ജന്മദിന സന്തോഷം നിറഞ്ഞുകവിയേണ്ട വീട്ടിൽ നിറഞ്ഞുതുളുമ്പിയത് കണ്ണുനീർ; നൊമ്പരമായി പ്രിയ
കോട്ടയം/പാമ്പാടി ∙ ജന്മദിന സന്തോഷം നിറഞ്ഞുകവിയേണ്ട നീറിക്കാട് കൊല്ലക്കുഴിയിൽ വീട്ടിൽ ഇന്നലെ നിറഞ്ഞുതുളുമ്പിയത് കണ്ണുനീർ. വീടിനും നാടിനും പ്രിയങ്കരിയായിരുന്ന പ്രിയയ്ക്ക് ബന്ധുക്കളും നാട്ടുകാരും വിടചൊല്ലി. ഭർത്താവ് ബിനോയി, മക്കളായ ഗായത്രി, ഗംഗ എന്നിവരെ എങ്ങനെ ആശ്വസിപ്പിക്കുമെന്നറിയാതെ ബന്ധുക്കൾ
കോട്ടയം/പാമ്പാടി ∙ ജന്മദിന സന്തോഷം നിറഞ്ഞുകവിയേണ്ട നീറിക്കാട് കൊല്ലക്കുഴിയിൽ വീട്ടിൽ ഇന്നലെ നിറഞ്ഞുതുളുമ്പിയത് കണ്ണുനീർ. വീടിനും നാടിനും പ്രിയങ്കരിയായിരുന്ന പ്രിയയ്ക്ക് ബന്ധുക്കളും നാട്ടുകാരും വിടചൊല്ലി. ഭർത്താവ് ബിനോയി, മക്കളായ ഗായത്രി, ഗംഗ എന്നിവരെ എങ്ങനെ ആശ്വസിപ്പിക്കുമെന്നറിയാതെ ബന്ധുക്കൾ
കോട്ടയം/പാമ്പാടി ∙ ജന്മദിന സന്തോഷം നിറഞ്ഞുകവിയേണ്ട നീറിക്കാട് കൊല്ലക്കുഴിയിൽ വീട്ടിൽ ഇന്നലെ നിറഞ്ഞുതുളുമ്പിയത് കണ്ണുനീർ. വീടിനും നാടിനും പ്രിയങ്കരിയായിരുന്ന പ്രിയയ്ക്ക് ബന്ധുക്കളും നാട്ടുകാരും വിടചൊല്ലി. ഭർത്താവ് ബിനോയി, മക്കളായ ഗായത്രി, ഗംഗ എന്നിവരെ എങ്ങനെ ആശ്വസിപ്പിക്കുമെന്നറിയാതെ ബന്ധുക്കൾ
കോട്ടയം/പാമ്പാടി ∙ ജന്മദിന സന്തോഷം നിറഞ്ഞുകവിയേണ്ട നീറിക്കാട് കൊല്ലക്കുഴിയിൽ വീട്ടിൽ ഇന്നലെ നിറഞ്ഞുതുളുമ്പിയത് കണ്ണുനീർ. വീടിനും നാടിനും പ്രിയങ്കരിയായിരുന്ന പ്രിയയ്ക്ക് ബന്ധുക്കളും നാട്ടുകാരും വിടചൊല്ലി. ഭർത്താവ് ബിനോയി, മക്കളായ ഗായത്രി, ഗംഗ എന്നിവരെ എങ്ങനെ ആശ്വസിപ്പിക്കുമെന്നറിയാതെ ബന്ധുക്കൾ കുഴങ്ങി.
തിങ്കളാഴ്ച വൈകിട്ട് അഞ്ചരയോടെ ഭർത്താവിനൊപ്പം പിറന്നാൾ സമ്മാനം വാങ്ങാൻ സ്കൂട്ടറിൽ കോട്ടയത്തേക്കു പോകുന്നതിനിടെയാണു നാഗമ്പടം മേൽപാലത്തിൽ കണ്ടെയ്നർ ലോറിക്കടിയിൽപെട്ട് പ്രിയ (46) മരിച്ചത്. ഇന്നലെ 4നു വീട്ടുവളപ്പിൽ നടന്ന സംസ്കാരച്ചടങ്ങിൽ വൻ ജനാവലിയെത്തി.
‘പ്രിയ’പ്പെട്ട വായനക്കാരി
നീറിക്കാട് പബ്ലിക് ലൈബ്രറിയിൽ നിന്ന് ആഴ്ചയിൽ 2 പുസ്തകം വീതം പ്രിയ എടുക്കുമായിരുന്നെന്ന് ലൈബ്രറി പ്രസിഡന്റ് പി.എം.രാജൻ പറയുന്നു. ഒരാഴ്ച മുൻപെത്തി ആടുജീവിതം, മൺചിരാത് എന്നീ പുസ്തകങ്ങളാണു കൊണ്ടുപോയത്. ലൈബ്രറിയിൽ വരുന്ന സമയത്ത് മകൾ ഗായത്രിയെയും ഒപ്പം കൂട്ടുമായിരുന്നെന്നും രാജൻ പറഞ്ഞു.