ഭീഷണിയായി മരം; വെട്ടിനീക്കണമെന്ന ആവശ്യം അധികൃതർ ഗൗനിക്കുന്നില്ല
വളാഞ്ചേരി ∙ ബസ് സ്റ്റോപ്പിനു സമീപം ജനങ്ങൾക്ക് ജീവന് ഭീഷണിയായ മരം വെട്ടിനീക്കണമെന്ന ആവശ്യം അധികൃതർ ഗൗനിക്കുന്നില്ലെന്ന് പരാതി. ദേശീയപാതയിൽ മർകസ് മൂടാൽ ബസ് സ്റ്റോപ്പിനു സമീപമാണ് അര നൂറ്റാണ്ടിന്റെ പഴക്കമുള്ള ചീനിമരം പടർന്നു പന്തലിച്ചു നിൽക്കുന്നത്. ആറുവരിപ്പാതയുടെ നിർമാണം നടക്കുന്ന ഭാഗമാണിവിടം. സർവീസ്
വളാഞ്ചേരി ∙ ബസ് സ്റ്റോപ്പിനു സമീപം ജനങ്ങൾക്ക് ജീവന് ഭീഷണിയായ മരം വെട്ടിനീക്കണമെന്ന ആവശ്യം അധികൃതർ ഗൗനിക്കുന്നില്ലെന്ന് പരാതി. ദേശീയപാതയിൽ മർകസ് മൂടാൽ ബസ് സ്റ്റോപ്പിനു സമീപമാണ് അര നൂറ്റാണ്ടിന്റെ പഴക്കമുള്ള ചീനിമരം പടർന്നു പന്തലിച്ചു നിൽക്കുന്നത്. ആറുവരിപ്പാതയുടെ നിർമാണം നടക്കുന്ന ഭാഗമാണിവിടം. സർവീസ്
വളാഞ്ചേരി ∙ ബസ് സ്റ്റോപ്പിനു സമീപം ജനങ്ങൾക്ക് ജീവന് ഭീഷണിയായ മരം വെട്ടിനീക്കണമെന്ന ആവശ്യം അധികൃതർ ഗൗനിക്കുന്നില്ലെന്ന് പരാതി. ദേശീയപാതയിൽ മർകസ് മൂടാൽ ബസ് സ്റ്റോപ്പിനു സമീപമാണ് അര നൂറ്റാണ്ടിന്റെ പഴക്കമുള്ള ചീനിമരം പടർന്നു പന്തലിച്ചു നിൽക്കുന്നത്. ആറുവരിപ്പാതയുടെ നിർമാണം നടക്കുന്ന ഭാഗമാണിവിടം. സർവീസ്
വളാഞ്ചേരി ∙ ബസ് സ്റ്റോപ്പിനു സമീപം ജനങ്ങൾക്ക് ജീവന് ഭീഷണിയായ മരം വെട്ടിനീക്കണമെന്ന ആവശ്യം അധികൃതർ ഗൗനിക്കുന്നില്ലെന്ന് പരാതി. ദേശീയപാതയിൽ മർകസ് മൂടാൽ ബസ് സ്റ്റോപ്പിനു സമീപമാണ് അര നൂറ്റാണ്ടിന്റെ പഴക്കമുള്ള ചീനിമരം പടർന്നു പന്തലിച്ചു നിൽക്കുന്നത്. ആറുവരിപ്പാതയുടെ നിർമാണം നടക്കുന്ന ഭാഗമാണിവിടം.
സർവീസ് റോഡുകളുടെയും പ്രധാന പാതയുടെയും നിർമാണം ത്വരിത ഗതിയിൽ നടക്കുന്നുണ്ട്. റോഡിന്റെ നവീകരണത്തിനായി നേരത്തെ ഒട്ടേറെ മരങ്ങൾ ഈ ഭാഗങ്ങളിൽ മുറിച്ചു നീക്കിയിരുന്നുവെങ്കിലും ഇതുമാത്രം നിലനിർത്തി. കാറ്റടിച്ചാൽ മരക്കൊമ്പ് പൊട്ടിവീഴുന്നത് പതിവാണ്. മരച്ചുവട്ടിൽ ബസ് സ്റ്റോപ്പിൽ കുറ്റിപ്പുറം ഭാഗത്തേക്കു ബസ് കയറുന്നവർ ഇവിടെ ഭീതിയോടെയാണ് നിൽക്കുന്നത്. കാർത്തല, മാമ്പാറ ഭാഗങ്ങളിലെ കോളജുകളിൽ നിന്നുള്ള വിദ്യാർഥികളും ഇവിടെയാണ് ബസ് കാത്തുനിൽക്കുന്നത്.