മല്ലപ്പള്ളി ∙ തിരുവല്ല - മല്ലപ്പള്ളി റോഡിൽ നിന്നു സെൻട്രൽ ജംക്‌ഷനിലേക്ക് ഭാരവാഹനങ്ങൾ എത്തുന്നത് ആശങ്കകൾക്ക് ഇടനൽകുന്നതായി പരാതി. മല്ലപ്പള്ളി പഴയ തിയറ്റർപ്പടിക്കു സമീപം സ്ഥാപിച്ചിരുന്ന മുന്നറിയിപ്പു ബോർഡ് തകർന്നിട്ട് കാലങ്ങൾ പിന്നിട്ടിട്ടും പുനഃസ്ഥാപിക്കാത്തതാണു ഭാരവാഹനങ്ങളുടെ കടന്നുവരവിന്

മല്ലപ്പള്ളി ∙ തിരുവല്ല - മല്ലപ്പള്ളി റോഡിൽ നിന്നു സെൻട്രൽ ജംക്‌ഷനിലേക്ക് ഭാരവാഹനങ്ങൾ എത്തുന്നത് ആശങ്കകൾക്ക് ഇടനൽകുന്നതായി പരാതി. മല്ലപ്പള്ളി പഴയ തിയറ്റർപ്പടിക്കു സമീപം സ്ഥാപിച്ചിരുന്ന മുന്നറിയിപ്പു ബോർഡ് തകർന്നിട്ട് കാലങ്ങൾ പിന്നിട്ടിട്ടും പുനഃസ്ഥാപിക്കാത്തതാണു ഭാരവാഹനങ്ങളുടെ കടന്നുവരവിന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മല്ലപ്പള്ളി ∙ തിരുവല്ല - മല്ലപ്പള്ളി റോഡിൽ നിന്നു സെൻട്രൽ ജംക്‌ഷനിലേക്ക് ഭാരവാഹനങ്ങൾ എത്തുന്നത് ആശങ്കകൾക്ക് ഇടനൽകുന്നതായി പരാതി. മല്ലപ്പള്ളി പഴയ തിയറ്റർപ്പടിക്കു സമീപം സ്ഥാപിച്ചിരുന്ന മുന്നറിയിപ്പു ബോർഡ് തകർന്നിട്ട് കാലങ്ങൾ പിന്നിട്ടിട്ടും പുനഃസ്ഥാപിക്കാത്തതാണു ഭാരവാഹനങ്ങളുടെ കടന്നുവരവിന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മല്ലപ്പള്ളി ∙ തിരുവല്ല - മല്ലപ്പള്ളി റോഡിൽ നിന്നു സെൻട്രൽ ജംക്‌ഷനിലേക്ക് ഭാരവാഹനങ്ങൾ എത്തുന്നത് ആശങ്കകൾക്ക് ഇടനൽകുന്നതായി പരാതി. മല്ലപ്പള്ളി പഴയ തിയറ്റർപ്പടിക്കു സമീപം സ്ഥാപിച്ചിരുന്ന മുന്നറിയിപ്പു ബോർഡ് തകർന്നിട്ട് കാലങ്ങൾ പിന്നിട്ടിട്ടും പുനഃസ്ഥാപിക്കാത്തതാണു ഭാരവാഹനങ്ങളുടെ കടന്നുവരവിന് ഇടയാക്കുന്നതെന്നാണ് ആക്ഷേപം. പഞ്ചായത്ത് ഓഫിസിനു സമീപത്തു കൂടിയുള്ള ഭാഗങ്ങളിൽ റോഡിന്റെ വീതിക്കുറവും വളവും കുത്തനെയുള്ള ഇറക്കവുമായതിനാൽ നേരത്തെ തന്നെ ഭാരവാഹനങ്ങളുടെ യാത്ര വിലക്കിയിരുന്നു. 

അപകടങ്ങൾ ഒഴിവാക്കുന്നതിനൊപ്പം ഗതാഗതക്കുരുക്ക് പരിഹാരമായിരുന്നു ലക്ഷ്യം. ഇപ്പോൾ ടിപ്പർ ലോറികളും ഭാരം കയറ്റി എത്തുന്ന ലോറികളും നേരെ സെൻട്രൽ ജംക്‌ഷനിലേക്ക് എത്തുന്നുണ്ട്. ടൗണിലേക്കു ഭാരവാഹനങ്ങൾക്ക് ഈ വഴി പ്രവേശനമില്ല എന്ന സൂചനാബോർഡ് തകർന്നതോടെ മറ്റിടങ്ങളിൽ നിന്നെത്തുന്ന വാഹനങ്ങളാണു പഞ്ചായത്ത് ഓഫിസിനു മുൻപിൽക്കൂടി ടൗണിലേക്ക് എത്തുന്നത്. നാമമാത്രമായ വൺവേ സംവിധാനമുള്ള ടൗണിലൂടെ വാഹനങ്ങൾ തലങ്ങും വിലങ്ങും പായുന്നതും അപകട ഭീഷണിയാകുകയാണ്. 

ADVERTISEMENT

കോഴഞ്ചേരി ഭാഗത്തുനിന്നു വരുന്ന എല്ലാ വാഹനങ്ങളും തിരുവല്ല റോഡിൽ  പ്രവേശിച്ചു സെൻട്രൽ ജംക്‌ഷനിൽ എത്തുന്നതും ആനിക്കാട് റോഡിൽ നിന്നു തിരുവല്ല,കോഴഞ്ചേരി എന്നിവിടങ്ങളിലേക്കു പോകുന്നതിനായി വാഹനങ്ങൾ സെൻട്രൽ ജംക്‌ഷനിലൂടെ തിരിയുന്നതുമാണു ടൗണിലെ വൺവേ സംവിധാനം. 

സെൻട്രൽ ജംക്‌ഷനിൽ നിന്നു തിരുവല്ല റോഡിലേക്ക് വൺവേ തെറ്റിച്ചു പോകുന്ന വാഹനങ്ങളും ഏറെയാണ്. തലനാരിഴയ്ക്കാണ് ഇവിടെ അപകടങ്ങൾ വഴിമാറുന്നത്. ഗതാഗത നിയന്ത്രണത്തിനു ടൗണിൽ പൊലീസോ ഹോംഗാർഡോ ഇല്ലാത്തതും പ്രശ്നമാകുകയാണ്.

ADVERTISEMENT

 ഓണത്തിരക്ക് വർധിക്കുന്നതോടെ ഗതാഗതക്കുരുക്ക് രൂക്ഷമാകും ആവശ്യ സർവീസുകൾ പോലും കടന്നുപോകാൻ കാലതാമസം നേരിടും. ടൗണിൽ ഗതാഗത നിയന്ത്രണത്തിനു പൊലീസിന്റെയോ ഹോം ഗാർഡിന്റെയോ സേവനം ലഭ്യമാക്കണമെന്ന ആവശ്യം ശക്തമാണ്.