ആളിയാർ ഡാം തുറന്നു; ചിറ്റൂർപ്പുഴയുടെ തീരങ്ങളിൽ ജാഗ്രതാ നിർദേശം, ഭാരതപ്പുഴയിലും ജലനിരപ്പ് ഉയരും
പാലക്കാട് ∙ കനത്ത മഴയിൽ ജലനിരപ്പ് ഉയർന്നതോടെ ആളിയാർ ഡാം തുറന്നു. സെക്കൻഡിൽ 419 ഘനയടി തോതിലാണു വെള്ളം തുറന്നിട്ടുള്ളത്. ആളിയാർ വെള്ളം കൂടുതലായി എത്തിയതോടെ മൂലത്തറ റഗുലേറ്ററിൽ നിന്നു ചിറ്റൂർപ്പുഴയിലേക്കു തുറന്നു വിടുന്ന വെള്ളത്തിന്റെ അളവും ഉയർത്തി. ചിറ്റൂർപ്പുഴയിലും, ഭാരതപ്പുഴയിലും ജലനിരപ്പ്
പാലക്കാട് ∙ കനത്ത മഴയിൽ ജലനിരപ്പ് ഉയർന്നതോടെ ആളിയാർ ഡാം തുറന്നു. സെക്കൻഡിൽ 419 ഘനയടി തോതിലാണു വെള്ളം തുറന്നിട്ടുള്ളത്. ആളിയാർ വെള്ളം കൂടുതലായി എത്തിയതോടെ മൂലത്തറ റഗുലേറ്ററിൽ നിന്നു ചിറ്റൂർപ്പുഴയിലേക്കു തുറന്നു വിടുന്ന വെള്ളത്തിന്റെ അളവും ഉയർത്തി. ചിറ്റൂർപ്പുഴയിലും, ഭാരതപ്പുഴയിലും ജലനിരപ്പ്
പാലക്കാട് ∙ കനത്ത മഴയിൽ ജലനിരപ്പ് ഉയർന്നതോടെ ആളിയാർ ഡാം തുറന്നു. സെക്കൻഡിൽ 419 ഘനയടി തോതിലാണു വെള്ളം തുറന്നിട്ടുള്ളത്. ആളിയാർ വെള്ളം കൂടുതലായി എത്തിയതോടെ മൂലത്തറ റഗുലേറ്ററിൽ നിന്നു ചിറ്റൂർപ്പുഴയിലേക്കു തുറന്നു വിടുന്ന വെള്ളത്തിന്റെ അളവും ഉയർത്തി. ചിറ്റൂർപ്പുഴയിലും, ഭാരതപ്പുഴയിലും ജലനിരപ്പ്
പാലക്കാട് ∙ കനത്ത മഴയിൽ ജലനിരപ്പ് ഉയർന്നതോടെ ആളിയാർ ഡാം തുറന്നു. സെക്കൻഡിൽ 419 ഘനയടി തോതിലാണു വെള്ളം തുറന്നിട്ടുള്ളത്. ആളിയാർ വെള്ളം കൂടുതലായി എത്തിയതോടെ മൂലത്തറ റഗുലേറ്ററിൽ നിന്നു ചിറ്റൂർപ്പുഴയിലേക്കു തുറന്നു വിടുന്ന വെള്ളത്തിന്റെ അളവും ഉയർത്തി. ചിറ്റൂർപ്പുഴയിലും, ഭാരതപ്പുഴയിലും ജലനിരപ്പ് ഉയരുന്നതിനാൽ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. ആളിയാർ വൃഷ്ടി പ്രദേശത്തു മഴ കൂടുതൽ ശക്തിപ്രാപിച്ചാൽ സെക്കൻഡിൽ 600 ഘനയടിയിലധികം ജലം മൂലത്തറയിലും ചിറ്റൂർപ്പുഴയിലും എത്താൻ സാധ്യതയുണ്ട്. 1050 അടി പരമാവധി സംഭരണ നിരപ്പുള്ള ആളിയാർ ഡാമിൽ ഇന്നലെ ജലനിരപ്പ് 1048.05 അടി എത്തിയതോടെയാണ് അണക്കെട്ടു തുറന്നത്.