കൽക്കുണ്ട് പള്ളിമുറ്റത്ത് കാട്ടാന; കോൺവെന്റിലെ വിളകൾ നശിപ്പിച്ചു
കരുവാരകുണ്ട് ∙ ജനവാസ മേഖലയിൽ ഇറങ്ങി ഭീതി പരത്തുന്ന കാട്ടാന ഇന്നലെ പുലർച്ചെ കൽക്കുണ്ട് സെന്റ് മേരീസ് ദേവാലയത്തിന്റെ മുറ്റത്തെത്തി. സമീപത്തെ കോൺവെന്റിനു സമീപത്തെ തെങ്ങ്, വാഴകൾ തുടങ്ങിയ വിളകൾ നശിപ്പിച്ചു. റോഡ് മുറിച്ചുകടന്ന് ചേരി ഭാഗത്തേക്കു പോയ കൊമ്പൻ കാടുകയറിയില്ലെന്നു കർഷകർ പറഞ്ഞു. 2 മാസമായി
കരുവാരകുണ്ട് ∙ ജനവാസ മേഖലയിൽ ഇറങ്ങി ഭീതി പരത്തുന്ന കാട്ടാന ഇന്നലെ പുലർച്ചെ കൽക്കുണ്ട് സെന്റ് മേരീസ് ദേവാലയത്തിന്റെ മുറ്റത്തെത്തി. സമീപത്തെ കോൺവെന്റിനു സമീപത്തെ തെങ്ങ്, വാഴകൾ തുടങ്ങിയ വിളകൾ നശിപ്പിച്ചു. റോഡ് മുറിച്ചുകടന്ന് ചേരി ഭാഗത്തേക്കു പോയ കൊമ്പൻ കാടുകയറിയില്ലെന്നു കർഷകർ പറഞ്ഞു. 2 മാസമായി
കരുവാരകുണ്ട് ∙ ജനവാസ മേഖലയിൽ ഇറങ്ങി ഭീതി പരത്തുന്ന കാട്ടാന ഇന്നലെ പുലർച്ചെ കൽക്കുണ്ട് സെന്റ് മേരീസ് ദേവാലയത്തിന്റെ മുറ്റത്തെത്തി. സമീപത്തെ കോൺവെന്റിനു സമീപത്തെ തെങ്ങ്, വാഴകൾ തുടങ്ങിയ വിളകൾ നശിപ്പിച്ചു. റോഡ് മുറിച്ചുകടന്ന് ചേരി ഭാഗത്തേക്കു പോയ കൊമ്പൻ കാടുകയറിയില്ലെന്നു കർഷകർ പറഞ്ഞു. 2 മാസമായി
കരുവാരകുണ്ട് ∙ ജനവാസ മേഖലയിൽ ഇറങ്ങി ഭീതി പരത്തുന്ന കാട്ടാന ഇന്നലെ പുലർച്ചെ കൽക്കുണ്ട് സെന്റ് മേരീസ് ദേവാലയത്തിന്റെ മുറ്റത്തെത്തി. സമീപത്തെ കോൺവെന്റിനു സമീപത്തെ തെങ്ങ്, വാഴകൾ തുടങ്ങിയ വിളകൾ നശിപ്പിച്ചു. റോഡ് മുറിച്ചുകടന്ന് ചേരി ഭാഗത്തേക്കു പോയ കൊമ്പൻ കാടുകയറിയില്ലെന്നു കർഷകർ പറഞ്ഞു.2 മാസമായി ആർത്തലക്കുന്ന് പട്ടികജാതി സെന്റർ വഴിയാണ് കാട്ടാന കൽക്കുണ്ട് ജനവാസ മേഖലയിൽ ഇറങ്ങുന്നത്. ഒരു മാസം മുൻപ് കുടുംബങ്ങൾ ഉപയോഗിക്കുന്ന ജലസംഭരണി തകർത്തിരുന്നു.
പട്ടികജാതി കുടുംബങ്ങളുടെ വീടുകൾക്കു സമീപം വ്യാപകമായി കൃഷി നശിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞദിവസം കൽക്കുണ്ട് അട്ടി പാലത്തിനു സമീപവും കൃഷിനാശമുണ്ടാക്കി.പുഴ കടന്നാണ് ഇന്നലെ പുലർച്ചെ കൊമ്പൻ പള്ളിമുറ്റത്തെത്തിയത്. തുടർന്നാണ് കോൺവെന്റിനു കീഴിലെ കൃഷിയിടത്തിൽ വ്യാപകമായ നാശം വരുത്തിയത്. ജനവാസ മേഖലയിൽനിന്ന് ആനയെ കാടുകയറ്റാൻ വനപാലകർ ശ്രമിക്കുന്നില്ലെന്നാണു നാട്ടുകാരുടെ പരാതി.