രേഖകളില്ലാതെ ട്രെയിനിൽ കടത്തിയ 16.80 ലക്ഷം രൂപ പിടിച്ചെടുത്തു
പുനലൂർ ∙ ചെന്നൈ–എഗ്‌മൂർ– കൊല്ലം എക്സ്പ്രസ് വഴി മതിയായ രേഖകളില്ലാതെ തമിഴ്‌നാട്ടിൽ നിന്നു കേരളത്തിലേക്കു കൊണ്ടുവന്ന 16.80 ലക്ഷം രൂപ പുനലൂരിൽ റെയിൽവേ സംരക്ഷണ സേന (ആർപിഎഫ്) പിടിച്ചെടുത്തു. ഇന്നലെ പുലർച്ചെയാണ് സംഭവം. മധുര സ്വദേശി കാമരാജ്ശാലയിൽ എസ്.സുരേഷിനെ (65) കസ്റ്റഡിയിലെടുത്തു.ട്രെയിനിൽ ആർപിഎഫ്
പുനലൂർ ∙ ചെന്നൈ–എഗ്‌മൂർ– കൊല്ലം എക്സ്പ്രസ് വഴി മതിയായ രേഖകളില്ലാതെ തമിഴ്‌നാട്ടിൽ നിന്നു കേരളത്തിലേക്കു കൊണ്ടുവന്ന 16.80 ലക്ഷം രൂപ പുനലൂരിൽ റെയിൽവേ സംരക്ഷണ സേന (ആർപിഎഫ്) പിടിച്ചെടുത്തു. ഇന്നലെ പുലർച്ചെയാണ് സംഭവം. മധുര സ്വദേശി കാമരാജ്ശാലയിൽ എസ്.സുരേഷിനെ (65) കസ്റ്റഡിയിലെടുത്തു.ട്രെയിനിൽ ആർപിഎഫ്
പുനലൂർ ∙ ചെന്നൈ–എഗ്‌മൂർ– കൊല്ലം എക്സ്പ്രസ് വഴി മതിയായ രേഖകളില്ലാതെ തമിഴ്‌നാട്ടിൽ നിന്നു കേരളത്തിലേക്കു കൊണ്ടുവന്ന 16.80 ലക്ഷം രൂപ പുനലൂരിൽ റെയിൽവേ സംരക്ഷണ സേന (ആർപിഎഫ്) പിടിച്ചെടുത്തു. ഇന്നലെ പുലർച്ചെയാണ് സംഭവം. മധുര സ്വദേശി കാമരാജ്ശാലയിൽ എസ്.സുരേഷിനെ (65) കസ്റ്റഡിയിലെടുത്തു.ട്രെയിനിൽ ആർപിഎഫ്
പുനലൂർ ∙ ചെന്നൈ–എഗ്‌മൂർ– കൊല്ലം എക്സ്പ്രസ് വഴി മതിയായ രേഖകളില്ലാതെ തമിഴ്‌നാട്ടിൽ നിന്നു കേരളത്തിലേക്കു കൊണ്ടുവന്ന 16.80 ലക്ഷം രൂപ പുനലൂരിൽ റെയിൽവേ സംരക്ഷണ സേന (ആർപിഎഫ്) പിടിച്ചെടുത്തു. ഇന്നലെ പുലർച്ചെയാണ് സംഭവം. മധുര സ്വദേശി കാമരാജ്ശാലയിൽ എസ്.സുരേഷിനെ (65) കസ്റ്റഡിയിലെടുത്തു.ട്രെയിനിൽ ആർപിഎഫ് നടത്തുന്ന പതിവു പരിശോധനയ്ക്കിടെ സുരേഷിന്റെ പെരുമാറ്റത്തിൽ സംശയം തോന്നി വിശദമായ പരിശോധന നടത്തിയപ്പോഴാണ് പണം കണ്ടെടുത്തത്. ഒരു ലക്ഷത്തിന്റെ 12 കെട്ടുകൾ 50,000 രൂപയുടെ 9 കെട്ടുകൾ 30,000 രൂപയുടെ ഒരു കെട്ട് എന്നിങ്ങനെയാണ് പണം സൂക്ഷിച്ചിരുന്നത്. കസ്റ്റഡിയിലെടുത്ത പണം എണ്ണിത്തിട്ടപ്പെടുത്തി ആദായ നികുതി ഉദ്യോഗസ്ഥർക്കു കൈമാറി. സംഭവത്തിൽ ആർപിഎഫ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.