കെട്ടിടത്തിനു മുകളിൽ കയറി ആത്മഹത്യാ ഭീഷണി
കോഴിക്കോട് ∙ കുതിരവട്ടം ഗവൺമെന്റ് മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസി കെട്ടിടത്തിനു മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയതു പരിഭ്രാന്തി സൃഷ്ടിച്ചു. ചികിത്സയിൽ ഉള്ളയാളാണു രാവിലെ ജീവനക്കാരുടെ കണ്ണുവെട്ടിച്ചു കെട്ടിടത്തിൽ കയറിയത്. ചുറ്റുമതിലിനു സമീപത്തെ കെട്ടിടത്തിന്റെ ഷീറ്റിട്ട മേൽക്കൂരയിൽ കയറി.
കോഴിക്കോട് ∙ കുതിരവട്ടം ഗവൺമെന്റ് മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസി കെട്ടിടത്തിനു മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയതു പരിഭ്രാന്തി സൃഷ്ടിച്ചു. ചികിത്സയിൽ ഉള്ളയാളാണു രാവിലെ ജീവനക്കാരുടെ കണ്ണുവെട്ടിച്ചു കെട്ടിടത്തിൽ കയറിയത്. ചുറ്റുമതിലിനു സമീപത്തെ കെട്ടിടത്തിന്റെ ഷീറ്റിട്ട മേൽക്കൂരയിൽ കയറി.
കോഴിക്കോട് ∙ കുതിരവട്ടം ഗവൺമെന്റ് മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസി കെട്ടിടത്തിനു മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയതു പരിഭ്രാന്തി സൃഷ്ടിച്ചു. ചികിത്സയിൽ ഉള്ളയാളാണു രാവിലെ ജീവനക്കാരുടെ കണ്ണുവെട്ടിച്ചു കെട്ടിടത്തിൽ കയറിയത്. ചുറ്റുമതിലിനു സമീപത്തെ കെട്ടിടത്തിന്റെ ഷീറ്റിട്ട മേൽക്കൂരയിൽ കയറി.
കോഴിക്കോട് ∙ കുതിരവട്ടം ഗവൺമെന്റ് മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസി കെട്ടിടത്തിനു മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയതു പരിഭ്രാന്തി സൃഷ്ടിച്ചു. ചികിത്സയിൽ ഉള്ളയാളാണു രാവിലെ ജീവനക്കാരുടെ കണ്ണുവെട്ടിച്ചു കെട്ടിടത്തിൽ കയറിയത്. ചുറ്റുമതിലിനു സമീപത്തെ കെട്ടിടത്തിന്റെ ഷീറ്റിട്ട മേൽക്കൂരയിൽ കയറി. സെക്യൂരിറ്റി ജീവനക്കാരും മറ്റുള്ളവരും പൊലീസും അനുനയിപ്പിക്കാൻ ശ്രമിച്ചിട്ടു വഴങ്ങിയില്ല. ബീച്ച് ഫയർസ്റ്റേഷനിൽ നിന്നു സ്റ്റേഷൻ ഓഫിസർ അരുണിന്റെ നേതൃത്വത്തിൽ ഒരു യൂണിറ്റെത്തി. ഫയർമാൻ അഹമ്മദ് റഫീഖ് തന്ത്രപൂർവം അദ്ദേഹത്തെ പിടിച്ചു താഴെയിറക്കി. രാവിലെ ഏഴരയോടെയാണ് അന്തേവാസി കെട്ടിടത്തിൽ കയറിയത്. ഒരു മണിക്കൂറിലേറെ കഴിഞ്ഞാണു താഴെയിറക്കാൻ കഴിഞ്ഞത്.