ദ; ഹോർത്തൂസിന് ദക്ഷിണ: ഹോർത്തൂസ് അക്ഷര പ്രയാണം
മംഗളകർമങ്ങൾക്കു മുൻപു വെറ്റിലയും അടയ്ക്കയും വച്ചു ദക്ഷിണ നൽകുന്ന പതിവു മലയാളികൾക്ക് ഇന്നുമുണ്ട്. ചിറ്റൂർപ്പുഴയെന്ന ശോകനാശിനിപ്പുഴയുടെ തീരത്തുള്ള ചിറ്റൂർ ഗവ.കോളജിൽ നിന്നു ഹോർത്തൂസിനുള്ള ദക്ഷിണയായ ‘ദ’ എന്ന അക്ഷരത്തിന്റെ മാതൃകയാണു സ്വീകരിച്ചത്. മലയാള ഭാഷയുടെ പിതാവായ തുഞ്ചത്ത് എഴുത്തച്ഛൻ ജ്ഞാനതപസ്സ്
മംഗളകർമങ്ങൾക്കു മുൻപു വെറ്റിലയും അടയ്ക്കയും വച്ചു ദക്ഷിണ നൽകുന്ന പതിവു മലയാളികൾക്ക് ഇന്നുമുണ്ട്. ചിറ്റൂർപ്പുഴയെന്ന ശോകനാശിനിപ്പുഴയുടെ തീരത്തുള്ള ചിറ്റൂർ ഗവ.കോളജിൽ നിന്നു ഹോർത്തൂസിനുള്ള ദക്ഷിണയായ ‘ദ’ എന്ന അക്ഷരത്തിന്റെ മാതൃകയാണു സ്വീകരിച്ചത്. മലയാള ഭാഷയുടെ പിതാവായ തുഞ്ചത്ത് എഴുത്തച്ഛൻ ജ്ഞാനതപസ്സ്
മംഗളകർമങ്ങൾക്കു മുൻപു വെറ്റിലയും അടയ്ക്കയും വച്ചു ദക്ഷിണ നൽകുന്ന പതിവു മലയാളികൾക്ക് ഇന്നുമുണ്ട്. ചിറ്റൂർപ്പുഴയെന്ന ശോകനാശിനിപ്പുഴയുടെ തീരത്തുള്ള ചിറ്റൂർ ഗവ.കോളജിൽ നിന്നു ഹോർത്തൂസിനുള്ള ദക്ഷിണയായ ‘ദ’ എന്ന അക്ഷരത്തിന്റെ മാതൃകയാണു സ്വീകരിച്ചത്. മലയാള ഭാഷയുടെ പിതാവായ തുഞ്ചത്ത് എഴുത്തച്ഛൻ ജ്ഞാനതപസ്സ്
മംഗളകർമങ്ങൾക്കു മുൻപു വെറ്റിലയും അടയ്ക്കയും വച്ചു ദക്ഷിണ നൽകുന്ന പതിവു മലയാളികൾക്ക് ഇന്നുമുണ്ട്. ചിറ്റൂർപ്പുഴയെന്ന ശോകനാശിനിപ്പുഴയുടെ തീരത്തുള്ള ചിറ്റൂർ ഗവ.കോളജിൽ നിന്നു ഹോർത്തൂസിനുള്ള ദക്ഷിണയായ ‘ദ’ എന്ന അക്ഷരത്തിന്റെ മാതൃകയാണു സ്വീകരിച്ചത്.മലയാള ഭാഷയുടെ പിതാവായ തുഞ്ചത്ത് എഴുത്തച്ഛൻ ജ്ഞാനതപസ്സ് ചെയ്തതും ജീവിതത്തിലെ അവസാന പതിറ്റാണ്ടുകൾ ചെലവഴിച്ചതും ശോകനാശിനിപ്പുഴയുടെ തീരത്താണ്. അക്ഷരം നിഷേധിക്കപ്പെട്ടവർക്ക് അക്ഷരം പറഞ്ഞു കൊടുത്ത മഹാഗുരുവിനെ സ്മരിച്ചുകൊണ്ടാണ് ‘ദ’ എന്ന അക്ഷരം ഹോർത്തൂസിനായി നാടക രചയിതാവ് കാളിദാസ് പുതുമന, ഫിസിക്സ് വിഭാഗം മേധാവി ഡോ.എം.വി.വിജയകൃഷ്ണൻ എന്നിവരിൽ നിന്നു മലയാള മനോരമ മാർക്കറ്റിങ് ഡപ്യൂട്ടി ജനറൽ മാനേജർ സുരേഷ് ചെറിയാൻ ജോൺ ഏറ്റുവാങ്ങിയത്.
കോളജിലെ തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെയാണു ചിറ്റൂർ ക്യാംപസിലേക്ക് അക്ഷരപ്രയാണം എത്തിയത്. നാടൻപാട്ടു പാടിയാണു കുട്ടികൾ വരവേറ്റത്. കെ.സജിന, എസ്.നന്ദിനി, ടി.എസ്.സോന, ശ്രീലക്ഷ്മി, കൃഷ്ണാഞ്ജലി, അഷിത, അനഘ, അശ്വതി, വിസ്മയ എന്നിവരുടെ നേതൃത്വത്തിലാണു വാദ്യോപകരണങ്ങളുടെ അകമ്പടിയോടെ നാടൻപാട്ട് അവതരിപ്പിച്ചത്. ആരോമൽ, നിഖിത, വിഷ്ണു, സജിത, നിരഞ്ജന തുടങ്ങിയ വിദ്യാർഥികൾ പാട്ടുമായി അക്ഷര പ്രയാണത്തിന്റെ കലാവേദി സമൃദ്ധമാക്കി. കെ.അഞ്ജു, ജി.പൂജ, പി.ബി.ഭാവന, അനുശ്രീ എന്നിവർ ചടുലതയാർന്ന നൃത്തച്ചുവടുകളുമായി കലാവേദിയിലെത്തി.