ഡിടിസി ബസുകളിൽ പൊലീസുകാരെ വീണ്ടും നിയമിക്കണം; പേടിയില്ലാ യാത്രയ്ക്ക് വേണം, മാർഷലുകൾ
ന്യൂഡൽഹി ∙ ഡിടിസി ബസുകളിൽ സുരക്ഷയ്ക്കായി നിയോഗിച്ചിരുന്ന മാർഷലുകളെ പുനർനിയമിക്കണമെന്ന ആവശ്യത്തിൽനിന്ന് പിന്നോട്ടില്ലെന്നു മുഖ്യമന്ത്രി അതിഷി ആവർത്തിച്ചു. വിഷയത്തിൽ ലഫ്.ഗവർണർ വി.കെ.സക്‌സേനയുമായി ഇന്നും ചർച്ച നടത്തുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. മാർഷലുകളെ പുനർനിയമിക്കണമെന്ന് ആവശ്യപ്പെട്ട് ചന്ദ്ഗിറാം
ന്യൂഡൽഹി ∙ ഡിടിസി ബസുകളിൽ സുരക്ഷയ്ക്കായി നിയോഗിച്ചിരുന്ന മാർഷലുകളെ പുനർനിയമിക്കണമെന്ന ആവശ്യത്തിൽനിന്ന് പിന്നോട്ടില്ലെന്നു മുഖ്യമന്ത്രി അതിഷി ആവർത്തിച്ചു. വിഷയത്തിൽ ലഫ്.ഗവർണർ വി.കെ.സക്‌സേനയുമായി ഇന്നും ചർച്ച നടത്തുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. മാർഷലുകളെ പുനർനിയമിക്കണമെന്ന് ആവശ്യപ്പെട്ട് ചന്ദ്ഗിറാം
ന്യൂഡൽഹി ∙ ഡിടിസി ബസുകളിൽ സുരക്ഷയ്ക്കായി നിയോഗിച്ചിരുന്ന മാർഷലുകളെ പുനർനിയമിക്കണമെന്ന ആവശ്യത്തിൽനിന്ന് പിന്നോട്ടില്ലെന്നു മുഖ്യമന്ത്രി അതിഷി ആവർത്തിച്ചു. വിഷയത്തിൽ ലഫ്.ഗവർണർ വി.കെ.സക്‌സേനയുമായി ഇന്നും ചർച്ച നടത്തുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. മാർഷലുകളെ പുനർനിയമിക്കണമെന്ന് ആവശ്യപ്പെട്ട് ചന്ദ്ഗിറാം
ന്യൂഡൽഹി ∙ ഡിടിസി ബസുകളിൽ സുരക്ഷയ്ക്കായി നിയോഗിച്ചിരുന്ന മാർഷലുകളെ പുനർനിയമിക്കണമെന്ന ആവശ്യത്തിൽനിന്ന് പിന്നോട്ടില്ലെന്നു മുഖ്യമന്ത്രി അതിഷി ആവർത്തിച്ചു. വിഷയത്തിൽ ലഫ്.ഗവർണർ വി.കെ.സക്‌സേനയുമായി ഇന്നും ചർച്ച നടത്തുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. മാർഷലുകളെ പുനർനിയമിക്കണമെന്ന് ആവശ്യപ്പെട്ട് ചന്ദ്ഗിറാം അഖാരയിൽ പ്രതിഷേധ പ്രകടനം നടത്തിയ മന്ത്രി സൗരഭ് ഭരദ്വാജിനെയും മറ്റു പാർട്ടി അംഗങ്ങളെയും പൊലീസ് കസ്റ്റഡിയിലെടുത്തതിനെയും മുഖ്യമന്ത്രി വിമർശിച്ചു.
2015ലാണ് ഡൽഹി സർക്കാർ സിവിൽ ഡിഫൻസ് വൊളന്റിയർമാരെ (സിഡിവി) ബസ് മാർഷലുകളായി നിയമിച്ചത്. ബസുകളിൽ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുക എന്നതായിരുന്നു അവരുടെ ജോലി. എന്നാൽ, 2023ൽ സംസ്ഥാന റവന്യു, ധനകാര്യ വകുപ്പുകൾ ഈ നിയമനങ്ങളെ ചോദ്യംചെയ്തു. പ്രകൃതിദുരന്തങ്ങൾ ഉണ്ടാകുമ്പോൾ മാത്രമേ സിഡിവികളെ നിയമിക്കാവൂവെന്നും ഗതാഗത സേവനങ്ങളിൽ അവരെ നിയോഗിക്കാൻ പാടില്ലെന്നും വകുപ്പുകൾ വാദിച്ചു. തുടർന്ന്, കഴിഞ്ഞ നവംബറിൽ 10,000ത്തിലേറെ ബസ് മാർഷലുകളെ പിരിച്ചുവിട്ടു.