പള്ളിക്കത്തോട് ∙ യുവാവിനെ വീട്ടിൽ വിളിച്ചുവരുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ കുമളി കൊല്ലംപട്ടട പെരിയാർ ആശുപത്രി ഭാഗത്ത് പുത്തൻപുരയിൽ വീട്ടിൽ അനീഷ് വിശ്വനെ (40) പള്ളിക്കത്തോട് പൊലീസ് അറസ്റ്റ് ചെയ്തു.ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന പ്രതി അവിടെവച്ചു പരിചയപ്പെട്ട് സൗഹൃദത്തിലായ വെള്ളാവൂർ സ്വദേശിയായ

പള്ളിക്കത്തോട് ∙ യുവാവിനെ വീട്ടിൽ വിളിച്ചുവരുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ കുമളി കൊല്ലംപട്ടട പെരിയാർ ആശുപത്രി ഭാഗത്ത് പുത്തൻപുരയിൽ വീട്ടിൽ അനീഷ് വിശ്വനെ (40) പള്ളിക്കത്തോട് പൊലീസ് അറസ്റ്റ് ചെയ്തു.ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന പ്രതി അവിടെവച്ചു പരിചയപ്പെട്ട് സൗഹൃദത്തിലായ വെള്ളാവൂർ സ്വദേശിയായ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പള്ളിക്കത്തോട് ∙ യുവാവിനെ വീട്ടിൽ വിളിച്ചുവരുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ കുമളി കൊല്ലംപട്ടട പെരിയാർ ആശുപത്രി ഭാഗത്ത് പുത്തൻപുരയിൽ വീട്ടിൽ അനീഷ് വിശ്വനെ (40) പള്ളിക്കത്തോട് പൊലീസ് അറസ്റ്റ് ചെയ്തു.ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന പ്രതി അവിടെവച്ചു പരിചയപ്പെട്ട് സൗഹൃദത്തിലായ വെള്ളാവൂർ സ്വദേശിയായ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പള്ളിക്കത്തോട് ∙ യുവാവിനെ വീട്ടിൽ വിളിച്ചുവരുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ കുമളി കൊല്ലംപട്ടട പെരിയാർ ആശുപത്രി ഭാഗത്ത് പുത്തൻപുരയിൽ വീട്ടിൽ അനീഷ് വിശ്വനെ (40) പള്ളിക്കത്തോട് പൊലീസ് അറസ്റ്റ് ചെയ്തു. ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന പ്രതി അവിടെവച്ചു പരിചയപ്പെട്ട് സൗഹൃദത്തിലായ വെള്ളാവൂർ സ്വദേശിയായ യുവാവിനെ 7ന് രാത്രി 9.30ന് വീട്ടിലേക്കു വിളിച്ചുവരുത്തുകയും കയ്യിൽ കരുതിയിരുന്ന വാക്കത്തി ഉപയോഗിച്ച് തലയിൽ വെട്ടുകയുമായിരുന്നു. തുടർന്ന് കത്തിയെടുത്ത് വീശുകയും വിറക് കമ്പ് കൊണ്ട് അടിക്കുകയും ചെയ്തു. 

ആക്രമണത്തിൽ യുവാവിന്റെ കഴുത്തിനും തലയ്ക്കും സാരമായി പരുക്കേറ്റിരുന്നു. സുഹൃത്തുക്കളായിരുന്ന ഇരുവരും തമ്മിലുണ്ടായിരുന്ന വ്യക്തിപരമായ പ്രശ്നങ്ങളാണ് ആക്രമണത്തിൽ കലാശിച്ചത്. പരാതിയെ തുടർന്ന് പള്ളിക്കത്തോട് സ്റ്റേഷൻ എസ്എച്ച്ഒ കെ.പി.ടോംസൺ, എസ്ഐ പി.എൻ.ഷാജി, എഎസ്ഐമാരായ ജയചന്ദ്രൻ, ജയരാജ്, ഗോപൻ, സിപിഒമാരായ അനീഷ്, ഷെമീർ, രാഹുൽ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇയാൾക്കെതിരെ പള്ളിക്കത്തോട് സ്റ്റേഷനിൽ ക്രിമിനൽ കേസുണ്ട്.