ഉന്നയിച്ച പ്രശ്നത്തിന് 6 മാസത്തിനു ശേഷം പരിഹാരം
വടകര ∙ പുതിയ ബസ് സ്റ്റാൻഡിലെ പുരുഷന്മാരുടെ ശുചിമുറിയിൽ മറ സ്ഥാപിക്കണമെന്ന ആവശ്യം മലയാള മനോരമയിലെ ‘പ്രശ്നം ഗുരുതരം’ പംക്തിയിൽ ദാമു പി. അരൂർ ഉന്നയിക്കുമ്പോൾ ഒരു കാര്യം വ്യക്തമാക്കിയിരുന്നു. മറ ഉടൻ സ്ഥാപിച്ചില്ലെങ്കിൽ മേലധികാരികൾക്ക് പരാതി നൽകും. നഗരസഭാ അധികാരികളിൽ നിന്ന് നടപടി ഇല്ലാതായപ്പോൾ
വടകര ∙ പുതിയ ബസ് സ്റ്റാൻഡിലെ പുരുഷന്മാരുടെ ശുചിമുറിയിൽ മറ സ്ഥാപിക്കണമെന്ന ആവശ്യം മലയാള മനോരമയിലെ ‘പ്രശ്നം ഗുരുതരം’ പംക്തിയിൽ ദാമു പി. അരൂർ ഉന്നയിക്കുമ്പോൾ ഒരു കാര്യം വ്യക്തമാക്കിയിരുന്നു. മറ ഉടൻ സ്ഥാപിച്ചില്ലെങ്കിൽ മേലധികാരികൾക്ക് പരാതി നൽകും. നഗരസഭാ അധികാരികളിൽ നിന്ന് നടപടി ഇല്ലാതായപ്പോൾ
വടകര ∙ പുതിയ ബസ് സ്റ്റാൻഡിലെ പുരുഷന്മാരുടെ ശുചിമുറിയിൽ മറ സ്ഥാപിക്കണമെന്ന ആവശ്യം മലയാള മനോരമയിലെ ‘പ്രശ്നം ഗുരുതരം’ പംക്തിയിൽ ദാമു പി. അരൂർ ഉന്നയിക്കുമ്പോൾ ഒരു കാര്യം വ്യക്തമാക്കിയിരുന്നു. മറ ഉടൻ സ്ഥാപിച്ചില്ലെങ്കിൽ മേലധികാരികൾക്ക് പരാതി നൽകും. നഗരസഭാ അധികാരികളിൽ നിന്ന് നടപടി ഇല്ലാതായപ്പോൾ
വടകര ∙ പുതിയ ബസ് സ്റ്റാൻഡിലെ പുരുഷന്മാരുടെ ശുചിമുറിയിൽ മറ സ്ഥാപിക്കണമെന്ന ആവശ്യം മലയാള മനോരമയിലെ ‘പ്രശ്നം ഗുരുതരം’ പംക്തിയിൽ ദാമു പി. അരൂർ ഉന്നയിക്കുമ്പോൾ ഒരു കാര്യം വ്യക്തമാക്കിയിരുന്നു. മറ ഉടൻ സ്ഥാപിച്ചില്ലെങ്കിൽ മേലധികാരികൾക്ക് പരാതി നൽകും. നഗരസഭാ അധികാരികളിൽ നിന്ന് നടപടി ഇല്ലാതായപ്പോൾ മേലധികാരികളെ സമീപിക്കുക തന്നെ ചെയ്തു. കലക്ടർക്ക് പരാതി നൽകി. നടപടി വൈകിയപ്പോൾ മന്ത്രിയെ സമീപിച്ചു.
6 മാസത്തെ കാത്തിരിപ്പിന് ഒടുവിൽ പ്രശ്നത്തിന് പരിഹാരമായി. പുതിയ ബസ് സ്റ്റാൻഡിലെ ശുചിമുറിയിൽ മൂത്രമൊഴിക്കുന്നത് പരസ്പരം കാണാതിരിക്കാൻ മറ സ്ഥാപിക്കണമെന്ന ആവശ്യം യാഥാർഥ്യമാക്കി.കഴിഞ്ഞ ജൂലൈ 14ന് ആണ് ശുചിമുറിക്ക് മറയില്ലാത്തത് സംബന്ധിച്ച് പടം സഹിതം വാർത്ത വന്നത്. നഗരസഭയിൽ നിന്നു വല്ല നടപടിയും വരുന്നുണ്ടോ എന്നു കാത്തിരുന്നെങ്കിലും നടപടി ഇല്ലെന്ന് കണ്ടപ്പോൾ വാർത്തയുടെ കട്ടിങ് സഹിതം മന്ത്രി പി.എ.മുഹമ്മദ് റിയാസിന് പരാതി നൽകി.
നടപടി എടുക്കാൻ നഗരസഭയെ അറിയിച്ചിട്ടുണ്ടെന്ന മറുപടി ആഴ്ചകൾക്കു ശേഷം മെയിലിൽ കിട്ടി. പരിഹാരമുണ്ടാവാതെ വന്നപ്പോൾ മന്ത്രിയുടെ ഓഫിസിൽ വിളിച്ചു. നഗരസഭ ഓഫിസിലും വിളിച്ചു. ശുചിമുറി നടത്തിപ്പ് കരാറെടുത്ത ആളെ കിട്ടാൻ വൈകുന്നതാണ് നടപടി ഉണ്ടാവാത്തതെന്ന് നഗരസഭയിൽ നിന്ന് അറിയിച്ചു. കലക്ടർക്ക് മെയിലിൽ പരാതി അയച്ചു. കലക്ടറുടെ ഓഫിസിൽ വിളിച്ചു പരാതിപ്പെട്ടു. ഇതിനിടെ വേണ്ടിവന്നത് 6 മാസം. ഇതു സംബന്ധിച്ച് ദാമു സമൂഹ മാധ്യമത്തിൽ കുറിപ്പ് നൽകുകയും ചെയ്തു.