ഘാട്കോപ്പർ സ്റ്റേഷൻ; പുത്തൻ ലുക്കിലേക്ക് ഇനി പകുതി ദൂരം
മുംബൈ ∙ മധ്യറെയിൽവേയിലെ ഘാട്കോപ്പർ സ്റ്റേഷന്റെ നവീകരണ പ്രവർത്തനങ്ങൾ പകുതിയിലേറെ പൂർത്തിയായി. 130 കോടി രൂപ ചെലവിട്ട് രണ്ട് ഘട്ടങ്ങളായാണ് നവീകരണം നടത്തുന്നത്. ലോക്കൽ ട്രെയിൻ സ്റ്റേഷനും മെട്രോ സ്റ്റേഷനും സംഗമിക്കുന്ന ഘാട്കോപ്പറിൽ തിരക്ക് പതിവാണ്. പ്രതിദിനം 4 ലക്ഷത്തോളം ലോക്കൽ ട്രെയിൻ യാത്രക്കാരാണ്
മുംബൈ ∙ മധ്യറെയിൽവേയിലെ ഘാട്കോപ്പർ സ്റ്റേഷന്റെ നവീകരണ പ്രവർത്തനങ്ങൾ പകുതിയിലേറെ പൂർത്തിയായി. 130 കോടി രൂപ ചെലവിട്ട് രണ്ട് ഘട്ടങ്ങളായാണ് നവീകരണം നടത്തുന്നത്. ലോക്കൽ ട്രെയിൻ സ്റ്റേഷനും മെട്രോ സ്റ്റേഷനും സംഗമിക്കുന്ന ഘാട്കോപ്പറിൽ തിരക്ക് പതിവാണ്. പ്രതിദിനം 4 ലക്ഷത്തോളം ലോക്കൽ ട്രെയിൻ യാത്രക്കാരാണ്
മുംബൈ ∙ മധ്യറെയിൽവേയിലെ ഘാട്കോപ്പർ സ്റ്റേഷന്റെ നവീകരണ പ്രവർത്തനങ്ങൾ പകുതിയിലേറെ പൂർത്തിയായി. 130 കോടി രൂപ ചെലവിട്ട് രണ്ട് ഘട്ടങ്ങളായാണ് നവീകരണം നടത്തുന്നത്. ലോക്കൽ ട്രെയിൻ സ്റ്റേഷനും മെട്രോ സ്റ്റേഷനും സംഗമിക്കുന്ന ഘാട്കോപ്പറിൽ തിരക്ക് പതിവാണ്. പ്രതിദിനം 4 ലക്ഷത്തോളം ലോക്കൽ ട്രെയിൻ യാത്രക്കാരാണ്
മുംബൈ ∙ മധ്യറെയിൽവേയിലെ ഘാട്കോപ്പർ സ്റ്റേഷന്റെ നവീകരണ പ്രവർത്തനങ്ങൾ പകുതിയിലേറെ പൂർത്തിയായി. 130 കോടി രൂപ ചെലവിട്ട് രണ്ട് ഘട്ടങ്ങളായാണ് നവീകരണം നടത്തുന്നത്. ലോക്കൽ ട്രെയിൻ സ്റ്റേഷനും മെട്രോ സ്റ്റേഷനും സംഗമിക്കുന്ന ഘാട്കോപ്പറിൽ തിരക്ക് പതിവാണ്. പ്രതിദിനം 4 ലക്ഷത്തോളം ലോക്കൽ ട്രെയിൻ യാത്രക്കാരാണ് സ്റ്റേഷനെ ആശ്രയിക്കുന്നത്. എങ്കിലും അടിസ്ഥാനസൗകര്യങ്ങൾ കുറവായിരുന്നു. ഇൗ സാഹചര്യത്തിലാണ് മുംബൈ റെയിൽ വികാസ് കോർപറേഷന്റെ നേതൃത്വത്തിൽ മെച്ചപ്പെട്ട സൗകര്യങ്ങൾ ഒരുക്കുന്നത്.
അടിമുടി മാറ്റം
സ്റ്റേഷനിലെ പഴയ എസ്കലേറ്ററുകളെല്ലാം മാറ്റി സ്ഥാപിച്ചിട്ടുണ്ട്. പുതിയ 7 എസ്കലേറ്ററുകളും സജ്ജമാക്കി. സ്റ്റേഷന്റെ കിഴക്കുഭാഗത്തായി കൂടുതൽ ടിക്കറ്റ് കൗണ്ടറുകളും സ്ഥാപിച്ചു. കൂടുതൽ കാൽനടപ്പാലങ്ങളും മേൽപാലങ്ങളും നിർമിക്കുന്നതിനൊപ്പം സ്റ്റേഷന്റെ മേൽക്കൂരയും പൊളിച്ചുപണിയുന്നുണ്ട്. ആദ്യഘട്ട നവീകരണ പ്രവർത്തനങ്ങൾ 2027ന് മുൻപായി പൂർത്തിയാക്കാനാണ് പദ്ധതി.രണ്ടാംഘട്ടത്തിൽ 4 ലിഫ്റ്റുകൾ നിർമിക്കാനും തീരുമാനിച്ചിട്ടുണ്ട്.