ചാലിയം ബൈത്താനി, കപ്പലങ്ങാടി മേഖലയിൽ കടലാക്രമണം രൂക്ഷം
കടലുണ്ടി ∙ ചാലിയം ബൈത്താനി, കപ്പലങ്ങാടി തീരദേശ മേഖലയിൽ അതിരൂക്ഷമായ കടലാക്രമണം. കലിയിളകി എത്തിയ കടൽ തീരത്തെ വീടുകളിലേക്ക് അടിച്ചു കയറി. സംരക്ഷണ ഭിത്തി കവിഞ്ഞ് കടൽവെള്ളം വീടുകൾക്കു ചുറ്റും വ്യാപിച്ചതോടെ തീരദേശവാസികൾ ആശങ്കപ്പെട്ടു. തീരദേശ റോഡിൽ മുട്ടറ്റം ഉയരത്തിൽ വെള്ളം കെട്ടിനിന്നു. കടുക്ക ബസാർ മുതൽ
കടലുണ്ടി ∙ ചാലിയം ബൈത്താനി, കപ്പലങ്ങാടി തീരദേശ മേഖലയിൽ അതിരൂക്ഷമായ കടലാക്രമണം. കലിയിളകി എത്തിയ കടൽ തീരത്തെ വീടുകളിലേക്ക് അടിച്ചു കയറി. സംരക്ഷണ ഭിത്തി കവിഞ്ഞ് കടൽവെള്ളം വീടുകൾക്കു ചുറ്റും വ്യാപിച്ചതോടെ തീരദേശവാസികൾ ആശങ്കപ്പെട്ടു. തീരദേശ റോഡിൽ മുട്ടറ്റം ഉയരത്തിൽ വെള്ളം കെട്ടിനിന്നു. കടുക്ക ബസാർ മുതൽ
കടലുണ്ടി ∙ ചാലിയം ബൈത്താനി, കപ്പലങ്ങാടി തീരദേശ മേഖലയിൽ അതിരൂക്ഷമായ കടലാക്രമണം. കലിയിളകി എത്തിയ കടൽ തീരത്തെ വീടുകളിലേക്ക് അടിച്ചു കയറി. സംരക്ഷണ ഭിത്തി കവിഞ്ഞ് കടൽവെള്ളം വീടുകൾക്കു ചുറ്റും വ്യാപിച്ചതോടെ തീരദേശവാസികൾ ആശങ്കപ്പെട്ടു. തീരദേശ റോഡിൽ മുട്ടറ്റം ഉയരത്തിൽ വെള്ളം കെട്ടിനിന്നു. കടുക്ക ബസാർ മുതൽ
കടലുണ്ടി ∙ ചാലിയം ബൈത്താനി, കപ്പലങ്ങാടി തീരദേശ മേഖലയിൽ അതിരൂക്ഷമായ കടലാക്രമണം. കലിയിളകി എത്തിയ കടൽ തീരത്തെ വീടുകളിലേക്ക് അടിച്ചു കയറി. സംരക്ഷണ ഭിത്തി കവിഞ്ഞ് കടൽവെള്ളം വീടുകൾക്കു ചുറ്റും വ്യാപിച്ചതോടെ തീരദേശവാസികൾ ആശങ്കപ്പെട്ടു. തീരദേശ റോഡിൽ മുട്ടറ്റം ഉയരത്തിൽ വെള്ളം കെട്ടിനിന്നു. കടുക്ക ബസാർ മുതൽ കപ്പലങ്ങാടി വരെയുള്ള തീരദേശ മേഖലയിലാണ് പ്രധാനമായും കടൽക്ഷോഭം അനുഭവപ്പെട്ടത്. രാവിലെ 10.30ന് ശക്തമായ കാറ്റിനൊപ്പം തുടങ്ങിയ കടലേറ്റം വൈകിട്ട് 5 വരെ തുടർന്നു.
10 മീറ്റർ വരെ ഉയരത്തിൽ എത്തിയ തിരമാല തീരത്തെ വീടുകൾക്കു മുകളിലേക്കാണ് അടിച്ചു കയറിയത്. ഇതിനാൽ കടൽ ഭിത്തിക്ക് സമീപത്തെ വീട്ടുകാർ ഭീതിയിലാണ്. തീരപ്രദേശത്ത് കെട്ടിനിൽക്കുന്ന വെള്ളത്തിൽ മാലിന്യം പരന്നു. രാത്രിയോടെ റോഡിൽ നിന്നു വെള്ളം ഒഴിഞ്ഞു തുടങ്ങിയിട്ടുണ്ട്.