ഊട്ടി സസ്യോദ്യാന റോഡിൽ ശുചിമുറികളില്ല; ദുരിതം
ഊട്ടി ∙ സസ്യോദ്യാന റോഡിൽ ശുചിമുറികളില്ലാത്തതു സഞ്ചാരികൾക്കു ദുരിതമാകുന്നു. സസ്യോദ്യാനത്തിന് മുമ്പിലെ 2 ശുചിമുറി കെട്ടിടങ്ങൾ അടച്ചുപൂട്ടിയിരിക്കുകയാണ്. വാഹനങ്ങൾ നിർത്തുന്ന സ്ഥലത്ത് നിന്ന് 200 മീറ്റർ മുതൽ 400 മീറ്റർ വരെ നടന്നു വേണം ഉദ്യാനത്തിലെത്താൻ. സ്ത്രീകളും പെൺകുട്ടികളുമാണ് ഏറെ ബുദ്ധിമുട്ടുന്നത്.
ഊട്ടി ∙ സസ്യോദ്യാന റോഡിൽ ശുചിമുറികളില്ലാത്തതു സഞ്ചാരികൾക്കു ദുരിതമാകുന്നു. സസ്യോദ്യാനത്തിന് മുമ്പിലെ 2 ശുചിമുറി കെട്ടിടങ്ങൾ അടച്ചുപൂട്ടിയിരിക്കുകയാണ്. വാഹനങ്ങൾ നിർത്തുന്ന സ്ഥലത്ത് നിന്ന് 200 മീറ്റർ മുതൽ 400 മീറ്റർ വരെ നടന്നു വേണം ഉദ്യാനത്തിലെത്താൻ. സ്ത്രീകളും പെൺകുട്ടികളുമാണ് ഏറെ ബുദ്ധിമുട്ടുന്നത്.
ഊട്ടി ∙ സസ്യോദ്യാന റോഡിൽ ശുചിമുറികളില്ലാത്തതു സഞ്ചാരികൾക്കു ദുരിതമാകുന്നു. സസ്യോദ്യാനത്തിന് മുമ്പിലെ 2 ശുചിമുറി കെട്ടിടങ്ങൾ അടച്ചുപൂട്ടിയിരിക്കുകയാണ്. വാഹനങ്ങൾ നിർത്തുന്ന സ്ഥലത്ത് നിന്ന് 200 മീറ്റർ മുതൽ 400 മീറ്റർ വരെ നടന്നു വേണം ഉദ്യാനത്തിലെത്താൻ. സ്ത്രീകളും പെൺകുട്ടികളുമാണ് ഏറെ ബുദ്ധിമുട്ടുന്നത്.
ഊട്ടി ∙ സസ്യോദ്യാന റോഡിൽ ശുചിമുറികളില്ലാത്തതു സഞ്ചാരികൾക്കു ദുരിതമാകുന്നു. സസ്യോദ്യാനത്തിന് മുമ്പിലെ 2 ശുചിമുറി കെട്ടിടങ്ങൾ അടച്ചുപൂട്ടിയിരിക്കുകയാണ്. വാഹനങ്ങൾ നിർത്തുന്ന സ്ഥലത്ത് നിന്ന് 200 മീറ്റർ മുതൽ 400 മീറ്റർ വരെ നടന്നു വേണം ഉദ്യാനത്തിലെത്താൻ. സ്ത്രീകളും പെൺകുട്ടികളുമാണ് ഏറെ ബുദ്ധിമുട്ടുന്നത്. ഊട്ടി നഗരസഭ ഇവിടെ പുതിയ ശുചിമുറികൾ നിർമിക്കുമെന്ന് അറിയിച്ചിരുന്നുവെങ്കിലും ഇതുവരെയും തുടങ്ങിയിട്ടില്ല.
ഓണാവധി തുടങ്ങിയതോടെ ഊട്ടിയിൽ മലയാളികളായ സന്ദർശകരുടെ തിരക്കേറി വരികയാണ്. ഇതോടൊപ്പം നഗരത്തിൽ സ്ഥാപിച്ചിരിക്കുന്ന വാട്ടർ എടിഎമ്മുകളും പ്രവർത്തനരഹിതമാണ്. ശുചിമുറികള്‍ തുറക്കുകയും വാട്ടർ എടിഎമ്മുകൾ വഴി ശുദ്ധജല വിതരണം ഉടൻ പുനരാരംഭിക്കുകയും വേണമെന്നാണ് സഞ്ചാരികളുടെ ആവശ്യം.