മഞ്ചേരി മെഡിക്കൽ കോളജ് വളപ്പിലെ ചന്ദനമരം മോഷ്ടിച്ചു; അടിഭാഗം മണ്ണെടുത്ത് നീക്കി
മഞ്ചേരി ∙ മെഡിക്കൽ കോളജ് വളപ്പിലെ ചന്ദനമരം മുറിച്ചു കടത്തി. ചെറാക്കര റോഡിൽ സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റിനു സമീപത്ത് 15 വർഷം പഴക്കമുള്ള മരമാണ് മോഷണം പോയത്. വനംവകുപ്പും പൊലീസും അന്വേഷണം തുടങ്ങി.കഴിഞ്ഞ തിങ്കൾ ദിവസം പ്ലാന്റിലെത്തിയ ആശുപത്രി ജീവനക്കാരാണ് മരം അപ്രത്യക്ഷമായ വിവരം അറിയുന്നത്. പ്ലാന്റിൽ
മഞ്ചേരി ∙ മെഡിക്കൽ കോളജ് വളപ്പിലെ ചന്ദനമരം മുറിച്ചു കടത്തി. ചെറാക്കര റോഡിൽ സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റിനു സമീപത്ത് 15 വർഷം പഴക്കമുള്ള മരമാണ് മോഷണം പോയത്. വനംവകുപ്പും പൊലീസും അന്വേഷണം തുടങ്ങി.കഴിഞ്ഞ തിങ്കൾ ദിവസം പ്ലാന്റിലെത്തിയ ആശുപത്രി ജീവനക്കാരാണ് മരം അപ്രത്യക്ഷമായ വിവരം അറിയുന്നത്. പ്ലാന്റിൽ
മഞ്ചേരി ∙ മെഡിക്കൽ കോളജ് വളപ്പിലെ ചന്ദനമരം മുറിച്ചു കടത്തി. ചെറാക്കര റോഡിൽ സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റിനു സമീപത്ത് 15 വർഷം പഴക്കമുള്ള മരമാണ് മോഷണം പോയത്. വനംവകുപ്പും പൊലീസും അന്വേഷണം തുടങ്ങി.കഴിഞ്ഞ തിങ്കൾ ദിവസം പ്ലാന്റിലെത്തിയ ആശുപത്രി ജീവനക്കാരാണ് മരം അപ്രത്യക്ഷമായ വിവരം അറിയുന്നത്. പ്ലാന്റിൽ
മഞ്ചേരി ∙ മെഡിക്കൽ കോളജ് വളപ്പിലെ ചന്ദനമരം മുറിച്ചു കടത്തി. ചെറാക്കര റോഡിൽ സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റിനു സമീപത്ത് 15 വർഷം പഴക്കമുള്ള മരമാണ് മോഷണം പോയത്. വനംവകുപ്പും പൊലീസും അന്വേഷണം തുടങ്ങി.കഴിഞ്ഞ തിങ്കൾ ദിവസം പ്ലാന്റിലെത്തിയ ആശുപത്രി ജീവനക്കാരാണ് മരം അപ്രത്യക്ഷമായ വിവരം അറിയുന്നത്. പ്ലാന്റിൽ നിന്ന് 20 മീറ്റർ ദൂരത്താണ് മരം ഉണ്ടായിരുന്നത്. പരിസരത്ത് കുറ്റിക്കാട് ഉണ്ടായിരുന്നതിനാൽ ചന്ദനമരം പെട്ടെന്ന് ശ്രദ്ധയിൽപ്പെടാത്ത നിലയിലായിരുന്നു. കട്ടർ ഉപയോഗിച്ചാണ് മുറിച്ചത്.
അടിഭാഗം മണ്ണെടുത്ത് നീക്കിയിരുന്നു. ഞായർ അവധിയായതിനാൽ പകൽ മരം മുറിച്ച് രാത്രി ഒളിച്ചു കടത്തിയതാണെന്നു കരുതുന്നു. വിവരം അറിഞ്ഞ ഉടൻ പൊലീസിൽ പരാതി നൽകിയെന്ന് പ്രിൻസിപ്പൽ ഡോ. കെ.കെ.അനിൽ രാജ് പറഞ്ഞു. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറെ വിവരം അറിയിച്ചു. ക്യാംപസ് വളപ്പിലെ മരങ്ങൾക്ക് നമ്പർ ഇല്ല. വർഷങ്ങൾക്കു മുൻപ് ചെരണിയിൽ ആരോഗ്യ വകുപ്പിന്റെ സ്ഥലത്തുനിന്ന് ചന്ദനമരങ്ങൾ മറിച്ചു കടത്തിയിരുന്നു.