമില്ല... 12 ദിവസമായി നഗരത്തിലെ മുന്നൂറോളം കുടുംബങ്ങൾ ശുദ്ധജലമില്ലാതെ വലയുന്നു. മരിയാലയം ജംക്‌ഷൻ മുതൽ കല്ലുംപുറം വരെയുള്ള ഭാഗത്തും കപ്പിത്താൻ തീയറ്ററിന്റെ പരിസരത്തും ഫാത്തിമ ദ്വീപിലെയും കുടുംബങ്ങളാണു ദിവസങ്ങളായി ശുദ്ധജലം ലഭിക്കാതെ
കൊല്ലം ∙ കുളിക്കാനും നനയ്ക്കാനും കുടിക്കാനും പൈപ്പിൽ ഒരുതുള്ളി വെള്ളമില്ല... 12 ദിവസമായി നഗരത്തിലെ മുന്നൂറോളം കുടുംബങ്ങൾ ശുദ്ധജലമില്ലാതെ വലയുന്നു. മരിയാലയം ജംക്‌ഷൻ മുതൽ കല്ലുംപുറം വരെയുള്ള ഭാഗത്തും കപ്പിത്താൻ തീയറ്ററിന്റെ പരിസരത്തും ഫാത്തിമ ദ്വീപിലെയും കുടുംബങ്ങളാണു ദിവസങ്ങളായി ശുദ്ധജലം ലഭിക്കാതെ
കൊല്ലം ∙ കുളിക്കാനും നനയ്ക്കാനും കുടിക്കാനും പൈപ്പിൽ ഒരുതുള്ളി വെള്ളമില്ല... 12 ദിവസമായി നഗരത്തിലെ മുന്നൂറോളം കുടുംബങ്ങൾ ശുദ്ധജലമില്ലാതെ വലയുന്നു. മരിയാലയം ജംക്‌ഷൻ മുതൽ കല്ലുംപുറം വരെയുള്ള ഭാഗത്തും കപ്പിത്താൻ തീയറ്ററിന്റെ പരിസരത്തും ഫാത്തിമ ദ്വീപിലെയും കുടുംബങ്ങളാണു ദിവസങ്ങളായി ശുദ്ധജലം ലഭിക്കാതെ
കൊല്ലം ∙ കുളിക്കാനും നനയ്ക്കാനും കുടിക്കാനും പൈപ്പിൽ ഒരുതുള്ളി വെള്ളമില്ല... 12 ദിവസമായി നഗരത്തിലെ മുന്നൂറോളം കുടുംബങ്ങൾ ശുദ്ധജലമില്ലാതെ വലയുന്നു. മരിയാലയം ജംക്‌ഷൻ മുതൽ കല്ലുംപുറം വരെയുള്ള ഭാഗത്തും കപ്പിത്താൻ തീയറ്ററിന്റെ പരിസരത്തും ഫാത്തിമ ദ്വീപിലെയും കുടുംബങ്ങളാണു ദിവസങ്ങളായി ശുദ്ധജലം ലഭിക്കാതെ ബുദ്ധിമുട്ടനുഭവിക്കുന്നത്. അധികൃതർ പരസ്പരം പറഞ്ഞ് ഒഴിയുമ്പോഴും ജലവിതരണം മുടങ്ങിയതു മാറ്റമില്ലാതെ തുടരുകയാണ്. പ്രദേശവാസികൾ ശുദ്ധജലത്തിനായി സമരത്തിനിറങ്ങാൻ ഒരുമ്പെട്ടും നിൽക്കുന്നു.
ശാസ്താംകോട്ട പമ്പ് ഹൗസിലെ തകരാറാണു ജല വിതരണം തടസ്സപ്പെടാൻ കാരണമെന്നാണു പ്രദേശവാസികൾ ആരോപിക്കുന്നത്. ദ്വീപിൽ മാത്രം നൂറോളം കുടുംബങ്ങളുണ്ട്. കോർപറേഷന്റെ ലോറി വെള്ളവും ഇവിടെയെത്തിക്കാനാകില്ല. വള്ളത്തിൽ കയറി അക്കരെയെത്തി പെട്രോൾ പമ്പുകളിൽ നിന്ന് 600 രൂപ വില വരുന്ന വെള്ളത്തിന്റെ ക്യാനുകൾ ദിവസവും വാങ്ങിയാണു പ്രദേശവാസികൾ ഉപയോഗിക്കുന്നത്. ദ്വീപിലെ 40 വീടുകളിലെ ജലവിതരണം പൂർണമായും തടസ്സപ്പെട്ടു.
മറ്റു വീടുകളിൽ വളരെ കുറച്ചു വെള്ളം ലഭിച്ചിരുന്നതും കഴിഞ്ഞ ദിവസങ്ങളിൽ നിലച്ചു. വെള്ളമില്ലാത്തതിനാൽ ദിവസങ്ങളായി വിദ്യാർഥികളിൽ ഭൂരിഭാഗം പേരും സ്കൂളിൽ പോയിട്ടില്ല. ഹോട്ടൽ ഭക്ഷണമാണു പല വീടുകളിലും. കിലോമീറ്ററുകൾ സഞ്ചരിച്ചു ബന്ധുവീടുകളിൽ പോയി പ്രാഥമിക കൃത്യം പോലും നിർവഹിക്കേണ്ട ദയനീയാവസ്ഥയാണു പലർക്കും. ദിവസവും പണം കൊടുത്തു വെള്ളം വാങ്ങാനാകാത്തതിനാൽ ദാഹം കടിച്ചുപിടിച്ചു ജീവിക്കുന്നവരുമുണ്ട്.
വയോധികരും രോഗികളും ചെറിയ കുട്ടികളുമുൾപ്പെടെ ശുദ്ധജലം ഇല്ലാതെ വീർപ്പുമുട്ടുകയാണ്. താഴ്ന്ന പ്രദേശമായതിനാൽ കിണറോ കുഴൽ കിണറോ ഇവിടെ നിർമിക്കാനാകില്ല. പൈപ്പുവെള്ളം മാത്രമാണ് ആശ്രയം. കോർപറേഷന്റെ സഹായത്തോടെ വെള്ളമെത്തിക്കുന്നുണ്ടെങ്കിലും ഡ്രൈവറില്ലെങ്കിൽ അതും നിലയ്ക്കുമെന്നതാണു സ്ഥിതി.