പന്തല്ലൂരിലെ കാട്ടാനക്കൂട്ടം: നിരീക്ഷണം തുടരുന്നു
ഊട്ടി∙ പന്തല്ലൂരിന് സമീപമുള്ള എലിയാസ്കടയിലെ മലനിരകളിൽ 11 അംഗ കാട്ടാനസംഘം നിലയുറപ്പിച്ചത് വനം വകുപ്പ് ഡ്രോൺ ഉപയോഗിച്ച് നിരീക്ഷിച്ചു വരികയാണ്. കേരളത്തിന്റെയും തമിഴ്നാടിന്റെയും അതിർത്തി പ്രദേശമാണ് ഈ സ്ഥലം. കേരളത്തിലെ കാടുകളിൽ നിന്ന് എത്തിയതാണ് ഈ ആനകൾ. കഴിഞ്ഞ 4 ദിവസങ്ങളായി ഇതേ മലനിരയിൽ
ഊട്ടി∙ പന്തല്ലൂരിന് സമീപമുള്ള എലിയാസ്കടയിലെ മലനിരകളിൽ 11 അംഗ കാട്ടാനസംഘം നിലയുറപ്പിച്ചത് വനം വകുപ്പ് ഡ്രോൺ ഉപയോഗിച്ച് നിരീക്ഷിച്ചു വരികയാണ്. കേരളത്തിന്റെയും തമിഴ്നാടിന്റെയും അതിർത്തി പ്രദേശമാണ് ഈ സ്ഥലം. കേരളത്തിലെ കാടുകളിൽ നിന്ന് എത്തിയതാണ് ഈ ആനകൾ. കഴിഞ്ഞ 4 ദിവസങ്ങളായി ഇതേ മലനിരയിൽ
ഊട്ടി∙ പന്തല്ലൂരിന് സമീപമുള്ള എലിയാസ്കടയിലെ മലനിരകളിൽ 11 അംഗ കാട്ടാനസംഘം നിലയുറപ്പിച്ചത് വനം വകുപ്പ് ഡ്രോൺ ഉപയോഗിച്ച് നിരീക്ഷിച്ചു വരികയാണ്. കേരളത്തിന്റെയും തമിഴ്നാടിന്റെയും അതിർത്തി പ്രദേശമാണ് ഈ സ്ഥലം. കേരളത്തിലെ കാടുകളിൽ നിന്ന് എത്തിയതാണ് ഈ ആനകൾ. കഴിഞ്ഞ 4 ദിവസങ്ങളായി ഇതേ മലനിരയിൽ
ഊട്ടി∙ പന്തല്ലൂരിന് സമീപമുള്ള എലിയാസ്കടയിലെ മലനിരകളിൽ 11 അംഗ കാട്ടാനസംഘം നിലയുറപ്പിച്ചത് വനം വകുപ്പ് ഡ്രോൺ ഉപയോഗിച്ച് നിരീക്ഷിച്ചു വരികയാണ്.കേരളത്തിന്റെയും തമിഴ്നാടിന്റെയും അതിർത്തി പ്രദേശമാണ് ഈ സ്ഥലം. കേരളത്തിലെ കാടുകളിൽ നിന്ന് എത്തിയതാണ് ഈ ആനകൾ. കഴിഞ്ഞ 4 ദിവസങ്ങളായി ഇതേ മലനിരയിൽ നിലയുറപ്പിച്ചിരിക്കയാണ് ആനക്കൂട്ടം. ഇതിൽ കുട്ടികളുമുണ്ട്.
ഇതിലെ ഒരാന മാത്രം കാവൽ നിൽക്കുന്നതും ബാക്കി 4 ആനകൾ കിടന്നുറങ്ങുന്നതുമായ വിഡിയോ ദൃശ്യം വനംവകുപ്പ് കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ഇതിലൂടെ പോകുന്നവർ ആനകളുടെ ഫോട്ടോ എടുക്കുന്നത് പതിവായതിനാൽ വനം വകുപ്പിന്റെ പ്രത്യേക സംഘം സ്ഥലത്ത് നിലയുറപ്പിച്ചിരിക്കയാണ്.