കർമ റോഡരികിൽ കയ്യേറ്റം: മിണ്ടാതെ റവന്യു വകുപ്പ്
പൊന്നാനി ∙ കർമ റോഡരികിൽ കയ്യേറ്റം വർധിക്കുമ്പോഴും റവന്യു വകുപ്പിനും മിണ്ടാട്ടമില്ല. പുഴയോരത്ത് പൂർണമായും കയ്യേറ്റമാണെന്ന് റവന്യു വകുപ്പ് സർവേയിലൂടെ കണ്ടെത്തിയിട്ടും ഇതേ സ്ഥലങ്ങളിൽ വീണ്ടും കയ്യേറ്റം നടന്നു കൊണ്ടിരിക്കുകയാണ്. നഗരസഭ മുൻകയ്യെടുത്ത് ശുചിമുറി കെട്ടിയാൽ, വിനോദ സഞ്ചാരികൾക്കായി പാർക്ക്
പൊന്നാനി ∙ കർമ റോഡരികിൽ കയ്യേറ്റം വർധിക്കുമ്പോഴും റവന്യു വകുപ്പിനും മിണ്ടാട്ടമില്ല. പുഴയോരത്ത് പൂർണമായും കയ്യേറ്റമാണെന്ന് റവന്യു വകുപ്പ് സർവേയിലൂടെ കണ്ടെത്തിയിട്ടും ഇതേ സ്ഥലങ്ങളിൽ വീണ്ടും കയ്യേറ്റം നടന്നു കൊണ്ടിരിക്കുകയാണ്. നഗരസഭ മുൻകയ്യെടുത്ത് ശുചിമുറി കെട്ടിയാൽ, വിനോദ സഞ്ചാരികൾക്കായി പാർക്ക്
പൊന്നാനി ∙ കർമ റോഡരികിൽ കയ്യേറ്റം വർധിക്കുമ്പോഴും റവന്യു വകുപ്പിനും മിണ്ടാട്ടമില്ല. പുഴയോരത്ത് പൂർണമായും കയ്യേറ്റമാണെന്ന് റവന്യു വകുപ്പ് സർവേയിലൂടെ കണ്ടെത്തിയിട്ടും ഇതേ സ്ഥലങ്ങളിൽ വീണ്ടും കയ്യേറ്റം നടന്നു കൊണ്ടിരിക്കുകയാണ്. നഗരസഭ മുൻകയ്യെടുത്ത് ശുചിമുറി കെട്ടിയാൽ, വിനോദ സഞ്ചാരികൾക്കായി പാർക്ക്
പൊന്നാനി ∙ കർമ റോഡരികിൽ കയ്യേറ്റം വർധിക്കുമ്പോഴും റവന്യു വകുപ്പിനും മിണ്ടാട്ടമില്ല. പുഴയോരത്ത് പൂർണമായും കയ്യേറ്റമാണെന്ന് റവന്യു വകുപ്പ് സർവേയിലൂടെ കണ്ടെത്തിയിട്ടും ഇതേ സ്ഥലങ്ങളിൽ വീണ്ടും കയ്യേറ്റം നടന്നു കൊണ്ടിരിക്കുകയാണ്. നഗരസഭ മുൻകയ്യെടുത്ത് ശുചിമുറി കെട്ടിയാൽ, വിനോദ സഞ്ചാരികൾക്കായി പാർക്ക് നിർമിച്ചാൽ ഉടനടി ഓടിയെടുത്തുന്ന റവന്യു ഉദ്യോഗസ്ഥർ സ്വകാര്യ കയ്യേറ്റങ്ങൾക്ക് മുൻപിൽ കണ്ണടയ്ക്കുകയാണ്. ചെറുകിട കച്ചവടക്കാർ മുതൽ വമ്പൻ ബിസിനസുകാർ വരെ പുഴയോരവും റോഡരികും കയ്യേറിക്കൊണ്ടിരിക്കുകയാണ്. റോഡിലേക്ക് വളച്ചു കെട്ടി സ്ഥിരം നിർമാണം പോലെ സിമന്റും കല്ലും ഉപയോഗിച്ച് വളച്ചു കെട്ടാൻ തുടങ്ങിയിട്ടും റവന്യു ഉദ്യോഗസ്ഥർ കണ്ട ഭാവം നടിച്ചിട്ടില്ല.
ഡയാലിസിസ് സെന്ററിലേക്ക് പണം കണ്ടെത്തുന്നതിന് നഗരസഭ മുൻകയ്യെടുത്ത് എക്സിബിഷൻ നടത്താൻ തീരുമാനിച്ചപ്പോഴും എക്സിബിഷൻ നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് റവന്യു ഉദ്യോഗസ്ഥർ കത്ത് നൽകിയിരുന്നു.
പുഴയോരത്ത് താമസിക്കുന്ന പലരും ഉപജീവന മാർഗത്തിനായി ഇൗ ഭാഗത്ത് കച്ചവടം ചെയ്യുന്നുണ്ട്. ഇവരെ സംരക്ഷിക്കണമെന്നും ഇതിനായി നഗരസഭ മുൻകയ്യെടുത്ത് അർഹരായവരെ കണ്ടെത്തി കച്ചവട സ്ഥാപനങ്ങൾ തുടങ്ങുന്നതിന് പദ്ധതികൾ ആസൂത്രണം ചെയ്യണമെന്നും ആവശ്യമുയരുന്നുണ്ട്.