മരം മുറിക്കാതെ നിർമാണം നടത്താൻ അറിയില്ലേ? പകരമൊരു തൈ നടുമോ? തണലിൻ ചിറകരിഞ്ഞു
അടൂർ ∙ വർഷങ്ങളായി ജനറൽ ആശുപത്രിക്കു മുൻപിൽ തണലേകി നിന്നിരുന്ന ആൽമരം പുതിയ കെട്ടിട നിർമാണത്തിന്റെ ഭാഗമായി മുറിച്ചു മാറ്റി. ഇനി ആശുപത്രിക്കു മുൻപിൽ രോഗികൾക്ക് വെയിലേറ്റു നിൽക്കണം. നിലവിലുള്ള ബഹുനില കെട്ടിടത്തിനോട് ചേർന്നാണ് 14 കോടി രൂപ ചെലവിൽ പുതിയ കെട്ടിടം നിർമിക്കുന്നത്. ഇതിന്റെ നിർമാണത്തിനു
അടൂർ ∙ വർഷങ്ങളായി ജനറൽ ആശുപത്രിക്കു മുൻപിൽ തണലേകി നിന്നിരുന്ന ആൽമരം പുതിയ കെട്ടിട നിർമാണത്തിന്റെ ഭാഗമായി മുറിച്ചു മാറ്റി. ഇനി ആശുപത്രിക്കു മുൻപിൽ രോഗികൾക്ക് വെയിലേറ്റു നിൽക്കണം. നിലവിലുള്ള ബഹുനില കെട്ടിടത്തിനോട് ചേർന്നാണ് 14 കോടി രൂപ ചെലവിൽ പുതിയ കെട്ടിടം നിർമിക്കുന്നത്. ഇതിന്റെ നിർമാണത്തിനു
അടൂർ ∙ വർഷങ്ങളായി ജനറൽ ആശുപത്രിക്കു മുൻപിൽ തണലേകി നിന്നിരുന്ന ആൽമരം പുതിയ കെട്ടിട നിർമാണത്തിന്റെ ഭാഗമായി മുറിച്ചു മാറ്റി. ഇനി ആശുപത്രിക്കു മുൻപിൽ രോഗികൾക്ക് വെയിലേറ്റു നിൽക്കണം. നിലവിലുള്ള ബഹുനില കെട്ടിടത്തിനോട് ചേർന്നാണ് 14 കോടി രൂപ ചെലവിൽ പുതിയ കെട്ടിടം നിർമിക്കുന്നത്. ഇതിന്റെ നിർമാണത്തിനു
അടൂർ ∙ വർഷങ്ങളായി ജനറൽ ആശുപത്രിക്കു മുൻപിൽ തണലേകി നിന്നിരുന്ന ആൽമരം പുതിയ കെട്ടിട നിർമാണത്തിന്റെ ഭാഗമായി മുറിച്ചു മാറ്റി. ഇനി ആശുപത്രിക്കു മുൻപിൽ രോഗികൾക്ക് വെയിലേറ്റു നിൽക്കണം. നിലവിലുള്ള ബഹുനില കെട്ടിടത്തിനോട് ചേർന്നാണ് 14 കോടി രൂപ ചെലവിൽ പുതിയ കെട്ടിടം നിർമിക്കുന്നത്. ഇതിന്റെ നിർമാണത്തിനു തടസ്സമായി നിന്നതിനെ തുടർന്നാണ് കഴിഞ്ഞ ദിവസം ആൽമരം മുറിച്ചു മാറ്റിയത്.
ബഹുനില കെട്ടിടത്തിന്റെ മുൻപിലായി തണലേകി നിന്നിരുന്ന മരമായിരുന്നു. ഇതു മുറിച്ചു മാറ്റിയതോടെ വെയിലുള്ള സമയത്ത് ബഹുനില കെട്ടിടത്തിനു മുൻപിലും ഫാർമസിയുടെ ഭാഗത്തും നിൽക്കാൻ പറ്റാത്ത സ്ഥിതിയാണ്. ഫാർമസിയിൽ തിരക്ക് വെളിയിലേക്ക് വരുന്നതോടെ മരുന്നു വാങ്ങാൻ നിൽക്കുന്നവർ വെയിലു സമയത്ത് കുട പിടിച്ചും പേപ്പറുകളും മറ്റും തലയിൽ വച്ചാണ് നിൽക്കുന്നത്. ഇതു രോഗികളെ വലയ്ക്കുകയാണ്.