പതിവ് തെറ്റാതെ ഉത്രാടനാളിൽ വാനരൻമാർക്ക് സദ്യ വിളമ്പി നിറംകൈതക്കോട്ട ക്ഷേത്രം
വള്ളിക്കുന്ന് ∙ വാനരൻമാർക്ക് പതിവ് തെറ്റാതെ ഉത്രാടനാളിൽ സദ്യ വിളമ്പി നിറംകൈതക്കോട്ട ക്ഷേത്രം ജീവനക്കാർ. ക്ഷേത്രത്തിന്റെ പടിക്കെട്ടിന് താഴെ ഇലയിട്ട് നാലൂകൂട്ടം വിഭവങ്ങൾ വിളമ്പി ക്ഷേത്ര ജീവനക്കാർ ഒരു പ്രത്യേക ശബ്ദത്തിൽ നീട്ടിവിളിച്ചതോടെ വാനരക്കൂട്ടം ഓടിയെത്തി. വാനരക്കൂട്ടത്തിലെ കാരണവൻമാർ ആദ്യമെത്തി
വള്ളിക്കുന്ന് ∙ വാനരൻമാർക്ക് പതിവ് തെറ്റാതെ ഉത്രാടനാളിൽ സദ്യ വിളമ്പി നിറംകൈതക്കോട്ട ക്ഷേത്രം ജീവനക്കാർ. ക്ഷേത്രത്തിന്റെ പടിക്കെട്ടിന് താഴെ ഇലയിട്ട് നാലൂകൂട്ടം വിഭവങ്ങൾ വിളമ്പി ക്ഷേത്ര ജീവനക്കാർ ഒരു പ്രത്യേക ശബ്ദത്തിൽ നീട്ടിവിളിച്ചതോടെ വാനരക്കൂട്ടം ഓടിയെത്തി. വാനരക്കൂട്ടത്തിലെ കാരണവൻമാർ ആദ്യമെത്തി
വള്ളിക്കുന്ന് ∙ വാനരൻമാർക്ക് പതിവ് തെറ്റാതെ ഉത്രാടനാളിൽ സദ്യ വിളമ്പി നിറംകൈതക്കോട്ട ക്ഷേത്രം ജീവനക്കാർ. ക്ഷേത്രത്തിന്റെ പടിക്കെട്ടിന് താഴെ ഇലയിട്ട് നാലൂകൂട്ടം വിഭവങ്ങൾ വിളമ്പി ക്ഷേത്ര ജീവനക്കാർ ഒരു പ്രത്യേക ശബ്ദത്തിൽ നീട്ടിവിളിച്ചതോടെ വാനരക്കൂട്ടം ഓടിയെത്തി. വാനരക്കൂട്ടത്തിലെ കാരണവൻമാർ ആദ്യമെത്തി
വള്ളിക്കുന്ന് ∙ വാനരൻമാർക്ക് പതിവ് തെറ്റാതെ ഉത്രാടനാളിൽ സദ്യ വിളമ്പി നിറംകൈതക്കോട്ട ക്ഷേത്രം ജീവനക്കാർ. ക്ഷേത്രത്തിന്റെ പടിക്കെട്ടിന് താഴെ ഇലയിട്ട് നാലൂകൂട്ടം വിഭവങ്ങൾ വിളമ്പി ക്ഷേത്ര ജീവനക്കാർ ഒരു പ്രത്യേക ശബ്ദത്തിൽ നീട്ടിവിളിച്ചതോടെ വാനരക്കൂട്ടം ഓടിയെത്തി. വാനരക്കൂട്ടത്തിലെ കാരണവൻമാർ ആദ്യമെത്തി ഇലയ്ക്കു മുൻപിലിരുന്നു. പിന്നാലെ മറ്റുള്ളവരും എത്തി.
ക്ഷേത്ര ജീവനക്കാരി കെ.ടി.സതീദേവിയുടെ നേതൃത്വത്തിലാണ് സദ്യ ഒരുക്കിയത്. ക്ഷേത്രത്തിലെ അന്തേവാസികളായ കുരങ്ങൻമാരെ സദ്യ ഊട്ടിയ ശേഷം മാത്രമേ ഓണസദ്യ കഴിക്കാവൂ എന്നാണ് നാടിന്റെ വിശ്വാസം. ഉത്രാടദിന ചടങ്ങുകളുടെ ഭാഗമായി ദേവസ്വം എക്സിക്യൂട്ടീവ് ഓഫിസർ സംഗമേഷ് വർമ, മേൽശാന്തി നന്ദേഷ് നമ്പൂതിരി, ക്ഷേത്ര ഉത്സവ കമ്മിറ്റി സെക്രട്ടറി എ.പി.ഉണ്ണിക്കൃഷ്ണൻ എന്നിവർ അയ്യപ്പ സ്വാമിക്ക് കാഴ്ചക്കുല സമർപ്പിച്ചു.