ഇക്കുറി പടയണിക്ക് താമരയിലകൾ നീലംപേരൂരിൽനിന്ന് തന്നെ
നീലംപേരൂർ ∙ പടയണിക്ക് അലങ്കാരമൊരുക്കാൻ ഇത്തവണ താമരയിലകൾ നീലംപേരൂരിൽ തന്നെ ഒരുങ്ങുന്നു. ക്ഷേത്രക്കുളം നവീകരിച്ച് പടയണിക്കായി താമരപ്പൂക്കൃഷി തുടങ്ങി. കാർഷിക സംസ്കാരവുമായി ഇഴചേർന്ന നീലംപേരൂർ പൂരം പടയണിക്ക് അന്നങ്ങളെ അലങ്കരിക്കാൻ ഉപയോഗിക്കുന്ന പ്രധാനയിനമാണ് താമരയില. ഒരു പടയണിക്കാലത്തു മാത്രം 3,000 മുതൽ
നീലംപേരൂർ ∙ പടയണിക്ക് അലങ്കാരമൊരുക്കാൻ ഇത്തവണ താമരയിലകൾ നീലംപേരൂരിൽ തന്നെ ഒരുങ്ങുന്നു. ക്ഷേത്രക്കുളം നവീകരിച്ച് പടയണിക്കായി താമരപ്പൂക്കൃഷി തുടങ്ങി. കാർഷിക സംസ്കാരവുമായി ഇഴചേർന്ന നീലംപേരൂർ പൂരം പടയണിക്ക് അന്നങ്ങളെ അലങ്കരിക്കാൻ ഉപയോഗിക്കുന്ന പ്രധാനയിനമാണ് താമരയില. ഒരു പടയണിക്കാലത്തു മാത്രം 3,000 മുതൽ
നീലംപേരൂർ ∙ പടയണിക്ക് അലങ്കാരമൊരുക്കാൻ ഇത്തവണ താമരയിലകൾ നീലംപേരൂരിൽ തന്നെ ഒരുങ്ങുന്നു. ക്ഷേത്രക്കുളം നവീകരിച്ച് പടയണിക്കായി താമരപ്പൂക്കൃഷി തുടങ്ങി. കാർഷിക സംസ്കാരവുമായി ഇഴചേർന്ന നീലംപേരൂർ പൂരം പടയണിക്ക് അന്നങ്ങളെ അലങ്കരിക്കാൻ ഉപയോഗിക്കുന്ന പ്രധാനയിനമാണ് താമരയില. ഒരു പടയണിക്കാലത്തു മാത്രം 3,000 മുതൽ
നീലംപേരൂർ ∙ പടയണിക്ക് അലങ്കാരമൊരുക്കാൻ ഇത്തവണ താമരയിലകൾ നീലംപേരൂരിൽ തന്നെ ഒരുങ്ങുന്നു. ക്ഷേത്രക്കുളം നവീകരിച്ച് പടയണിക്കായി താമരപ്പൂക്കൃഷി തുടങ്ങി. കാർഷിക സംസ്കാരവുമായി ഇഴചേർന്ന നീലംപേരൂർ പൂരം പടയണിക്ക് അന്നങ്ങളെ അലങ്കരിക്കാൻ ഉപയോഗിക്കുന്ന പ്രധാനയിനമാണ് താമരയില. ഒരു പടയണിക്കാലത്തു മാത്രം 3,000 മുതൽ 4,000 വരെ താമരയിലകൾ വേണ്ടിവരും. വർഷങ്ങൾക്ക് മുൻപ് കുട്ടനാടിന്റെ വിവിധ പ്രദേശങ്ങളിലേക്ക് പടയണിക്കായി താമരയിലകൾ തേടി കുട്ടികളടങ്ങുന്ന സംഘം ഓടിനടന്നത് മുതിർന്നയാളുകളുടെ മനസ്സിൽ ഇന്നുമുണ്ട്.
കാലം മാറിയതോടെ താമരക്കുളങ്ങൾ കാണാമറയത്തായി. കഴിഞ്ഞ പടയണിക്കായി കരുനാഗപ്പള്ളി, കുമരകം എന്നിവിടങ്ങളിൽനിന്നാണ് താമരയില എത്തിച്ചത്. ക്ഷേത്രം ഭരണസമിതിയുടെ നേതൃത്വത്തിൽ ക്ഷേത്രക്കുളം നവീകരിച്ച് താമര മുട്ടുകൾ പാകുകയായിരുന്നു. 2003ലും താമരപ്പൂക്കൃഷി നടത്തിയെങ്കിലും മുന്നോട്ടുപോയില്ല. ഈ വർഷം ക്ഷേത്രക്കുളത്തിലെ താമരയിലകളാവും പടയണിക്ക് അലങ്കാരത്തിനായി ഉപയോഗിക്കുക.