ആളൊഴിഞ്ഞ് കുമരകം ബോട്ട്ജെട്ടി: പോളയിൽ കുടുങ്ങി വിനോദസഞ്ചാരം
കുമരകം ∙ പോളയുടെ വരവിൽ ആളൊഴിഞ്ഞ് ബോട്ട്ജെട്ടി. തോട്ടിൽ പോള തിങ്ങിനിറഞ്ഞതോടെ മുഹമ്മയിൽ നിന്നുള്ള ജലഗതാഗത വകുപ്പിന്റെ ബോട്ട് ഇവിടെ എത്തുന്നില്ല.കായൽത്തീരം വരെ വന്നു ബോട്ട് തിരികെ പോകുന്നു. മത്സ്യത്തൊഴിലാളികൾക്കും വിനോദസഞ്ചാരികളുമായി പോകുന്ന ജലവാഹനങ്ങളും പോളയിൽ കുടുങ്ങുന്നു.വിനോദ സഞ്ചാരികളുമായി പോളയിൽ
കുമരകം ∙ പോളയുടെ വരവിൽ ആളൊഴിഞ്ഞ് ബോട്ട്ജെട്ടി. തോട്ടിൽ പോള തിങ്ങിനിറഞ്ഞതോടെ മുഹമ്മയിൽ നിന്നുള്ള ജലഗതാഗത വകുപ്പിന്റെ ബോട്ട് ഇവിടെ എത്തുന്നില്ല.കായൽത്തീരം വരെ വന്നു ബോട്ട് തിരികെ പോകുന്നു. മത്സ്യത്തൊഴിലാളികൾക്കും വിനോദസഞ്ചാരികളുമായി പോകുന്ന ജലവാഹനങ്ങളും പോളയിൽ കുടുങ്ങുന്നു.വിനോദ സഞ്ചാരികളുമായി പോളയിൽ
കുമരകം ∙ പോളയുടെ വരവിൽ ആളൊഴിഞ്ഞ് ബോട്ട്ജെട്ടി. തോട്ടിൽ പോള തിങ്ങിനിറഞ്ഞതോടെ മുഹമ്മയിൽ നിന്നുള്ള ജലഗതാഗത വകുപ്പിന്റെ ബോട്ട് ഇവിടെ എത്തുന്നില്ല.കായൽത്തീരം വരെ വന്നു ബോട്ട് തിരികെ പോകുന്നു. മത്സ്യത്തൊഴിലാളികൾക്കും വിനോദസഞ്ചാരികളുമായി പോകുന്ന ജലവാഹനങ്ങളും പോളയിൽ കുടുങ്ങുന്നു.വിനോദ സഞ്ചാരികളുമായി പോളയിൽ
കുമരകം ∙ പോളയുടെ വരവിൽ ആളൊഴിഞ്ഞ് ബോട്ട്ജെട്ടി. തോട്ടിൽ പോള തിങ്ങിനിറഞ്ഞതോടെ മുഹമ്മയിൽ നിന്നുള്ള ജലഗതാഗത വകുപ്പിന്റെ ബോട്ട് ഇവിടെ എത്തുന്നില്ല. കായൽത്തീരം വരെ വന്നു ബോട്ട് തിരികെ പോകുന്നു. മത്സ്യത്തൊഴിലാളികൾക്കും വിനോദസഞ്ചാരികളുമായി പോകുന്ന ജലവാഹനങ്ങളും പോളയിൽ കുടുങ്ങുന്നു. വിനോദ സഞ്ചാരികളുമായി പോളയിൽ കുടുങ്ങുന്ന ജലവാഹനങ്ങൾക്കു കേട് സംഭവിക്കുന്നതിനാൽ ഉടമയ്ക്കു വൻ നഷ്ടവും ഉണ്ടാകുന്നു.
ബോട്ട് യാത്രക്കാർ ഏറെദൂരം നടന്നു കായൽ തീരത്ത് എത്തിയാണു ബോട്ടിൽ പോകുന്നത്. മുഹമ്മയിൽനിന്നു വരുന്നവർ കായൽ തീരത്തുനിന്നു നടന്നു പ്രധാന റോഡിൽ എത്താൻ വിഷമിക്കുന്നു. തോട്ടിലേക്കു പോള കടക്കാതിരിക്കാൻ ഏർപ്പെടുത്തിയിരുന്ന സംവിധാനങ്ങൾ നശിച്ചതോടെ ആണു പോളശല്യം ഇത്ര രൂക്ഷമായത്. കായൽ വിനോദസഞ്ചാരം നിശ്ചലമായ അവസ്ഥയാണ്. ബോട്ട് ഓട്ടം പോകാത്തതു മൂലം ഉടമകൾക്കും തൊഴിലാളികൾക്കും വരുമാനം നഷ്ടപ്പെട്ടു. ബോട്ട് യാത്രക്കാരുടെ ദുരിതവും വർധിച്ചു.