അണയാതെ തീ: ഒരാഴ്ചയ്ക്കുള്ളിൽ മൂന്നാമത്തെ തീപിടിത്തം
പത്തനംതിട്ട ∙ തൈക്കാവ് സ്കൂളിനു സമീപം തീപിടിത്തം തുടരുന്നു. ഒരാഴ്ചക്കുള്ളിൽ മൂന്നാമത്തെ തീപിടിത്തമാണു ഇന്നലെ രാത്രി എട്ടു മണിയോടെ ഉണ്ടായത്.തൈക്കാവ് സ്കൂൾ ഭാഗത്തു നിന്ന് മേലേവെട്ടിപ്രം ഭാഗത്തേക്കുള്ള റോഡിൽ മൊബൈൽ ടവറും വാട്ടർ അതോറിറ്റിയുടെ കുടിവെള്ള സംഭരണിയും സ്ഥിതി ചെയ്യുന്ന പ്രദേശത്തെ
പത്തനംതിട്ട ∙ തൈക്കാവ് സ്കൂളിനു സമീപം തീപിടിത്തം തുടരുന്നു. ഒരാഴ്ചക്കുള്ളിൽ മൂന്നാമത്തെ തീപിടിത്തമാണു ഇന്നലെ രാത്രി എട്ടു മണിയോടെ ഉണ്ടായത്.തൈക്കാവ് സ്കൂൾ ഭാഗത്തു നിന്ന് മേലേവെട്ടിപ്രം ഭാഗത്തേക്കുള്ള റോഡിൽ മൊബൈൽ ടവറും വാട്ടർ അതോറിറ്റിയുടെ കുടിവെള്ള സംഭരണിയും സ്ഥിതി ചെയ്യുന്ന പ്രദേശത്തെ
പത്തനംതിട്ട ∙ തൈക്കാവ് സ്കൂളിനു സമീപം തീപിടിത്തം തുടരുന്നു. ഒരാഴ്ചക്കുള്ളിൽ മൂന്നാമത്തെ തീപിടിത്തമാണു ഇന്നലെ രാത്രി എട്ടു മണിയോടെ ഉണ്ടായത്.തൈക്കാവ് സ്കൂൾ ഭാഗത്തു നിന്ന് മേലേവെട്ടിപ്രം ഭാഗത്തേക്കുള്ള റോഡിൽ മൊബൈൽ ടവറും വാട്ടർ അതോറിറ്റിയുടെ കുടിവെള്ള സംഭരണിയും സ്ഥിതി ചെയ്യുന്ന പ്രദേശത്തെ
പത്തനംതിട്ട ∙ തൈക്കാവ് സ്കൂളിനു സമീപം തീപിടിത്തം തുടരുന്നു. ഒരാഴ്ചക്കുള്ളിൽ മൂന്നാമത്തെ തീപിടിത്തമാണു ഇന്നലെ രാത്രി എട്ടു മണിയോടെ ഉണ്ടായത്. തൈക്കാവ് സ്കൂൾ ഭാഗത്തു നിന്ന് മേലേവെട്ടിപ്രം ഭാഗത്തേക്കുള്ള റോഡിൽ മൊബൈൽ ടവറും വാട്ടർ അതോറിറ്റിയുടെ കുടിവെള്ള സംഭരണിയും സ്ഥിതി ചെയ്യുന്ന പ്രദേശത്തെ കാടുകയറിക്കിടന്ന ഭാഗത്താണ് തുടർച്ചയായി തീപിടിക്കുന്നത്.
തരിശു കിടക്കുന്ന ഭൂമി കാടു കയറി ഇഴജന്തുക്കളുടെ ശല്യം റോഡിൽ ഉണ്ടാകാറുണ്ടെന്നും അത് ഒഴിവാക്കാൻ ആരോ തീയിട്ടതാണെന്നും ആരോപണമുണ്ട്. മൂന്നു ദിവസം മുൻപും ഈ ഭാഗത്ത് തീപടർന്നത് അഗ്നിശമന സേന എത്തി അണച്ചിരുന്നു. മൂന്നാമത്തെ തവണയായ ഇന്നും തീ പടർന്നെങ്കിലും അധികം വൈകാതെ സേന എത്തി തീയണച്ചു.